ബീനീഷ് ബോസാണ്, എല്ലാം ചെയ്തത് ബിനീഷ് പറയുന്നതനുസരിച്ച് -അനൂപ് മുഹമ്മദിൻറെ മൊഴി.

ബംഗളൂരു : ബിനീഷ് കോടിയേരി അനൂപ് മുഹമ്മദിന് വൻ തുക കൈമാറിയതായി എൻഫോഴ്സ്മൻറ്. ബിനീഷ് ‘ബോസാ’ണെന്ന് അനൂപ് മുഹമ്മദ് മൊഴി നൽകി. ചെയ്തതെല്ലാം ബിനീഷ് പറഞ്ഞിട്ടാണ്, അനൂപ് മുഹമ്മദുമായി വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് ഉണ്ടെന്ന് ബിനീഷ് സമ്മതിച്ചിട്ടുണ്ടെന്നും ഇ.ഡി. റിപ്പോര്‍ട്ടില്‍ പറയുന്നു. അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷെന്നും ഇ.ഡി. അനൂപിന് ബിനീഷ് നൽകിയത് മൂന്നര കോടിയോളം രൂപ. സാമ്പത്തിക സ്ത്രോതസ് വെളിപ്പെടുത്താത്തതിനാലാണ് ബിനീഷിനെ കള്ളപ്പെണ നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്തത്. അനൂപ് മുഹമ്മദിനെ ഇ.ഡി കസ്റ്റഡിയിൽ വാങ്ങിയേക്കില്ല.കോടതിയിൽ സമർപ്പിച്ച റിമാൻറ് റിപ്പോർട്ടിൽ ആണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്.ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ആണ് ഇ.ഡി റിപ്പോർട്ട് നൽകിയത്. വിശദമായ ചോദ്യം ചെയ്യലിനായി ബിനീഷ് ഇഡി കസ്റ്റഡിയിലാണ്.

കള്ളപ്പെണ നിരോധന നിയമപ്രകാരമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. നാലു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ബംഗളൂരു സിറ്റി സിവില്‍ കോടതി ഇ.ഡിയ്ക്ക് അനുവദിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് അനൂപ് മുഹമ്മദ്. ബിനിഷിന്റെ ബിനാമി ഹോട്ടലാണ് അനുപ് മുഹമ്മദ് നടത്തുന്നതെന്നും ഇഡി വിശദമാക്കുന്നു. ബിനീഷിന് ഒട്ടനവധി ബാങ്ക് അക്കൌണ്ടുകൾ ഉണ്ടെന്ന് ഇതിനകം നടത്തിയ അന്വേഷണത്തിൽ എൻഫോഴ്സ്മെൻറിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാടിൽ നിന്ന് ലഭിച്ച വൻ തുക വിവിധ അക്കൌണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഇഡിയുടെ നിഗമനം.

ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇഡിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ പിഎംഎൽഎ ആക്ട് പ്രകാരം ബിനീഷ് കുറ്റം ചെയ്തതായി ഇഡിക്ക് ബോധ്യപ്പെട്ടിടുണ്ടെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. എന്നാൽ അന്വേഷണവുമായി ബിനീഷ് സഹകരിക്കുന്നില്ലെന്നും പണം കൈമാറിയതുമായി ബന്ധപ്പെട്ട് മൊഴി നൽകുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.

ഇതിനുള്ളില്‍ അനൂപ് മുഹമ്മദിനെ കസ്റ്റഡിയില്‍ ലഭിയ്ക്കാനുള്ള അപേക്ഷയും ഇ.ഡി നല്‍കും. രണ്ടു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത്, മൊഴികളിലെ വൈരുധ്യം പരിശോധിയ്ക്കും. ബംഗളൂരു കേന്ദ്രീകരിച്ച മയക്കുമരുന്ന് കേസ് അന്വേഷിയ്ക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്.

ഇന്നലെയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഇ‍.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ബംഗളൂരുവിലെ ലഹരി മരുന്ന് വില്‍പനക്കായി ബിനീഷ് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തതിലൂടെയാണ് സാമ്പത്തിക ഇടപാടില്‍ ബിനീഷിന്‍റെ പങ്ക് വ്യക്തമായത്. ഹോട്ടല്‍ ബിസിനസിനായി ബിനീഷ് ആറുലക്ഷം രൂപ നല്‍കിയെന്ന ആദ്യ മൊഴി, തുടര്‍ ചോദ്യം ചെയ്യലില്‍ അനൂപ് മുഹമ്മദ് മാറ്റി.

20 അക്കൌണ്ടുകളില്‍ നിന്ന് അമ്പത് ലക്ഷത്തോളം രൂപ ലഭിച്ചിട്ടുണ്ടെന്നും ആരുടെ അക്കൌണ്ടുകളാണ് ഇതെന്ന് അറിയില്ലെന്നും ബിനീഷിനോട് മാത്രമാണ് പണം ആവശ്യപ്പെട്ടതെന്നും അനൂപ് ഇ.ഡിക്ക് മൊഴി നല്‍കി. ഇതിനുശേഷം ഒക്ടോബര്‍ 21ന് ബിനീഷിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിവായി. അനൂപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനായിരുന്നു ഇ.ഡി ബിനീഷിന് അന്ന് നോട്ടിസ് നല്‍കിയത്.

ബിനീഷിന്‍റെ നാലു ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പേ അനൂപിനെയും ഇ.ഡി കസ്റ്റഡിയില്‍ വാങ്ങും. ഇതിനു ശേഷം ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്ത്, മൊഴിയിലെ വൈരുധ്യം പരിശോധിക്കും. അനൂപിന്‍റെ മൊഴിക്ക് പുറമെ, 20 അക്കൌണ്ട് ഉടമകളുടെ വിവരങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആറിനാണ് ബിനീഷിനെ ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ചത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ ഹവാല ഇടപാടുകളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

Top