നിങ്ങളുടെ കുട്ടി ഇവിടെ പഠിക്കുന്നുണ്ടോ..? അധ്യാപകരോട് ജില്ലാ ജഡ്ജിയുടെ സംഘത്തിൻ്റെ ചോദ്യം; പരിതാപകരമായ സ്കൂൾ അന്തരീക്ഷം ഞെട്ടിക്കുന്നത്

വിദ്യാർത്ഥിനി പമ്പുകടിയേറ്റ് മരിക്കാനിടയായ ദാരുണ സംഭവത്തിൽ ജില്ലാ ജഡ്ജിയുടെ നേരിട്ടുള്ള ഇടപെടൽ. ബത്തേരി സര്‍വജന സ്കൂളില്‍ ജില്ലാ ജഡ്ജി എ. ഹാരിസ് പരിശോധന നടത്തി. പിതാപകരമായ ടോയ്ലറ്റും സ്കൂൾ അന്തരീക്ഷവും കണ്ട് ജഡ്ജിയും സംഘവും ഞെട്ടിപ്പോയി. സ്കൂളിലേത് ശോചനീയാവസ്ഥയാണ്,  വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും  ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ കുട്ടി ഇവിടെ പഠിക്കുന്നുണ്ടോ എന്ന ചോദ്യമാണ് സ്കൂൾ അധികാരികളോട് ജില്ലാ ജഡ്ജി ഉൾപ്പെട്ട സംഘം ചോദിച്ചത്. പരിശോധന സമയത്ത് പ്രധാന അധ്യാപകൻ എത്തിയിരുന്നില്ല. ലീഗല്‍ സര്‍വീസസ് സെക്രട്ടറി കെ. സുനിതയും സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ ഹൈക്കോടതിക്കു നിയമസസഹായ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കും. വൈകിട്ട് 3.30ന് യോഗം ചേരും. പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും എ.ഹാരിസ് താക്കീത് നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വിദ്യാർഥി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണു വിദ്യാർഥികൾ. ജില്ലയിലെ മറ്റ് സ്കൂളുകളിൽ ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാനും ജില്ലാ കലക്ടർ ഉത്തരവിട്ടു. വയനാടിനു പുറമെ മറ്റുജില്ലകളിലെ സ്കൂളുകളിലും അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിർദേശം നൽകിയിട്ടുണ്ട്.
Top