ശബരിമല വിഷയം കത്തുന്നു!!! മുഖ്യമന്ത്രിയെ ജാതി ചേര്‍ത്ത് പച്ചത്തെറി പറഞ്ഞും പ്രതിഷേധക്കാര്‍

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി ഏറ്റവും അധികം വിമര്‍ശനം ഏറ്റുവാങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വിമര്‍ശനങ്ങള്‍ പരിധി വിട്ട് പച്ചത്തെറിയായി മാറുന്നതാണ് ഇപ്പോള്‍ കാണാനാകുന്നത്. ശബരിമല പ്രശ്‌നത്തില്‍ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് അഭിപ്രായം രേഖപ്പെടുത്തുന്നതും അതില്‍ ഒരാള്‍ പിണറായി വിജയനെ തെറിവിളിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ ഒരു സ്ത്രീയാണ് ശബരിമല സമരത്തിനിടയില്‍ പിണറായി വിജയനെ ജാതിപ്പേരു വിളിച്ചും പച്ചത്തെറി വിളിച്ചും അധിക്ഷേപിച്ചിരിക്കുന്നത്. ആ ചോ കൂതിമോന്റെ മോന്തയടിച്ചു പറിക്കണം എന്നാണ് സ്ത്രീയുടെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിണറായി വിജയന്റെ ഈഴവ (തിയ്യ) ജാതിയെ പരാമര്‍ശിച്ചാണ് ഈ തെറി. ഈഴവ ജാതിക്ക് കൊച്ചി-തിരുവിതാംകൂര്‍ മേഖലകളില്‍ ‘ചോകോന്‍’ എന്നും വിളിപ്പേരുണ്ട്. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തോടാണ് സ്ത്രീയുടെ ഇത്തരമൊരു അധിക്ഷേപ പരാമര്‍ശം. ‘ഇതിനു മുമ്പുള്ള കാര്യങ്ങള്‍ക്കൊക്കെ പിണറായി എന്ത് ചെയ്തു. ആ ചോ കൂ*മോന്റെ മോന്റെ മോന്തയടിച്ച് പറിക്കണം’- എന്നാണ് സ്ത്രീ പറയുന്നത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘യാതൊരു കാരണവശാലും സ്ത്രീകളെ ശബരിമലയില്‍ കയറ്റിവിടാന്‍ പാടില്ല. 50വയസ്സ് കഴിഞ്ഞവരും 10 വയസ്സിനു മുമ്പുള്ളവരും പഴയതുപോലെ പോവണം. അല്ലാത്തവര്‍ പോവുന്നതിനോട് എതിര്‍പ്പാണ്. യാതൊരു കാരണവശാലും പോവാന്‍ പാടില്ല. അതിനെന്തു പ്രതിഷേധത്തിനും ഞങ്ങള്‍ തയ്യാറാണ്’ എന്നാണ് മറ്റൊരു സ്ത്രീയുടെ പ്രതികരണം.

നായര്‍ സമുദായത്തിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിക്കും സര്‍ക്കാരിനുമെതിരെ നടക്കുന്ന ശബരിമല സ്ത്രീപ്രവേശന വിരുദ്ധ സമരത്തോട് അനുബന്ധിച്ചാണ് ഈ സ്ത്രീകളും പ്രതികരിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിക്കെതിരെയും സംഭവത്തില്‍ റിവ്യു ഹരജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടിനെതിരെയും വന്‍ പ്രക്ഷോഭമാണ് എന്‍എസ്എസും ആര്‍എസ്എസും അടക്കമുള്ള സവര്‍ണ ഹിന്ദു- സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത്.

Top