തൃശൂരിലെ ഫ്‌ളാറ്റില്‍ യുവാവിന്റെ കൊലപാതകം;കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്,യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഒളിവില്‍.

തൃശ്ശൂര്‍:സാംസ്‌കാരിക നഗരത്തിലെ കോണ്‍ഗ്രസ്സുകാര്‍ എപ്പോഴും പാര്‍ട്ടിയെ പറയിക്കും,അത് അവരുടെ ഒരു ശീലമാണ്.ലാല്‍ജി കൊള്ളന്നൂരിന്റേയും,മധു ഈച്ചരത്തിന്റേയും കൊലപാതക വാര്‍ത്തയും,ഹനീഫയുടെ കൊലപാതക വാര്‍ത്തയും വന്നത് ഇതേ നാട്ടില്‍ നിന്നാണ്.കോണ്‍ഗ്രസ്സിനെ എപ്പോഴും പ്രതിരോധത്തിലാക്കുകയാണ് ഇവിടുത്തെ പാര്‍ട്ടി.അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഫ്‌ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പോലീസ് പിടിയിലായത്.
തൃശ്ശൂരിലെ അയ്യന്തോള്‍ പഞ്ചിക്കലിലിലെ സ്വകാര്യ ഫ്‌ലാറ്റില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവും ഉള്‍പ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ നേതാവിന്റെ കാമുകിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത് പ്രതികളില്‍ ഒരാളെ വെസ്റ്റ് സിഐ വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. യുവതിയും കോണ്‍ഗ്രസ് നേതാവും ഉടന്‍ പിടിയിലാകുമെന്നു സൂചന.

ഷൊര്‍ണൂര്‍ മഞ്ഞക്കാട് ലതാനിവാസില്‍ സതീശന്‍ (മണി 28) ആണു കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ടത്. സതീശനൊപ്പം രാത്രി ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന മറ്റത്തൂര്‍ വാസുപുരം മാങ്ങാറില്‍ കൃഷ്ണപ്രസാദ് (32) ആണ് അറസ്റ്റിലായത്. ഇയാളെ കൊലപാതകം നടന്ന ദിവസംതന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂട്ടുപ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊടകര വെട്ടിക്കല്‍ വാസുപുരം റഷീദ് (36), റഷീദിന്റെ കാമുകി ഗുരുവായൂര്‍ വല്ലശ്ശേരി തൈക്കാട് വീട്ടില്‍ ശാശ്വതി (36) എന്നിവര്‍ ഒളിവിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെയാണ്: ശാശ്വതിയുമായി സതീശനും സുഹൃത്തുക്കളും കൊടൈക്കനാലിലേക്ക് ഉല്ലാസയാത്ര പോയിരുന്നു. തിങ്കളാഴ്ച ഫ്‌ലാറ്റില്‍ തിരിച്ചെത്തി സതീശനും റഷീദും തമ്മില്‍ യുവതിയെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്നു റഷീദ് സതീശനെ മുറിയില്‍ പൂട്ടിയിട്ടു മര്‍ദിച്ചു. മര്‍ദിച്ച വിവരം പുറത്ത് അറിയാതിരിക്കാനായി സതീശന്റെ മൊബൈല്‍ ഫോണും പ്രതി എടുത്തുമാറ്റി.

എന്നാല്‍, കൈയിലുണ്ടായിരുന്ന മറ്റൊരു ഫോണ്‍ ഉപയോഗിച്ചു സുഹൃത്തുക്കളെ അറിയിച്ചു. ഈ വിവരം അറിഞ്ഞ റഷീദും ശാശ്വതിയും കൃഷ്ണപ്രസാദും ബുധനാഴ്ച ഫ്‌ലാറ്റില്‍ എത്തി സതീശനെ വീണ്ടും മര്‍ദിക്കുകയായിരുന്നുവത്രെ. ചോരവാര്‍ന്ന് അബോധാവസ്ഥയിലായ സതീശനെ, കൃഷ്ണപ്രസാദ് വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മദ്യലഹരിയിലായിരുന്ന കൃഷ്ണപ്രസാദ് നല്‍കിയ വിവരങ്ങള്‍ പരസ്പരവിരുദ്ധമായതിനാല്‍ ആശുപത്രി അധികൃതര്‍ വെസ്റ്റ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസിനോടും കൃഷ്ണപ്രസാദ് പരസ്പരവിരുദ്ധമായാണ് പ്രതികരിച്ചത്.

പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു സതീശ്. സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ മദ്യപിക്കുകയായിരുന്ന സതീശും കൃഷ്ണപ്രസാദും തമ്മില്‍ ടിവി മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി ഇതിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്ത.

റഷീദ് വാടകയ്‌ക്കെടുത്തതാണു ഫ്‌ളാറ്റ്. ആയുധംകൊണ്ടുള്ള അടിയേറ്റു ശരീരം ചതഞ്ഞു രക്തം കട്ടപിടിച്ചതാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. കുറ്റം ഏറ്റെടുത്താല്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പുറത്തിറക്കാമെന്നും ജോലി തരപ്പെടുത്തി നല്‍കാമെന്നും പറഞ്ഞ് കൃഷ്ണപ്രസാദിനെ റഷീദ് പ്രലോഭിപ്പിച്ചിരുന്നു. റഷീദ് മറ്റു ചില കേസുകളില്‍ പ്രതിയും കേരളത്തിലും കര്‍ണാടകത്തിലും അധോലോക ബന്ധമുള്ളതായും പൊലീസ് പറഞ്ഞു. റഷീദ് അയ്യന്തോളില്‍ വാങ്ങിയ ലക്ഷക്കണക്കിന് രൂപ വിലയുള്ള ഫ്‌ളാറ്റിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് വാന്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവം ഇങ്ങനെയൊക്കെയായിട്ടും യൂത്ത് നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിയോ യൂത്ത് കോണ്‍ഗ്രസ്സോ തയ്യാറായിട്ടില്ലെന്നാണ് വിവരം.എല്ലാമറിഞ്ഞിട്ടും,സ്വന്തം ജില്ലയായിട്ടു പോലും ആദര്‍ശ സുധീരനും വിഷയത്തില്‍ മൗനിയായി തുടരുകയാണ്.

Top