രാഹുല്‍ ഗാന്ധി വീണ്ടും പ്രസിഡന്റാകുന്നതിനോട് ശക്തമായ എതിര്‍പ്പ് !അനുനയിപ്പിക്കാൻ പുതിയ സമിതിയുമായി ആന്റണി

ന്യുഡൽഹി: കോൺഗ്രസ് ഓരോ ദിവസവും കൂടുതൽ കൂടുതൽ ദുർബലമാവുകയാണ് .കഴിവുകെട്ട ദേശീയ നേതൃത്വം ആയതിനാൽ ആണ് കോൺഗ്രസ് തകരുന്നത് എന്നതും വ്യാപകമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് പാർട്ടി നേതാക്കൾ തന്നെയാണ് .അതിനിടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കമാരംഭിച്ചു. ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. പ്രവര്‍ത്തക സമിതി അംഗങ്ങളുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണിക്ക് പുറമെ, അംബിക സോണി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരെയാണ് സോണിയ ഗാന്ധിയാണ് നിയമിച്ചത്. നിലവിലുളള രീതിയില്‍ മുന്നോട്ടു പോവാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്ന വികാരം പാര്‍ട്ടിക്കുളളില്‍ ശക്തമായതോടെയാണ് എകെ ആന്റണിയെ മുന്‍നിര്‍ത്തി ചര്‍ച്ചക്ക് അധ്യക്ഷ സോണിയ ഗാന്ധി മുന്നോട്ട് വരുന്നത്.

സമവായ നീക്കങ്ങളുടെ ഭാഗമായി ഔദ്യോഗിക നേതൃത്വത്തിന് എതിരെ അമര്‍ഷം വ്യക്തമാക്കിയ മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയെന്ന് അറിയിപ്പെട്ടുന്ന ജി 23 സംഘത്തിലെ ചില അംഗങ്ങളുമായി സമിതി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. നിലവിലുളള സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തല്‍ മുന്നേറാന്‍ സാധ്യമാവില്ലന്നും മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങളും പാര്‍ട്ടിയുടെ ഐക്യത്തിന് വിലങ്ങുതടിയാകുമെന്ന വികാരം ശക്തമായതോടെയാണ് വിശാല ചര്‍ച്ചയ്ക്ക് സോണിയ ഗാന്ധി മുതിര്‍ന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിയെ വീണ്ടും പ്രസിഡന്റാക്കുന്നതിനോട് ശക്തമായ എതിര്‍പ്പാണ് ജി 23 അംഗങ്ങള്‍ക്കുളളത് പാര്‍ട്ടിയുടെ പ്രസിഡന്റ് പദവിയില്‍ ഇപ്പോഴും സോണിയ തുടരുന്നുണ്ടെങ്കിലും പാര്‍ട്ടിക്കാര്യങ്ങളില്‍ രാഹുല്‍ ഇടപെടുന്നുണ്ടെന്ന വിമര്‍ശനവും വ്യാപകമാണ്. ഈ ഒരു സാഹചര്യം നില നില്‍ക്കുമ്പോള്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുളള ചുമതലയും പ്രവര്‍ത്തക സമിതിക്കാണ്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിന് തലവേദനയാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. 2019 ലെ ലോകാസഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസിഡന്റ് പദവിയൊഴിഞ്ഞ രാഹുല്‍ ഗാന്ധിയുടെ നടപടി പാര്‍ട്ടിയെ പടുകുഴിയിലാഴ്ത്തിയെന്നും ജി 23 അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

Top