മഅ്ദനി കേരളത്തില്‍; കര്‍ണാടക പോലീസിന്റെ കാവലോടുകൂടി എട്ടുദിവസം

31lead6

കൊച്ചി: തന്റെ മാതാവിനെ കാണാന്‍ ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതി അബ്ദുല്‍ നാസര്‍ മഅ്ദനി ഇന്നു കേരളത്തിലെത്തും. കര്‍ണാടക പോലീസിന്റെ കാവലോടുകൂടി എട്ടുദിവസമാണ് മഅ്ദനി കേരളത്തില്‍ തങ്ങുക. രോഗിയായ ഉമ്മയെ കാണാന്‍ ബംഗളൂരുവിലെ വിചാരണക്കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് മഅ്ദനി കേരളത്തിലെത്തുന്നത്.

ഇന്നു ഉച്ചയ്ക്ക് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മഅ്ദനി പുറപ്പെടും. ഉച്ചയ്ക്ക് 2 മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മഅ്ദനി വിമാനമിറങ്ങുക. തുടര്‍ന്ന് റോഡ് മാര്‍ഗം കൊല്ലത്തെ വസതിയായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകും. ഉച്ചയ്ക്ക് 12.45നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മഅ്ദനി 1.55ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലത്തെും. അവിടെനിന്ന് റോഡുമാര്‍ഗം അന്‍വാര്‍ശ്ശേരിയിലേക്ക് പോകും. ഭാര്യ സൂഫിയ മഅ്ദനി, ബന്ധുവും പിഡിപി ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, സഹായികളായ കുഞ്ഞുമോന്‍, ഷാം നവാസ് എന്നിവര്‍ മഅ്ദനിയെ അനുഗമിക്കും. എട്ടു ദിവസമാണ് മഅ്ദനി കേരളത്തിലുണ്ടാകുക. 12-ാം തിയ്യതി വരെ കേരളത്തില്‍ തങ്ങും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തു ദിവസം നാട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു മഅ്ദനിയുടെ അഭിഭാഷകരുടെ ആവശ്യം. എന്നാല്‍, 13ന് ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സാക്ഷിവിസ്താരം നടക്കുന്നതിനാല്‍ 12 വരെ അനുവദിക്കാമെന്ന് കോടതി അറിയിച്ചു. മഅ്ദനിയുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ രണ്ടുദിവസം നല്‍കിയാല്‍ മതിയെന്ന് കോടതിയില്‍ വാദിച്ചു. ഒരുദിവസം നാട്ടിലേക്ക് പോകാനും ഒരുദിവസം തിരികെ വരാനും. ഇത് തള്ളിക്കളഞ്ഞ കോടതി എട്ടുദിവസത്തേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു. സുപ്രീംകോടതി അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് അനുമതിയുമായി വിചാരണക്കോടതിയെ സമീപിച്ചത്.

കര്‍ണാടക പൊലീസിന്റെ കാവലോടുകൂടിയാണ് മഅ്ദനി കേരളത്തിലത്തെുക. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍.എസ്. മേഘരിക്കിന് കോടതി നിര്‍ദേശം നല്‍കി. നാട്ടിലുള്ള സമയത്ത് മഅ്ദനിക്ക് ചികിത്സ തുടരാനാകും. എന്നാല്‍, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് വിലക്കുണ്ട്. മഅ്ദനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ടോമി സെബാസ്റ്റ്യനും പി. ഉസ്മാനും കോടതിയില്‍ ഹാജരായി.

ഉമ്മയെ സന്ദര്‍ശിക്കുന്നതിന് കേരളത്തില്‍ പോകാന്‍ വ്യാഴാഴ്ചയാണ് സുപ്രീംകോടതി അനുമതിനല്‍കിയത്. എന്നാല്‍, എത്ര ദിവസത്തേക്കു പോകാമെന്നതും എന്നുമുതലെന്നതും വിചാരണകോടതിക്ക് തീരുമാനിക്കാമെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞ വര്‍ഷം മേയ് 15ന് ഉമ്മയെ കാണാന്‍ മഅ്ദനിക്ക് സുപ്രീംകോടതി അനുമതിനല്‍കിയിരുന്നു. അന്ന് അഞ്ചുദിവസത്തേക്കായിരുന്നു ഇളവ്.

Top