വിധവയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി;മൃതദേഹം ആംബുലന്‍സില്‍; ഡോക്ടറും സംഘവും ഒളിവില്‍

പട്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ സ്വകാര്യ നഴ്‌സിങ് ഹോമിലെ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡോക്ടറും സംഘവും ഒളിവിലാണ് ഒരു കോംപൗണ്ടറെ അറസ്റ്റ് ചെയ്‌തെന്നു പൊലീസ് പറഞ്ഞു.

30 വയസ്സുള്ള വിധവയാണു ക്രൂരമായ പീഡനം നേരിട്ടതും കൊല്ലപ്പെട്ടതും. ഇവര്‍ക്ക് നാലു വയസ്സുള്ള കുട്ടിയുണ്ട്. നഴ്‌സിന്റെ മാതാവ് നല്‍കിയ പരാതിയെതുടര്‍ന്നു ഡോ. ജയപ്രകാശ് ദാസിനും മറ്റ് 5 പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മോത്തിഹാരിയിലെ നഴ്‌സിങ് ഹോം പൊലീസ് അടച്ചുപൂട്ടി. ഡോക്ടറും സംഘവും ചതിക്കുകയായിരുന്നെന്നു യുവതിയുടെ മാതാവ് ആരോപിച്ചു.
ഭര്‍ത്താവ് മരിച്ചശേഷം മകള്‍ എന്റെ കൂടെയാണു താമസിക്കുന്നത്. ഞങ്ങളുടെ കഷ്ടപ്പാട് കണ്ട്, നഴ്‌സിങ് ഹോം നടത്തിപ്പുകാരായ ഡോ ജയ് പ്രകാശും മന്റോഷ് കുമാറും അവിടേക്കു ജോലിക്കു വന്നോളാന്‍ പറഞ്ഞു. അങ്ങനെയാണു മകളെ ക്ലിനിക്കിലേക്കു വിട്ടത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പിറ്റേ ദിവസം പോകുന്നില്ലെന്നു മകള്‍ പറഞ്ഞു വാശി പിടിച്ചപ്പോള്‍ ഞാന്‍ കാര്യം തിരക്കി. ഡോക്ടറും മറ്റു ജീവനക്കാരും ചേര്‍ന്ന് അവളെ ഉപദ്രവിക്കുന്നതായി വെളിപ്പെടുത്തി. പിന്നെ ജോലിക്കു പോയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറെ ദിവസം മകളെ കാണാതിരുന്നതോടെ നഴ്‌സിങ് ഹോമില്‍നിന്ന് ജയപ്രകാശും മന്റോഷും വരികയും മാപ്പു പറയുകയും ചെയ്തു. തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റമറ്റ തൊഴില്‍ സാഹചര്യവും മികച്ച വരുമാനവും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഓഗസ്റ്റ് എട്ടിന് മകള്‍ നഴ്‌സിങ് ഹോമിലേക്കു ജോലിക്കു പോയി പക്ഷേ, തിരിച്ചുവന്നില്ല മകളുടെ ആരോഗ്യം മോശമായെന്നും അവളെ മുസഫര്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഡോക്ടര്‍ വിളിച്ച് അറിയിച്ചു.

ഈ ആശുപത്രിയില്‍ പോയി ഞങ്ങള്‍ അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ആശുപത്രി പരിസരമാകെ അരിച്ചുപെറുക്കി അപ്പോഴാണ് ആംബുലന്‍സില്‍ മകളുടെ മൃതദേഹം കണ്ടെത്തിയതെന്ന് യുവതിയുടെ അമ്മ വിശദീകരിച്ചു. ഒളിവില്‍പ്പോയ പ്രതികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പിടികൂടുമെന്നും മോത്തിഹാരി എസ്പി വ്യക്തമാക്കി.

Top