ഭർത്താവിന് പീഡിപ്പിക്കാൻ അയൽക്കാരിയായ പതിനാറുകാരിയെ വീട്ടിൽ വിളിച്ചു വരുത്തിയ വീട്ടമ്മ കുടുങ്ങി; മധ്യവയസ്കനും ഭാര്യയും അറസ്റ്റിൽ

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടുകൂടി പീഡിപ്പിച്ച മധ്യവയസ്കനും ഭാര്യയും പിടിയിൽ. കരുണാപുരം തുണ്ടുപുരയിടത്തില്‍ കുഞ്ഞുമോന്‍ എന്നുവിളിക്കുന്ന ഫിലിപ്പോസ്(52), ഇയാളുടെ രണ്ടാംഭാര്യ ലൈസാമ്മ(45) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

പതിനാറുകാരിയെ ബലമായി പീഡിപ്പിച്ച ഇയാള്‍ പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. കുഞ്ഞുമോന്റെ ഭാര്യ ലൈസാമ്മയുടെ സഹായത്തോടുകൂടിയാണ് പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഉത്തരവാദി സഹപാഠിയാണെന്ന് പറയണമെന്ന് ലൈസാമ്മ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മാതാവിനെ വിവരം ധരിപ്പിച്ചത്. വൈദ്യപരിശോധനയ്ക്ക് എത്തിയതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി അയല്‍വാസിയുടെ പേര് വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ സി.ഡി. മനോജ്, ബിജു ലൂക്കോസ്, ഷാനവാസ് ഖാന്‍, റസിയ, രേവതി എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
പ്രതികള്‍ രണ്ടുപേരുടേയും രണ്ടാംവിവാഹമായിരുന്നെന്ന് പോലീസ് പറഞ്ഞു. കുഞ്ഞുമോന്റെ ആദ്യ ഭാര്യയും ഒരു കുട്ടിയും ഇയാളുടെ നിരന്തര പീഡനങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കുമുന്പ് ജീവനൊടുക്കിയിരുന്നു. പിന്നീടാണ് ലൈസാമ്മയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകനുണ്ട്.

Top