കാമുകിയെ ടൗവല്‍ മാത്രം ധരിപ്പിച്ച് തെരുവില്‍ നടത്തിച്ച് മൊബൈലില്‍ വീഡിയോ നിര്‍മ്മിച്ച യുവാവ് കുറ്റക്കാരനെന്ന് കോടതി  

 

 

ന്യൂയോര്‍ക്ക് :തന്റെ കാമുകിയെ ഒരു ടൗവല്‍ മാത്രം ധരിപ്പിച്ച് തെരുവില്‍ കൂടി നടത്തിച്ച കേസില്‍ യുവാവ് കുറ്റക്കാരനെന്ന് കോടതി. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ഈ വര്‍ഷമാദ്യം ജനുവരിയിലായിരുന്നു 26 വയസ്സുകാരനായ ജെയ്‌സണ്‍ മെലോ തന്റെ കാമുകിയെ ഈ വിധം പകല്‍ സമയത്ത് ന്യൂയോര്‍ക്കിലെ നിരത്തിലൂടെ നടത്തിച്ചത്. മദ്യ ലഹരിയിലായിരുന്നു യുവാവ് കാമുകിയോട് ഇത്തരത്തില്‍ പെരുമാറിയത്. മറ്റൊരു പുരുഷനുമായി യുവതിക്ക് ബന്ധമുണ്ടെന്ന് ജെയ്‌സന് സംശയമുണ്ടായിരുന്നു. 2016 നവംബറില്‍ കാമുകി ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു. ഈ കുഞ്ഞ് തന്റെതല്ലായെന്നാണ് യുവാവ് വിശ്വസിച്ചിരുന്നത്. ഇതിന് പ്രതികാരമെന്നോണമാണ് കാമുകിയ ഭീഷണിപ്പെടുത്തി ഒരു ടൗവല്‍ മാത്രം നല്‍കി തെരുവിലൂടെ നടത്തിച്ചത്. ഈ ദൃശ്യങ്ങള്‍ പിറകെ നടന്ന് ജെയ്‌സണ്‍
തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. അര്‍ദ്ധ നഗ്നയായ യുവതി ഇയാളോടുള്ള നീരസം പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.കൂടാതെ നിരത്തിന് നടുവില്‍ വെച്ച് യുവതി ശരീരം മറച്ചിരുന്ന തുണി വലിച്ചെറിയാനും ഇയാള്‍ ശ്രമിച്ചു. ഇതിന് ശേഷം ഈ ദ്യശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും ജെയ്‌സണ്‍ അയച്ചു കൊടുത്തു. സമൂഹ മാധ്യമം വഴി കാട്ടു തീ പോലെ ഈ ദൃശ്യങ്ങള്‍ അമേരിക്കയിലാകെ പടര്‍ന്നു പിടച്ചതോടെ കാമുകി കോടതിയെ സമീപിക്കുകയായിരുന്നു.യുവാവിന്റെ ശിക്ഷ കോടതി അടുത്തയാഴ്ച വിധിക്കും. ഏഴ് വര്‍ഷം വരെ യുവാവിന് തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Top