ടോയ്​ലറ്റ് ഇല്ലാത്തതിന്റെ പേരില്‍ പടിയിറങ്ങിയ യുവതി ഒന്നര വര്‍ഷത്തിനുശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തി

വിവാഹം കഴിച്ചെത്തിയ ഭര്‍ത്താവിന്റെ വീട്ടില്‍ ശൗചാലയം ഇല്ലാത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കേ പടിയിറങ്ങിയ സീമ പട്ടേല്‍ തിരിച്ചെത്തി. ഒന്നരവര്‍ഷത്തിനുശേഷം ഭര്‍തൃവീട്ടുകാര്‍ ശൗചാലയം നിര്‍മ്മിച്ചശേഷം മാത്രമാണ് സീമ തിരിച്ചെത്തിയത്. മധ്യപ്രദേശിലെ ഷാഹ്പൂരിലെ ഇരുപത്തിരണ്ട് വയസ്സുള്ള സീമയുടെ നിശ്ചയദാര്‍ഡ്യം രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണ്.Toilet_Washroom_

സ്വന്തമായി ഒരു ശൗചാലയം വേണമെന്ന തുടര്‍ച്ചയായ ആവശ്യം ഭര്‍ത്താവും വീട്ടുകാരും നിരസിച്ചതോടെ പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് സീമ ഭര്‍ത്താവിന്റെ വീടുപേക്ഷിച്ച് സ്വന്തം വസതിയിലേക്ക് മടങ്ങുകയായിരുന്നു. വീട്ടില്‍ ശൗചാലയം ആഡംബരമാണെന്ന് വിശ്വസിച്ച ഭര്‍ത്ത് കുടുംബവും തീരുമാനത്തില്‍നിന്നും പിന്മാറിയിരുന്നില്ല. ഭര്‍തൃവീട്ടുകാരുടെ പിടിവാശിക്കു മുന്നില്‍ ഒന്നര വര്‍ഷമായി ഭര്‍ത്താവില്‍നിന്നും അകന്നു നിന്നിട്ടും തന്റെ തീരുമാനത്തില്‍നിന്നും പിന്നോട്ടു പോകാന്‍ സീമയും തയ്യാറായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ ഒടുവില്‍ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ശൗചാലയത്തിന്റെ ആവശ്യകത കുടുംബം തിരിച്ചറിഞ്ഞ് അത് നിര്‍മ്മിക്കാന്‍ തയ്യാറാകുകയുമായിരുന്നു. സംഭവങ്ങള്‍ ശഭാന്ത്യത്തിലേക്ക് അടുത്തതോടെ 20 മാസങ്ങള്‍ക്ക് ശേഷം 19 മാസം പ്രായമുള്ള കുട്ടിയുമായി സീമ ഭര്‍ത്താവിനരികില്‍ മടങ്ങിയെത്തി. പ്രദേശത്തെ പഞ്ചായത്ത് ഭവന്‍ ജീവിത ശൈലിയിലെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ സീമ കാണിച്ച ധൈര്യത്തെ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ആദരിച്ചു. ബീതല്‍ ജില്ലാ കളക്ടര്‍ വൃത്തിയുടെ സന്ദേശ വാഹകയെന്ന വിശേഷണം സീമയ്ക്കു നല്‍കി.

Top