ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാലം നിര്‍മ്മാണം കാശ്മീരില്‍ പുരോഗമിക്കുന്നു; ഭൂചലനത്തെയും അതിജീവിക്കും

കശ്മീര്‍: പാരിസിലെ ഈഫല്‍ ഗോപുരത്തേക്കാള്‍ ഉയരമുള്ള പാലം നിര്‍മ്മാണം അടുത്ത ഘട്ടത്തിലേയ്ക്ക്. കാസ്മീരിലെ ചെനാബ് നദിക്ക് കുറുകെ സര്‍ക്കാര്‍ നിര്‍മിക്കുന്ന റെയില്‍വേ പാലത്തിന്റെ കമാനം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരമുള്ള റയില്‍വേ പാലമാണിത്. റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് പാലം നിര്‍മിക്കുന്നത്. രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തില്‍നിന്ന് 359 മീറ്ററാണ് ഉയരം. പാരിസിലെ ഈഫല്‍ ഗോപുരത്തേക്കാള്‍ 30 മീറ്റര്‍ ഉയരം കൂടുതലാണ്.

കശ്മീര്‍ റെയില്‍വേ പദ്ധതിയുടെ ഭാഗമായ ഉദ്ദംപുര്‍- ശ്രീനഗര്‍- ബാരാമുള്ള പാതയിലെ കത്ര മുതല്‍ ബനിഹാല്‍ വരെയുള്ള 111 കിലോ മീറ്റര്‍ ദൂരത്തെ പ്രധാന ഭാഗമാണ് ഈ പാലം. 1.3 കി.മീ നീളമുള്ള പാലത്തിന് 1250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പകുതിയിലേറെ ജോലികള്‍ പൂര്‍ത്തിയായി. 1300 ജോലിക്കാരും 300 എന്‍ജിനീയര്‍മാരും വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും ജോലി ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2004ല്‍ തുടങ്ങിയ പാലത്തിന്റെ പണി 2008ല്‍ നിര്‍ത്തിവച്ചിരുന്നു. ഈ ഭാഗത്തെ അതിശക്തമായ കാറ്റില്‍ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചു സംശയം ഉയര്‍ന്നതോടെയാണു പണി നിര്‍ത്തിയത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 90 കിലോമീറ്ററിനു മുകളിലെത്തുമ്പോള്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാമെന്ന നിബന്ധനയില്‍ പണി പുനരാരംഭിച്ചു. 2019 മേയില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വെ എന്‍ജിനിയറിങ് ബോര്‍ഡ് അംഗം എം.കെ.ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ എട്ട് തീവ്രത വരെയുള്ള ഭൂചലനങ്ങളെ പാലം അതിജീവിക്കും.

Top