ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ത്രിപുര 95 ശതമാനവും ബിജെപിയോടൊപ്പം; സിപിഎം തകര്‍ന്നടിഞ്ഞു

അഗര്‍ത്തല: സിപിഎമ്മിന്റെ കുത്തക സ്ഥലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനമാണ് ത്രിപുര. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കാര്യങ്ങള്‍ കീഴമേല്‍ മറിഞ്ഞത്. വന്‍ കുതിച്ചുകയറ്റം നടത്തിയ ബിജെപി ത്രിപുരയില്‍ ഭരണം പിടിച്ചെടുത്തു. ഇപ്പോള്‍ സിപിഎം അവിടെ നാമാവശേഷമാകുന്ന കാഴ്ച്ചയാണ് കാണുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് നടന്ന 95 ശതമാനം സീറ്റുകളും ഭരണകക്ഷിയായ ബി.ജെ.പി സ്വന്തമാക്കി. വോട്ടെണ്ണല്‍ ഫലം പുറത്ത് വന്നപ്പോള്‍ സി.പി.എം തകര്‍ന്നടിയുന്ന കാഴ്ചയ്ക്കാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. 79 ജില്ലാ പഞ്ചായത്ത്, 833 ഗ്രാമ പഞ്ചായത്ത് 82 പഞ്ചായത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ജൂലായ് 27ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കഴിഞ്ഞ ദിവസമാണ് നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

833 ഗ്രാമ പഞ്ചായത്തുകളില്‍ 638 സീറ്റുകള്‍ ബി.ജെ.പി സ്വന്തമാക്കി. അതേസമയം കോണ്‍ഗ്രസ് നേടിയത് 158 സീറ്റുകളാണ്. സി.പി.എമ്മിന് ആകെ ലഭിച്ചത് 22 സീറ്റുകളും. ഒമ്പത് സീറ്റുകള്‍ സ്വതന്ത്രരും ഐപിഎഫ്ടി ആറ് സീറ്റുകളും നേടി. ജില്ലാ പഞ്ചായത്തുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ ബി.ജെ.പി നേടി. കോണ്‍ഗ്രസിന് ലഭിച്ചത് രണ്ട് സീറ്റ് മാത്രം. അതേസമയം സി.പി.എമ്മിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് സമിതികളില്‍ 74 സീറ്റുകള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിന് ആറും സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു.

Top