കോപ്പിയടിയാരോപണം: കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചലാറ്റില്‍ കണ്ടെത്തി

കോട്ടയം: ജില്ലയില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. പാലാ ചേര്‍പ്പുങ്കലിലെ ബി.വി.എം കോളേജില്‍ പഠിക്കുന്ന അഞ്ജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകളാണ് മരിച്ചത്‌.
അഞ്ജുവിന്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജില്‍ ബി.കോം. വിദ്യാര്‍ഥിനിയാണ് അഞ്ജു. സര്‍വകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേര്‍പ്പുങ്കലിലായിരുന്നു. സെമസ്റ്ററിലെ അവസാന പരീക്ഷ ശനിയാഴ്ചയാണ് നടന്നത്.

പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ ശാസിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ് അഞ്ജുവിനെ കാണാതായതെന്നും നന്നായി പഠിക്കുന്ന തന്റെ മകള്‍ കോപ്പിയടിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഷാജി പറഞ്ഞു. പൊലീസിനു നല്‍കിയ പരാതിയിലും ഇത് പറഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കോളേജ് അധികൃതര്‍ ഗുരുതരമായ അനാസ്ഥ കാട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു. കോപ്പിയടിച്ച് പിടിച്ചെങ്കില്‍ രക്ഷിതാക്കളെയോ പഠിക്കുന്ന കോളേജ് അധികൃതരെയോ അറിയിക്കാതെ കുട്ടിയെ തനിയെ മടക്കി അയച്ചത് എന്തിനെന്നും ബന്ധുക്കള്‍ ചോദിച്ചു.

എന്നാല്‍, ആരോപണങ്ങളെല്ലാം  കോളേജ് അധികൃതര്‍ നിഷേധിക്കുകയായിരുന്നു.. വിദ്യാര്‍ഥിനിയെ കോപ്പിയടിച്ചതിനു പിടിച്ചിരുന്നു. പരീക്ഷയ്ക്ക് ശേഷം ഓഫീസ് മുറിയിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥിനി എത്തിയില്ലെന്നും നിര്‍ദേശം പാലിക്കാതെ ക്യാംപസ് വിട്ടു പുറത്തേക്ക് പോകുകയായിരുന്നെന്നും കോളേജ് അധികൃതര്‍ പറയുന്നു.

Top