നുണകൾ കൊണ്ട് മുഖം മിനുക്കുന്ന സാംസ്കാരിക മുഖങ്ങൾ.കെ.ആർ മീരക്ക് തിരിച്ചടികൾ പെരുകുന്നു !!! 

മാഹിൻ അബൂബക്കർ
കൊച്ചി:കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിറ്റി ബൽറാം – കെ ആർ മീര ഫേസ്ബുക്ക് യുദ്ധമാണല്ലോ വിഷയം. ബൽറാമിന്റെ പേര് ആക്ഷേപ രൂപേണ എഴുതിയ കെ ആർ മീരക്ക് ബൽറാം നൽകിയ മറുപടിയാണ്‌ കേരളത്തിൽ ചർച്ചയായത്.
ആ പോസ്റ്റിനടിയിൽ നടന്ന ചർച്ചകളിൽ സാംസ്കാരിക നായകരുടെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുന്ന ഇടപെടലുകൾ എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായി. അനുമോദനങ്ങളും വാഴ്ത്തുപാട്ടുകളും മാത്രം കേട്ട് ശീലിച്ച ഇടത് സാംസ്കാരിക സർക്കിളിനു പുറത്തു വിമർശനം നേരിടേണ്ടി വന്ന കെ ആർ മീര പിന്നീട് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് നുണകൾ ചേർത്തതും അതുമൂലമുള്ള അസഹിഷ്ണുത നിറഞ്ഞതുമായിരുന്നു.
മീരയുടെ ആദ്യ കുറിപ്പിൽ 
മൂന്നേ മൂന്നു കമന്റുകളാണ് ഞാൻ മീരയുടെ പേര് മെൻഷൻ ചെയ്ത് എഴുതിയിരിക്കുന്നത്. ആ കമന്റുകളിൽ എവിടെയും ഒരു അസഭ്യ പദം പോലും കടന്നു വന്നിട്ടില്ല. ( സ്ക്രീൻഷോട്ട് ചുവടെ ചേർക്കുന്നു ).
എന്നാൽ പിന്നീട് മീര എഴുതിയ മറുപടി കുറിപ്പിൽ ബൽറാമിനോട് ഉപവസിക്കാൻ പറയുന്നതിനുള്ള നിബന്ധനകളിൽ മൂന്നാമത്തെ നിബന്ധനയായി മാഹിൻ അബൂബക്കറിനെ പോലെ അസഭ്യ പദ സമ്പത്തുള്ള അനുയായികളെ ബൽറാം കൂടെ കൂട്ടണം എന്ന് പറയുന്നുണ്ട്. 
കെ ആർ മീര കല്ല് വച്ച നുണകൾ കൊണ്ട് തന്റെ പ്രിവിലേജുകൾക്ക് മേൽ നിന്ന് പറയുന്ന പാപ്പരത്തം ആണിത്. ഒരിടത്തു പോലും ഒരു വാക്ക് കൊണ്ട് പോലും അസഭ്യം പറയാതെ മാന്യമായി മറുപടി നൽകിയ എന്നെ അസഭ്യ പദത്തിൽ അപാരമായ സമ്പത്തുള്ള ആളാക്കി പൊതുമധ്യത്തിൽ ചിത്രീകരിച്ചിരിക്കുകയാണ്. കെ ആർ മീര പബ്ലിക് പോസ്റ്റിൽ എഴുതിയിരിക്കുന്ന അസഭ്യ പദങ്ങൾ ഞാൻ ആണ് പറഞ്ഞതെന്ന ധാരണ വരുത്താൻ കൃത്യമായി പേര് വലിച്ചിഴചേക്കുകയാണ്.
ഞാൻ കൊടുത്ത മാന്യമായ മറുപടി കൃത്യമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായം പെട്ടത്  കെ ആർ മീരയെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ആ അസ്വസ്ഥത കല്ല് വച്ച നുണ എന്റെ പേരിൽ പറഞ്ഞു പബ്ലിക്ക് പോസ്റ്റിൽ പേരെടുത്തു പറഞ്ഞു ചപ്പാ കുത്തുകയാണ്.
പ്രിയ മീര. 
സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ എഴുത്തുകാരി എന്ന നിലയിൽ എഴുതുന്ന വാക്കുകളിൽ അൽപ്പം വിശ്വാസ്യത അനിവാര്യമാണെന്ന് വായനക്കാർ കരുതുന്നതിൽ തെറ്റുണ്ടോ ? ഇല്ലെന്നാണ് എന്റെ അറിവ്.
ഞാൻ താങ്കളെ അസഭ്യം പറഞ്ഞതിന്റെ സ്ക്രീൻഷോട്ടുകൾ താങ്കൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ തയ്യാറാകണം. മാന്യമായി കമന്റ് ചെയ്തതിനെ അസഭ്യമെന്നും ഞാൻ അസഭ്യ പദ സമ്പത്തുള്ള ആളെന്നും പബ്ലിക്ക് പോസ്റ്റിൽ പറയുന്നത് എന്റെ മറുപടിക്ക് കൃത്യമായ മറുപടി നൽകാൻ താങ്കൾക്കു കഴിയാത്തത് കൊണ്ടാണ്.
അത് കൊണ്ട്, പറഞ്ഞു ജയിക്കാൻ, ഒരു എഴുത്തുകാരി എന്ന നിലയിലും ഇടത് പക്ഷത്തിന്റെ ഓരം പറ്റി നടക്കുന്നത് കൊണ്ട് സാംസ്കാരിക കേരളത്തിൽ നിന്ന് ലഭിക്കുന്ന പ്രിവിലേജിന്റെ ബലത്തിലും പച്ചക്കള്ളം ഇത് പോലെ പടച്ചു വിടുമ്പോൾ കെ ആർ മീരയെന്ന എഴുത്തുകാരി മറുപടിയില്ലാതാകുമ്പോൾ കള്ളം പറയുന്ന, അധികാര പ്രിവിലേജ് കൊണ്ട് ഒരാളുടെ മേൽ അയാൾ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കുന്നത് ആസ്വദിക്കുന്ന വ്യക്തിയാണെന്ന് പറയേണ്ടി വരും.
Top