പ്രിയതമനില്ലാതെ ചിക്കു സ്വന്തം നാട്ടിലെത്തി; കണ്ണീരോടെ ചിക്കുവിന്റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി; ഭാര്യയെ ഒരു നോക്കു കാണാനാകാതെ ലിന്‍സണ്‍ പോലീസ് കസ്റ്റഡിയില്‍

chikku_robert_murder_case_salala,_oman

കൊച്ചി: കാത്തിരുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ ചിക്കു എത്തിയത് ജീവനില്ലാതെ. ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ജന്മനാടായ കറുകുറ്റി ഏറ്റുവാങ്ങി. കണ്ണീരോടെ ബന്ധുക്കളും സുഹൃത്തുക്കളും ചിക്കുവിനെ കാണാനെത്തി. അതേസമയം, പ്രിയതമനില്ലാതെയാണ് ചിക്കു നാട്ടിലെത്തിയത്. ഭാര്യയെ ഒരു നോക്കു കാണാനാകാതെ ലിന്‍സണ്‍ ഇപ്പോഴും ഒമാന്‍ പോലീസ് കസ്റ്റഡിയിലാണ്.

ലിന്‍സണ്‍ നിരപരാധിയാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഒമാന്‍ പോലീസ് ലിന്‍സന്റെ കസ്റ്റഡി കാലാവധി നീട്ടുകയാണ് ചെയ്തത്. അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളുടെ ഭാഗമായി ലിന്‍സന് ഒമാനില്‍ തന്നെ തുടരേണ്ടി വരും. ലിന്‍സന്റെ സഹോദരനും ബന്ധുക്കളുമാണ് ചിക്കുവിന്റെ മൃതദേഹത്തെ അനുഗമിക്കുക.
സലാലയില്‍ നിന്ന് രാത്രി മസ്‌കറ്റിലെത്തിച്ച മൃതദേഹം ഒരു മണിക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. ഒമാന്‍ എയര്‍ വിമാനത്തില്‍ എത്തിയ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴു മണിക്കാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.CHIKKU

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 10 മണിയോടെ അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് മൂന്നു മണിക്ക് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. ഭര്‍ത്താവ് ലിന്‍സണ്‍ ഇപ്പോഴും ഒമാന്‍ പൊലീസ് കസ്റ്റഡിയില്‍ത്തന്നെയാണ്. ലിന്‍സണ്‍ നിരപരാധിയാണെന്നും ഒമാനിലെ നിയമങ്ങള്‍ മൂലമാണ് ലിന്‍സണ് എത്താന്‍ സാധിക്കാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലിന്‍സണെ എത്തിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അവിടുത്തെ ചില നിയമങ്ങള്‍ മൂലം അത് സാധിച്ചില്ല. മുഖ്യമന്ത്രി വ്യക്തമാക്കി. സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്സായിരുന്ന ചിക്കുവിനെ കഴിഞ്ഞ മാസം ഇരുപതിനാണ് മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കു ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ച പോയ ഭര്‍ത്താവ് ലിന്‍സനാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പാക്കിസ്ഥാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.Chikku Robert o

സാലലയില്‍ കൊല്ലപ്പെട്ട നഴ്സ് ചിക്കു റോബര്‍ട്ടിന്റേയും ഭര്‍ത്താവിന്റേയും മാതാപിതാക്കള്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. ചിക്കുവിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും റോബര്‍ട്ടിന്റെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചിക്കു റോബര്‍ട്ടിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവ് ലിന്‍സന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ ചിക്കുവിന്റെ കുടുംബത്തിനോ ഒമാന്‍ പൊലീസിനോ അങ്ങനെയൊരു ആക്ഷേപമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ ലിന്‍സണെ ഇപ്പോഴും വിട്ടയയ്ക്കാന്‍ ഒമാന്‍ പൊലീസ് തയ്യാറല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനിടെ സംഭവത്തില്‍ തെളിവെടുപ്പിനായി വിളിപ്പിച്ച പാക്കിസ്ഥാന്‍ സ്വദേശിയെ വിട്ടയച്ചു. ലിന്‍സന്‍ചിക്കു ദമ്പതികളുടെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന പാക്കിസ്ഥാന്‍ സ്വദേശിയെ സംഭവവുമായി ബന്ധിപ്പിക്കാന്‍ തക്ക തെളിവൊന്നും ലഭിക്കാത്തതിനാലാണ് വിട്ടയച്ചതെന്നറിയുന്നു.

സംഭവത്തിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് കൊലപാതകമെന്നതിനാല്‍ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊലയാളികള്‍ കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും വ്യാപകമാണ്. ചിക്കുവിന്റെ മരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായാണ് സൂചന. പൊലീസ് ഇതുവരെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല. ദമ്പതിമാരുമായി പരിചയമുള്ളവരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും റോയല്‍ ഒമാന്‍ പൊലീസ് ഇതിനകം വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. മൊബൈല്‍ കാള്‍ റെക്കോഡുകള്‍ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്.

അങ്കമാലി സ്വദേശിനിചിക്കു റോബര്‍ട്ടിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായ ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുണ്ടായിരുന്നു. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വര്‍ണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്. സലാല ബദര്‍ അല്‍ സമ ആശുപത്രിയിലെ നഴ്സായ ചിക്കു റോബര്‍ട്ടിനെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്‍ ഇതേ ആശുപത്രിയിലെ പി.ആര്‍.ഒ. ആണ്. കറുകുറ്റി അസീസി നഗര്‍ തെക്കന്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗര്‍ഭിണിയായതോടെ പഴയ ഫ്ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്ളാറ്റിലേക്കു മാറിയത്. ഫ്ളാറ്റിലെ എ.സിയുടെ കണ്ടന്‍സറിന്റെ മുകളില്‍ കയറി ജനല്‍പാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്.

ലിന്‍സണിന് രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ലിന്‍സണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിന്‍സന്‍ ഫോണ്‍ ചെയ്തെങ്കിലും എടുത്തില്ല. തുടര്‍ന്ന് ലിന്‍സന്‍ ഫ്ളാറ്റിലെത്തിയപ്പോള്‍ ബെഡ്റൂമില്‍ കുത്തേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്. പഠിക്കാന്‍ മിടുക്കിയായിരുന്നു ബാസ്‌കറ്റ്ബോള്‍ താരം കൂടിയായ ചിക്കു. ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നഴ്സിങ് പഠിച്ചയുടന്‍ ഒമാനിലെ സലാലയില്‍ ജോലി കിട്ടി. അവിടെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണു സഹപ്രവര്‍ത്തകന്‍ ലിന്‍സനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബര്‍ 24ന് ഇരുവരും വിവാഹിതരായതും. താമസിക്കുന്ന ഫ്ലാറ്റിനോടു ചേര്‍ന്നുള്ള റോഡിന് അപ്പുറത്താണ് ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രി. പാക്കിസ്ഥാനികള്‍ കൂടുതല്‍ ഉള്ളതിനാല്‍ സുരക്ഷിതമില്ലെന്നു പറഞ്ഞു പുതിയ ഫ്ലാറ്റിലേക്കു മാറിയിട്ടു രണ്ടു മാസമേ ആയിരുന്നുള്ളൂ.

Top