ജീവനക്കാരുടെ പിഴവ്; ഗര്‍ഭിണിക്ക് നല്‍കിയത് എയിഡ്സ് രോഗിയുടെ രക്തം, യുവതിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍

ചെന്നൈ: ആശുപത്രി ജീവനക്കാരുടെ പിഴവില്‍ ഗര്‍ഭിണിക്ക് എയിഡ്‌സ്. ജീവനക്കാരുടെ പിഴവ് കാരണം ഗര്‍ഭിണിക്ക് നല്‍കിയത് എയിഡ്സ് രോഗിയുടെ രക്തം. തമിഴ്‌നാട്ടിലെ വിരുദനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെ മൂന്ന് ലാബ് അസിസ്റ്റന്റുമാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് എച്.ഐ.വി രോഗിയില്‍ നിന്ന് രക്തം സ്വീകരിച്ചത് രേഖകളില്‍ ചേര്‍ക്കാത്തതാണ് പിഴവിന് കാരണമായത്. യുവതിക്കും ഭര്‍ത്താവിനും സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായവും സൗജന്യ ചികിത്സയും നല്‍കാമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

യുവതിയുടെ രക്തം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ക്ക് എയിഡ്സ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിന് രോഗബാധയുണ്ടായോ എന്ന കാര്യം പ്രസവത്തിന് ശേഷം മാത്രമേ കണ്ടെത്താനാകൂ. എന്നാല്‍ തനിക്ക് ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ വേണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ വേണമെന്നുമാണ് യുവതിയുടെ ആവശ്യം. ഇക്കാര്യം നല്‍കാമെന്ന് സര്‍ക്കാര്‍ യുവതിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവായ ദാതാവിന് എച്ച്.ഐ.വിയും ഹെപ്പറ്റൈറ്റിസ് ബിയും ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം രക്തം നല്‍കിയപ്പോള്‍ ഇക്കാര്യം യുവാവ് ജീവനക്കാരില്‍നിന്ന് മറച്ചുവച്ചു. ഇത് കണ്ടെത്തുമ്പോഴേക്കും രക്തം ഗര്‍ഭിണിയായ യുവതിക്കു നല്‍കിയിരുന്നു.സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും രക്തത്തിലൂടെയോ ഗര്‍ഭാവസ്ഥയിലോ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതു വഴിയോ മാത്രമാണു എച്ച്.ഐ.വി പകരാറുള്ളത്.

Top