വിവാഹം നിരസിച്ചതിന് 21 കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ചു

തെലങ്കാന: 21 കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ചു. തെലങ്കാന ആയ്‌നാവോലുവില്‍ ഗുല്‍മില്ല പള്ളിയിലാണ് ദാരുണമായ സംഭവം. വിവാഹം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. 21 കാരി വിവാഹ മോചിതയാണ്. 18 ാം വയസ്സിലാണ് യുവതി വിവാഹം കഴിക്കുന്നത്. യുവതിക്ക് പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവ് നിരന്തരം വഴക്കിടുന്നതിനെ തുടര്‍ന്ന് യുവതി തന്റെ വീട്ടിലേക്ക് പോന്നു.മൂന്ന് വര്‍ഷത്തെ ദാമ്പത്യം യുവതി നിയമപരമായി അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ വീടിനടുത്തെ പെട്രോള്‍ പമ്പില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ ഇവിടെവെച്ച് ഒരു ഓട്ടോ ഡ്രൈവറുമായി അടുത്തു. ഇയാള്‍ യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു.എന്നാല്‍ 21 കാരിക്ക് ഇയാളെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യം യുവതി വ്യക്തമാക്കുകയും ചെയ്തു. അതിനിടെ സംഭവമറിഞ്ഞതിനെ തുടര്‍ന്ന്, ജോലിക്ക് പോകുന്നതില്‍ നിന്നും പെണ്‍കുട്ടിയെ അമ്മ വിലക്കി.ഇതോടെ പെണ്‍കുട്ടിയെ തിരക്കി ഓട്ടോ ഡ്രൈവര്‍ വീട്ടിലെത്തുകയും വിവാഹത്തിനുള്ള താല്‍പര്യം അമ്മയെ അറിയിക്കുകയും ചെയ്തു. അപ്പോഴും പെണ്‍കുട്ടി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. എന്നാല്‍ ഒരു ദിവസം പെണ്‍കുട്ടിയെ ഇയാളും സുഹൃത്തും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി. അതിന് ശേഷം ആസിഡ് ആക്രമണം നടത്തുകയും ചെയ്തു.ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറും സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്.

Top