അന്താരാഷ്ട്ര കോടതിയില്‍ വിചാരണക്കിടെ പ്രതി ആത്മഹത്യ ചെയ്തു; മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലെ സൈനികനാണ് വിഷം കഴിച്ചത്

ഹേഗ്: മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കുറത്തിന് വിചാരണ നേരിടുന്നതിനിടെ സൈനികന്‍ വിഷം കഴിച്ച ആത്മഹത്യ ചെയ്തു. മുന്‍ ബോസ്‌നിയന്‍ കമാന്‍ഡര്‍ സ്ലൊബൊഡാന്‍ പ്രല്‍ജാക്കാ(72)ണ് കോടതിമുറിയില്‍ ആത്മഹത്യ ചെയ്തത്. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെയാണ് ആത്മഹത്യ. 1992-’95 കാലത്തെ ബോസ്നിയന്‍ യുദ്ധത്തില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റാരോപിതനായിരുന്നു.

2013-ല്‍ പ്രല്‍ജാക്കിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതിനെതിരേ അന്താരാഷ്ട്രകോടതിയില്‍ നല്‍കിയ അപ്പീല്‍ഹര്‍ജിയില്‍ വിധി പറയുന്നതിനിടെയാണ് സംഭവം. ശിക്ഷകേള്‍ക്കുന്നതിനിടെ എഴുന്നേറ്റ് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിനടപടികള്‍ നിര്‍ത്തിവെച്ച് പ്രല്‍ജാക്കിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോസ്‌നിയന്‍ യുദ്ധത്തില്‍ പ്രതികളായ ആറു സൈനിക-രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പ്രല്‍ജാക്ക്.

Top