ആശാ ശരത്തിന്റെ പേരില്‍ നഗ്ന വീഡിയോ പ്രചരിപ്പിച്ച രണ്ട് യുവാക്കളെ മലപ്പുറത്തുനിന്നും അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ പേരില്‍ നഗ്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഒരു മാസം മുന്‍പായിരുന്നു ആശാ ശരത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

തന്റെ പേരില്‍ ഫെയ്‌സ് ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെ ചില വീഡിയോകള്‍ പ്രചരിക്കുന്നു. തന്റെ വ്യക്തിത്വത്തിനും സ്ത്രീത്വത്തിനും മാനക്കേടുണ്ടാക്കിയ സംഭവത്തിലെ പ്രതികള്‍ക്കെതിരെ നടപടിവേണമെന്നായിരുന്നു ആശാ ശരത്തിന്റെ ആവശ്യം.
ദൃശ്യങ്ങള്‍ ആദ്യമായി അപ്ലോഡ് ചെയ്തത് എവിടെനിന്ന് എന്ന് കണ്ടെത്താനായിരുന്നു ശ്രമം. സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സാഹയത്തോടെ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്തെ ഒരു ഐ പി വിലാസം കിട്ടിയത്. പൊലീസ് അന്വേഷിച്ചു പോയി. ഇരുപത് വയസുളള രണ്ട് യുവാക്കളാണ് ഈ ഐ പി വിലാസം ഉപയോഗിച്ചതെന്ന് വ്യക്തമായി. ആശാശരത്തിന്‍െ പേരിലുളള വീഡിയോ അപ്പ് ചെയ്ത സമയവും കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളല്ല അപ് ലോഡ് ചെയ്തതെന്നും ചില സുഹൃത്തുക്കളില്‍ നിന്ന് വീഡിയോ കിട്ടിയെന്നുമായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് കൂടുതല്‍ വിശദാശങ്ങള്‍ ശേഖരിച്ചതോടെ ഇവര്‍ സത്യം തുറന്നു പറഞ്ഞു. തങ്ങള്‍ തന്നെയാണ് വീഡിയോ അപ് ലോഡ് ചെയ്തത്. ആദ്യം ഫേസ് ബുക്ക് വഴിയാണ് നല്‍കിയത്. ഇതിനായി വ്യാജ ഫേസ് ബുക്ക് വിലാസവും ഉണ്ടാക്കി.

സീരിയില്‍ സിനിമാ നടിമാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു വീഡീയോകള്‍. പക്ഷേ അപമാനഭാരം ഭയന്ന് പലരും പരാതി നല്‍കാതിരുന്നതോടെയാണ് ഇവര്‍ രക്ഷപെട്ടത്. എന്നാല്‍ പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ആശാ ശരത് ശക്തമായി രംഗത്തെത്തിയതാണ് വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. മുമ്പ് പല കേസുകളിലും പരാതിക്കാര്‍ പാതി വഴിയില്‍ പിന്‍മാറിയിരുന്നു. കഴിഞ്ഞ കുറേ കാലമായി സമാന രീതിയില്‍ നടികളുടെ പേരിലുളള വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. രാധികാ ആപ്‌തേ, ദീപ്തി സതി തുടങ്ങിയവരുടെ പേരിലും അടുത്തയിടെ വ്യാജ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരുന്നു.

Top