ഗ്വാളിയര്‍ രാജരക്തം “മുഴുവൻ ബി.ജെ.പിയ്‌ക്കൊപ്പം.കഴിവുകെട്ട ഇന്ദിരവിരുദ്ധർ കോൺഗ്രസിനെ നശിപ്പിക്കുന്നു.തിരിച്ചടി കോൺഗ്രസിന്

ന്യൂഡൽഹി: ന്യൂഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായും കൂടിക്കാഴ്‌ച നടത്തിയതിനുപിന്നാലെയാണ് രണ്ടു ദശാബ്‌ദം നീണ്ട കോണ്‍ഗ്രസ്‌ ബന്ധം ഉപേക്ഷിക്കുന്നതായി സിന്ധ്യ പ്രഖ്യാപിച്ചത്‌. ബി.ജെ.പി കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.”പുതിയ തുടക്കത്തിന് സമയമായി” എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് സമർപ്പിച്ച രാജിക്കത്തിൽ വ്യക്തമാക്കിയത്.

ഗ്വാളിയർ രാജവംശം അഥവാ സിന്ധ്യാ കുടുംബത്തിന് ബി.ജെ.പിയുമായി അടുത്ത ബന്ധംതന്നെയുണ്ട്. ഗ്വാളിയര്‍ രാജവംശത്തില്‍ ജീവിച്ചിരിക്കുന്ന പ്രമുഖരെല്ലാം ഇപ്പോള്‍ ബി.ജെ.പിയ്‌ക്കൊപ്പമാണ്. മദ്ധ്യപ്രദേശില്‍ തങ്ങളുടെ ശക്തി അരക്കിട്ടുറപ്പിക്കാന്‍ ബി.ജെ.പിയ്ക്ക് ഇതില്‍പരം ഒരു കാര്യം വേറെ വേണ്ടതില്ല. വിജയരാജെ സിന്ധ്യ,​ യശോദരാജെ സിന്ധ്യ,​ വസുന്ധര രാജെ സിന്ധ്യ തുടങ്ങി ഇന്ന് ജ്യോതിരാദിത്യ സിന്ധ്യ വരെ എത്തിയിരിക്കുന്നു. മുത്തശി വിജയരാജെ സിന്ധ്യയുടെ ആഗ്രഹവും ജ്യോതിരാദിത്യസിന്ധ്യ ബി.ജെ.പിയിലേക്കെത്തണമെന്നായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്നും ഇന്നും തിരിച്ചടി കോൺഗ്രസിന് .രാജകുടുംബത്തിൽ 53 വർഷം മുമ്പുണ്ടായ രാഷ്ട്രീയ കാലുമാറ്റ ചരിത്രം വീണ്ടും ആവർത്തിച്ചിരിക്കുന്നു. അന്നും ഇന്നും തിരിച്ചടിയേറ്റത് കോൺഗ്രസിനാണ്. 1967ൽ സിന്ധ്യയുടെ മുത്തശ്ശിയും ഗ്വാളിയർ രാജമാതാവുമായ വിജയരാജെ സിന്ധ്യയാണ് കൂറുമാറ്റത്തിന്റെ ചരിത്രം ആദ്യം കുറിച്ചത്. തനിക്ക് രാഷ്‌ട്രീയ അടിത്തറ നൽകിയ കോൺഗ്രസ് വിട്ട് രാജമാത ജനസംഘത്തിലേക്ക് ചേക്കേറി.ഇന്നലെ ചെറുമകൻ ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ചാണ് കാവിപാളയത്തിലേക്ക് കാലുമാറിയത്.

1957ൽ കോൺഗ്രസിനൊപ്പമാണ് വിജയരാജെ സിന്ധ്യ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഗുണ ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച് എം.പിയായി. എന്നാൽ 10 വർഷമായപ്പോഴേക്കും കോൺഗ്രസിന്റെ പ്രവർത്തനത്തിൽ നിരാശയായി വിജയരാജെ രാജിവച്ചു. നേരെ ജനസംഘത്തിലേക്ക്. ഗ്വാളിയറിൽ ആദ്യം ജനസംഘത്തിനും പിന്നീട് ബി.ജെ.പിക്കും നിലമൊരുക്കിക്കൊടുത്തത് വിജയരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവമായിരുന്നു.ഇന്ദിരാഗാന്ധിക്കെതിരെ വിജയരാജെ1971ൽ രാജ്യമെമ്പാടും ഇന്ദിരാഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോൾ ഗ്വാളിയർ മേഖലയെ മുഴുവൻ കാവി പുതപ്പിക്കാൻ വിജയരാജെയ്ക്ക് കഴിഞ്ഞു. ആ തെരഞ്ഞെടുപ്പിൽ വിജയരാജെ ഭിന്ദിൽ നിന്നും അടൽ ബിഹാരി വാജ്പേയി ഗ്വാളിയറിൽ നിന്നും വിജയരാജയുടെ മകനും ജ്യോതിരാദിത്യയുടെ അച്ഛനുമായ മാധവറാവു സിന്ധ്യ ഗുണയിൽ നിന്നും ജനസംഘത്തിന്റെ ബാനറിൽ ലോക്‌സഭയിലെത്തി.1980ലെ തിരഞ്ഞെടുപ്പിലാണ് മാധവ് റാവു സിന്ധ്യ കോൺഗ്രസിൽ എത്തിയത്. 2001 ൽ വിമാനാപകടത്തിൽ മരിക്കുന്നതു വരെ അദ്ദേഹം കോൺഗ്രസിലായിരുന്നു. പിതാവിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് കോൺഗ്രസിന്റെ ഉന്നതനേതാവായി വളർന്നു കൊണ്ടിരുന്ന ജ്യോതിരാദിത്യയാണ് ഇന്നലെ മുത്തശിയുടെ പാതയിലൂടെ ബി. ജെ. പിയിൽ എത്തിയതും.മാധവ റാവു സിന്ധ്യയ്ക്കു പിന്നാലെ കോൺഗ്രസ് പാളയത്തിലെത്തിയ സിന്ധ്യ ഗ്വാളിയർ രാജകുടുംബം ഒന്നാകെ കാവിക്കൊടിയുടെ പിന്നിൽ അടിയുറച്ച് അണിനിരന്നപ്പോഴും,കോൺഗ്രസിന്റെ മൂവർണ്ണക്കൊടിയായിരുന്നു മാധവറാവു സിന്ധ്യയ്ക്ക് പ്രിയം.

 

കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ 75-ാം ജന്മദിനത്തിലാണ്, മകൻ ജ്യോതിരാദിത്യ സിന്ധ്യ അച്ഛന്റെ പാർട്ടിക്ക് കനത്ത പ്രഹരമേൽപ്പിച്ച് മറുകണ്ടം ചാടിയത്. ചൗഹാൻ അടക്കമുള്ള ബി.ജെ.പി നേതാക്കൾ ഇന്നലെ മാധവറാവുവിന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയപ്പോഴേ രാഷ്ട്രീയ വിദഗ്ദ്ധർ ചിലത് ഊഹിച്ചിരുന്നു. സംഗതി വെറുതെയാവില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വവും കണക്കുകൂട്ടി. അത് തെല്ലും പിഴച്ചില്ല. കൃത്യമായ രാഷ്ട്രീയ കരുനീക്കങ്ങളുമായി മകൻ സിന്ധ്യ മറുകണ്ടം ചാടി. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സിന്ധ്യയെ ബി.ജെ.പിയിലേക്ക് നേരത്തെ ക്ഷണിച്ചിരുന്നു.രാജീവ്‌ ഗാന്ധിയുടെ ഉറ്റ അനുയായിയായിരുന്ന പിതാവ്‌ മാധവ റാവു സിന്ധ്യ വിമാനാപകടത്തില്‍ മരിച്ചതിനുപിന്നാലെ 2001-ലാണു ജ്യോതിരാദിത്യ രാഷ്‌ട്രീയത്തില്‍ സജീവമായത്‌.

പിതാവിന്റെ 75-ാമതു ജന്മവാര്‍ഷിക ദിനത്തിലാണു ജ്യോതിരാദിത്യ പാര്‍ട്ടിയോടു വിടപറയുന്നത്‌. സ്വാതന്ത്ര്യത്തിനു മുമ്പ്‌ ഗ്വാളിയറിന്റെ ഭരണചക്രം തിരിച്ചിരുന്ന സിന്ധ്യകുടുംബത്തിലെ ഇളമുറക്കാരനെ മദ്ധ്യപ്രദേശിലെ പാര്‍ട്ടിയുടെ യുവത്വത്തിന്റെയും പ്രസരിപ്പിന്റെയും മുഖമായാണു കോണ്‍ഗ്രസ്‌ ഉയര്‍ത്തിക്കാട്ടിയിരുന്നത്‌. 2012-14 കാലയളവില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ഊര്‍ജമന്ത്രിയായിരുന്ന സിന്ധ്യ നിലവില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. ഗുണ മണ്ഡലത്തില്‍നിന്നു നാലുവട്ടം എം.പിയായി തെരഞ്ഞെടുക്കപ്പട്ട ചരിത്രവും സിന്ധ്യക്ക് സ്വന്തം.കമൽനാഥുമായുള്ള പോര് രാജിയിലേക്ക്മുതിര്‍ന്ന നേതാവും മധ്യപ്രദേശ്‌ മുഖ്യമന്ത്രിയുമായ കമല്‍നാഥുമായുള്ള ശീതസമരമാണു ജ്യോതിരാദിത്യയുടെ പടിയിറക്കത്തില്‍ കലാശിച്ചത്.

യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രാഹുൽ ഗാന്ധി സിന്ധ്യയെ വേണ്ടത്ര പരിഗണിച്ചില്ലെന്ന കുറ്റപ്പെടുത്തലുമുണ്ടായി. കമൽനാഥ് വഹിക്കുന്ന പി.സി.സി അദ്ധ്യക്ഷ പദവി നൽകി സിന്ധ്യയെ അനുനയിപ്പിക്കാനുള്ള മാർഗവും ഹൈക്കമാൻഡ് തേടിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന സിന്ധ്യ പാർട്ടിയുടെ മോശം പ്രകടനത്തെ ചൊല്ലി ഏറെ വിമർശനങ്ങൾ നേരിട്ടു.ഫലത്തിൽ രാഹുലിന്റെ വിശ്വസ്‌തനായിരുന്ന സിന്ധ്യയെ ബി.ജെ.പി പാളയത്തിലേക്ക് തള്ളിയിടുകയായിരുന്നു കോൺഗ്രസ്. കോൺഗ്രസിന്റെ 114 എം.എൽ.എമാരിൽ 28 പേർ സിന്ധ്യയുടെ ആളുകളാണ്. ഇതിൽ 22 പേരെ രാജിവയ്പിച്ചതോടെ ഓപ്പറേഷൻ താമര വിജയിച്ചു. മദ്ധ്യപ്രദേശിനൊപ്പം അധികാരം നഷ്‌ടമായ രാജസ്ഥാനിലേക്കാണ് ഓപ്പറേഷൻ താമരയുടെ അടുത്ത ഘട്ടമെന്നും സൂചനയുണ്ട്.

Top