ഞാന്‍ മൂത്രമൊഴിക്കുന്ന വീഡിയോ പോലും ഫേസ്ബുക്കില്‍വന്നു; പണം എല്ലാവര്‍ക്കും ആവശ്യമുള്ളതാണ്; അപവാദ പ്രചരണങ്ങളാണെല്ലാമെന്ന് ബോബി ചെമ്മണ്ണൂര്‍

Boby_Chemmannur

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളില്‍ പചരിച്ച ബോബി ചെമ്മണ്ണൂരിന്റെ വീഡിയോയില്‍ എന്താണുള്ളത്? ബോബി ചെമ്മണ്ണൂര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വെള്ള കുപ്പായമിട്ട് സാധാരണക്കാര്‍ക്ക് സഹായം നല്‍കുന്ന ബോബി ചെമ്മണ്ണൂരിന്റെ യഥാര്‍ത്ഥ മുഖം എന്താണ്? ബോബി ചെമ്മണ്ണൂര്‍ തന്നെ പറയുന്നു.

പണം എല്ലാവര്‍ക്കും ആവശ്യമുണ്ട്. പക്ഷേ അത് അത്രാഹത്തിലേക്ക് മാറുമ്പോഴാണ് രോഗമായി മാറുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ ഇതുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോയെന്ന് ബോബി ഇന്റര്‍നാഷണല്‍ ജ്യൂലേഴ്‌സിന്റെ ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യയമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോബി പ്രതികരിച്ചത്. സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴിയുള്ള അപവാദപ്രചരണം താങ്കളുടെ ബിസിനസിനെയോ മനസിനെയോ തളര്‍ത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ബോബി പറഞ്ഞതിങ്ങനെ- അങ്ങനെ ബിസിനസില്‍ പ്രശ്‌നങ്ങളില്ല. പക്ഷേ, ചിലരിലത് തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. സാധാരണക്കാരായ ആളുകള്‍ അത് വിശ്വസിക്കും. 24 മണിക്കൂറിനുള്ളില്‍ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമം തുടങ്ങാനാകുമെന്നും ആര്‍ക്കുവേണമെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാമെന്നുംഅവര്‍ക്ക് അറിയില്ലല്ലോ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുതാത്പര്യ ഹര്‍ജി കൊടുത്ത് കാശുണ്ടാക്കുന്ന ഒരുവ്യക്തി രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ബല്‍ക്ക് മെയില്‍ ചെയ്യാന്‍ നോക്കി. ഞാന്‍ വഴങ്ങാത്തതുകൊണ്ടാണ് എന്നെ സോഷ്യല്‍ മീഡിയയിലൂടെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത്.രണ്ട് കോടി കൊടുക്കാത്തതിനാല്‍ പല വ്യാജ വാര്‍ത്തകളും പലരെയും കൂട്ടുപിടിച്ച് ഈ വ്യക്തി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ആളുകള്‍ സംസ്ഥാനത്തിന്റെ ശാപമാണ്. അതുകൊണ്ടുതന്നെയാണ് പല ബിസിനസ് ഗ്രൂപ്പുകളും കേരളത്തിലേക്ക് കടന്നുവരാന്‍ മടിക്കുന്നതെന്നാണ് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ച് ന്യായീകരണമായി ബോബി ചെമ്മണ്ണൂര്‍ വിശദീകരിക്കുന്നത്.

ഈയിടെയായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ താങ്കള്‍ക്ക് അപകീര്‍ത്തികരമാകുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടി രസകരമാണ്. നിങ്ങളൊക്കെ കണ്ടിരിക്കും, സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ എന്റെയൊരു വ്യക്തിപരമായ വീഡിയോ പ്രചരിക്കുകയുണ്ടായി. ഒരു മണിക്കൂറിന്റെ ഒരു പേഴ്‌സണല്‍ വീഡിയോ അഞ്ച് മിനിട്ടിലേക്ക് എഡിറ്റ്‌ചെയ്ത് വ്യത്യസ്തമായ രീതിയില്‍ തോന്നിക്കുമാറ് റെഡിയാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത് രണ്ട് കോടി രൂപ ചോദിച്ചിട്ട് നല്‍കാത്തതിനാലാണ്. അത് മുഴുവന്‍ കണ്ടാല്‍ കുഴപ്പമില്ലാത്തതാണ്. ആ ബ്ലാക്ക്‌മെയിലിംഗിന് ഞാന്‍ വഴങ്ങിക്കൊടുത്തില്ല. നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്‌തോളൂ എന്ന് പറഞ്ഞപ്പോള്‍ അയാള്‍ അത് പുറത്തുവിടുകയും ചെയ്തു. ആദ്യം ഞാനത് ഗൗരവത്തില്‍ എടുത്തില്ല. അതിന് ശേഷം വ്യാജപ്രചാരണങ്ങള്‍ നടത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, പൊതുതാത്പര്യ ഹര്‍ജി നല്‍കി, പലരെയും ഭീഷണിപ്പെടുത്തി ജീവിക്കുന്ന ഒരാളാണെന്ന്.

ഇത് രണ്ടര വര്‍ഷം പഴക്കമുള്ള വീഡിയോയാണ്. ഒട്ടുമിക്ക ജീവനക്കാരുടെ കൈയിലും ഇതുണ്ട്. എന്റെയൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരു സ്റ്റാഫ് തന്നെയാണ് വീഡിയോയിലുമുള്ളത്. അവര്‍ ഇപ്പോഴും ഇവിടെത്തന്നെ ജോലി ചെയ്യുന്നുമുണ്ട്. വേറെ തരത്തില്‍ ആളുകളെക്കൊണ്ട് ചിന്തിപ്പിക്കുന്ന തരത്തിലാണ് അത് എഡിറ്റ് ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്യാനായി ഉപയോഗിച്ചത്.സാധാരണഗതിയില്‍ കണ്ടാല്‍, സൗഹൃദപരമായ ദൃശ്യങ്ങളാണ് അതെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ എഡിറ്റ് ചെയ്ത് കാണിക്കുന്നത് ബോധപൂര്‍വമായ നീക്കമായിരുന്നു എന്നു വേണം കരുതാനെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

എന്നാല്‍ ആ വീഡിയോയില്‍ ഉള്ള സംഭാഷണങ്ങളെല്ലാം തന്നെ ഇംഗ്ലീഷിലാണ്. ഈ സംഭാഷണങ്ങളിലാണ് ബോബി ചെമ്മണ്ണൂരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പരമാര്‍ശമുള്ളത്. ലൈംഗിക ചൂഷണത്തെ കുറിച്ചാണ് ദൃശ്യങ്ങളില്‍ കൂടുതലും പറയുന്നത്. ചില ഘട്ടങ്ങളില്‍ അത് സമ്മതിക്കുന്നുമുണ്ട്. താന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തും, അതിനൊപ്പം മറ്റ് കാര്യങ്ങളും നടത്തുമെന്നാണ് ബോബി പറയുന്നത്. തന്നെ ഗര്‍ഭിണിയാക്കിയെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായില്ലെന്നും യുവതി കുറ്റപ്പെടുത്തുന്നുണ്ട്. പ്രതികാരം ചെയ്യുമെന്നാണ് വെല്ലുവിളി.

ഇനി സ്ത്രീകളുമായി ബന്ധപ്പെടാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ മോശമായ ഭാഷ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുമുണ്ട്. നീ എന്നെ തല്ലി അല്ലേ…ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്…ഇന്നലെ നീ എന്തൊക്കെ ലൈഗീക വൈകൃതങ്ങള്‍ ആണ് എന്ന് കൊണ്ട് ചെയിപ്പിച്ചത്. നീ മദ്യം നല്‍കി എന്നെ കൊണ്ട് നിര്‍ബന്ധിച്ച് പലതും ചെയ്യിച്ചു… ഞാനല്ലെ നിനക്ക് ദുബായില്‍ ഇത്രയേറെ ബിസിനസ്സ് ബന്ധങ്ങള്‍ ഉണ്ടാക്കി തന്നത്. നീ കാത്തിരുന്നു കണ്ടോ? ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്…ലോകത്തിലെ എല്ലാവരും നിന്റെ കാര്യം അറിയട്ടേ. ചാരിറ്റിയല്ല, നിന്റെ പ്രധാന പണി പെണ്‍കുട്ടികളെ വലയിലാക്കലാണ്. പതിനായിരത്തിലധികം പെണ്‍കുട്ടികെളെ പീഡിപ്പിച്ചില്ലേ എന്നും യുവതി ചോദിച്ചു. താന്‍ സ്ത്രീലമ്പടനാണെന്ന ആരോപണം ബോബിയും ശരിവയ്ക്കുന്നു. ചാരിറ്റിയും സ്ത്രീകളെ ആകര്‍ഷിക്കലും ഒരുമിച്ച് കൊണ്ടു പോകുമെന്നും പറയുന്നു. ഇങ്ങനെ ബോബിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഇത് വിവരാവകാശ നിയമപ്രകാരം നേടിയതുമാണ്. ഇതിനെയാണ് സൗഹാര്‍ദ്ദപരമായ സംഭാഷണമെന്ന് ബോബി ചെമ്മണ്ണൂര്‍ സ്ഥാപിക്കുന്നത്.

ഇത് രണ്ടര വര്‍ഷം പഴക്കമുള്ള വീഡിയോയാണ്. ഒട്ടുമിക്ക ജീവനക്കാരുടെ കൈയിലും ഇതുണ്ട്. എന്റെയൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരു സ്റ്റാഫ് തന്നെയാണ് വീഡിയോയിലുമുള്ളത്. അവര്‍ ഇപ്പോഴും ഇവിടെത്തന്നെ ജോലി ചെയ്യുന്നുമുണ്ട്. വേറെ തരത്തില്‍ ആളുകളെക്കൊണ്ട് ചിന്തിപ്പിക്കുന്ന തരത്തിലാണ് അത് എഡിറ്റ് ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്യാനായി ഉപയോഗിച്ചത്.സാധാരണഗതിയില്‍ കണ്ടാല്‍, സൗഹൃദപരമായ ദൃശ്യങ്ങളാണ് അതെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ എഡിറ്റ് ചെയ്ത് കാണിക്കുന്നത് ബോധപൂര്‍വമായ നീക്കമായിരുന്നു എന്നു വേണം കരുതാനെന്നും അഭിമുഖത്തില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വന്ന ഇങ്ങനെയൊരു വിമര്‍ശനത്തെ താങ്കള്‍ എങ്ങനെയാണ് അഭിമുഖീകരിക്കുന്നതെന്ന ചോദ്യത്തിന് ബോബി ചെമ്മണ്ണൂര്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയ ജനങ്ങളാരും കാര്യമായി എടുക്കുന്നില്ല. അതൊരു നേരംപോക്ക് പോലെയാണ്. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാവുന്ന ഒരു മാദ്ധ്യമമാണത്. ഓരോരുത്തരും ഓരോ പത്രാധിപന്മാരാണ്. ആരോഗ്യപരമായ വിമര്‍ശനങ്ങളെ ഞാന്‍ എന്നും സ്വാഗതം ചെയ്യും. ഇതങ്ങനെയല്ലെന്ന് വിശദീകരിച്ച് ആളുകളുടെ പ്രീതി നേടാനാണ് ശ്രമം. 2006ല്‍ ബോബിയുടെ കോഴിക്കോട്ടെ ജൂവലറിയില്‍ ജോലിചെയ്യുന്ന ഒരു സെയില്‍സ് ഗേള്‍, തന്നെ ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. താന്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന് പുറത്തുവന്ന വീഡിയോയില്‍ ബോബി ചെമ്മണ്ണൂര്‍ തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്.

വ്യക്തിപരമായ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയാണ്. എനിക്ക് അതില്‍ വേദനയില്ല. ഒരു ദിവസം, ഞാന്‍ മൂത്രമൊഴിക്കാന്‍ നിന്നപ്പോള്‍ ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ടു. ആദ്യം ദേഷ്യം വന്നെങ്കിലും പിന്നീടെനിക്ക് രണ്ടു കാര്യങ്ങളാണ് മനസിലായത്, ഒന്ന് നമുക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ വിമര്‍ശനം കേള്‍ക്കുമ്പോള്‍ അത് തിരുത്താന്‍ കഴിയും. വഴിയില്‍ മൂത്രമൊഴിക്കുന്നത് തെറ്റാണെന്ന് അന്ന് മനസിലായി. ഇപ്പോള്‍ അങ്ങനെ ചെയ്യാറുമില്ല. രണ്ടാമതായി, എന്റെ ഫോട്ടോ എടുക്കണമെന്നുണ്ടെങ്കില്‍ ഞാനൊരു വി.വി.ഐ.പി ആയതുകൊണ്ടാണല്ലോ. അതൊരു പോസിറ്റീവ് കാര്യമല്ലേ. മാത്രമല്ല, ശരിയായ വിമര്‍ശനം ഓരോരുത്തരുടെയും അവകാശമാണ്. അതൊരു തെറ്റല്ല. പക്ഷേ ഇപ്പോഴത്തെ കുപ്രചാരണം ബ്‌ളാക് മെയിലിങ് തട്ടിപ്പാണെന്നും അദ്ദേഹം പറയുന്നു.

Top