അബ്ദുള്ളക്കുട്ടിക്ക് പാരയായി ബിജെപി പ്രാദേശിക നേതാവ്; മത്സരിച്ചാല്‍ മുസ്ലിം വിഭാഗത്തിന്റെ വോട്ട് കിട്ടില്ലെന്ന് സതീഷ് ചന്ദ് ഭണ്ഡാരി

കാസര്‍ഗോഡ്: അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടിക്കെതിരെ ബിജെപി പ്രാദേശിക നേതൃത്വം. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള അബ്ദുള്ളക്കുട്ടിയുടെ സാധ്യതയെയാണ് പ്രാദേശിക നേതൃത്വം തകര്‍ത്തത്. അബ്ദുള്ളക്കുട്ടി മത്സരിച്ചാല്‍ മുസ്ലീം വിഭാഗത്തിന്റെ നൂറുവോട്ട് പോലും അധികം കിട്ടില്ലെന്ന് ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ് ഭണ്ഡാരി.

മഞ്ചേശ്വരം കന്നഡിഗരുടെ നാടാണ്. കന്നട നാട്ടില്‍ ഇവിടുത്തുകാര്‍ തന്നെ മത്സരിക്കും. ഇനി പുറത്തുനിന്ന് ആരെങ്കിലും വരുന്നെങ്കില്‍ അത് കെ. സുരേന്ദ്രന്‍ തന്നെയായിരിക്കുമെന്നും ഭണ്ഡാരി പറഞ്ഞു. അബ്ദുള്ളക്കുട്ടി മത്സരിക്കുന്നെങ്കില്‍ അദ്ദേഹം കണ്ണൂരില്‍ പോയി മത്സരിക്കട്ടെ, അതല്ലേ അദ്ദേഹത്തിന്റെ നാട്. മഞ്ചേശ്വരത്ത് വന്ന് സ്ഥാനാര്‍ത്ഥി ആയത് കൊണ്ട് പാര്‍ട്ടിക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്നും ഭണ്ഡാരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ. സുരേന്ദ്രനാണോ രവീശതന്ത്രി കുണ്ടാറാണോ സ്ഥാനാര്‍ത്ഥിയായി വരുന്നതെന്ന് ഇപ്പോള്‍ അറിയില്ല. മണ്ഡലത്തിന് പുറത്തുനിന്ന് ഒരാളെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചാല്‍ അത് കെ. സുരേന്ദ്രനായിരിക്കും. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരാളെ പാര്‍ട്ടി പരിഗണിക്കാനിടയില്ലെന്നും ഭണ്ഡാരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് വോട്ടുനില വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍ മണ്ഡലം ബി.ജെ.പിയെ കൈവിട്ടുവെന്ന് അര്‍ത്ഥമില്ലെന്നും ഭണ്ഡാരി പറഞ്ഞു.

Top