പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ജനം മൊബൈലില്‍ പകര്‍ത്തി

അനന്തപൂര്: ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയില്‍ പ്രോഡത്തൂര്‍ ഠൗണില്‍ തിരക്കേറിയ റോഡില്‍വച്ച് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മുപ്പത്തിരണ്ടുകാരനായ മാരുതി റെഡ്ഡിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ആളുകള്‍ നോക്കിനില്‍ക്കുന്നുണ്ടായിരുന്നുവെങ്കില്‍ ആരും ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. ജനം കാഴ്ചക്കാരായി നോക്കിനില്‍ക്കുകയും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റെഡ്ഡി കോടതിയിലേക്കു പോകുമ്പോള്‍ രണ്ടുപേര്‍ അദ്ദേഹത്തെ ഓട്ടോറിക്ഷയില്‍നിന്ന് വലിച്ചിറക്കുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഓടി രക്ഷപെടാന്‍ റെഡ്ഡി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെയെത്തിയ അക്രമികള്‍ വടിവാളുപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. പതിനൊന്നു വെട്ടുകളാണ് റെഡ്ഡിയുടെ ശരീരത്തിലുണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റെഡ്ഡിയെ കൊലപ്പെടുത്തുന്നതിനെതിരെ ഒരാള്‍ മാത്രമാണ് പ്രതികരിച്ചത്. മറ്റുള്ളവര്‍ കാഴ്ചക്കാരായി നിന്നതേയുള്ളൂ. എന്നാല്‍ കൊലയാളികള്‍ സ്ഥലത്തുനിന്നു പോയതിനുപിന്നാലെയാണ് ചിലരെങ്കിലും മൃതദേഹത്തിനടുത്തേക്ക് എത്തിയത്. പക്ഷെ, കുറേയാളുകള്‍ അപ്പോഴും ഫോണില്‍ വിഡിയോ പകര്‍ത്തുന്നിതിന്റെ തിരക്കിലായിരുന്നു.

സംഭവശേഷം പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. റെഡ്ഡിയുടെ സഹോദരിയുമായി പ്രതികളുടെ സഹോദരന്‍ പ്രണയത്തിലായിരുന്നുവെന്നും അതിന്റെ പ്രശ്‌നങ്ങളാണ് കൊലയിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇരുകുടുംബങ്ങളുമായി വഴക്കിലായിരുന്നു. അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Top