സുനിത ദേവാദാസും പുരുഷ സുഹൃത്തും സ്ത്രീകളെ അപമാനിച്ചു.. കുഞ്ഞുങ്ങളെ വേട്ടായാടി.. സുനിതാ ദേവദാസിനെതിരേ കേസ്

തിരുവനന്തപുരം :ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ അപകീര്‍ത്തികരമായതും വസ്തുതാ വിരുദ്ധമായതുമായ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ നടത്തുകയും, മാധ്യമ പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തേയും അപമാനിക്കുകയും ചെയ്ത വയനാട് സ്വദേശിയായ സുനിതാ ദേവദാസിനെതിരേ പോലീസില പരാതി നല്കി. മന്ത്രിയെ ഹണി ട്രാപ്പില്‍ കുടുക്കിയ ആള്‍ എന്ന രീതിയില്‍ സുനിതാ ദേവദാസിന്റെ ചിത്രം പ്രചരിച്ചിരുന്നു. സുനിതയുടെ മുഖം മറക്കാത്ത ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ചെന്ന് സുനിതയുടെ സുഹൃത്ത് കണ്ടുവെന്നും, സുനിതയുടെ മുഖം മറച്ച് ചിത്രം മന്ത്രിയുടെ സെക്സ് ഫോണ് സംഭാഷണം നടത്തിയ സ്ത്രീ എന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നും കളവായി പറഞ്ഞ് വ്യാജമായ സ്ക്രീന്‍ ഷോട്ടുകള്‍ ഉണ്ടാക്കി തെറി വിളികള്‍ നടത്തുകയായിരുന്നു. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഒരിക്കലും ചെയ്യാത്ത തെറ്റിന്‌ മാധ്യമ പ്രവര്‍ത്തകരെ ക്രിമിനല്‍ പരസ്യമായി അപമാനിച്ചതായി ഡിജിപിക്ക് നല്‍കിയ നല്കിയ പരാതിയില്‍ പറയുന്നു.shyamlam-sunith-join-fb

സുനിത ദേവദാസ് തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന്റെ ഉത്തരവാദിത്വം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ തലയില്‍ കെട്ടിവയ്ച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി. മാത്രമല്ല മന്ത്രിയുടെ ഹണി ട്രാപ്പിലെ യുവതി എന്ന രീതിയില്‍; സുനിത പ്രതികാരം തീര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തരുടെ ഭാര്യമാരുടെയും കൈകുഞ്ഞുങ്ങളുടേയും ചിത്രം വ്യാപകമായി അധിക്ഷേപം നടത്തി പ്രചരിപ്പിച്ചു. പ്രതികാരം തീര്‍ക്കാന്‍ സുനിതയുടേയും, അവരുടെ പുരുഷ സുഹൃത്തായ മുന്‍ മാധ്യമ പ്രവര്‍ത്തകന്റേയും ഫേക്ക് ഐഡികള്‍ വഴി ഈ ചിത്രം പലര്‍ക്കും സോഷ്യല മീഡിയയില്‍ ഷേര്‍ ചെയ്യുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്ത് ഒരു സ്ത്രീയും ചെയ്യാന്‍ പാടില്ലാത്ത ക്രൂരമായ വ്യക്തിഹത്യ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ സുനിത നടത്തി എന്നും അവിടെ മാധ്യമ പ്രവര്‍ത്തകരെ പരസ്യമായി അപമാനിച്ച് പോസ്റ്റുകളും കമന്റുകളും ഇടുകയും അതിന്‌ അനുമതി മറ്റുള്ളവര്‍ക്ക് നല്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മാത്രമല്ല സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ഫോട്ടോകള്‍ വറരെ നിഷ്ടൂരമായ വിധത്തില്‍ സുനിതയും സുനിതയുടെ പുരുഷ സുഹൃത്തും നെറ്റിലും ബ്ളോഗിലും പ്രചരിപ്പിച്ച് സ്ത്രീകളേയും കുഞ്ഞുങ്ങളേയും വരെ വേട്ടയാടി ക്രൂര വിനോദം നടത്തി.fb-post-shyamlal-sunitha-join

സ്വന്തമായി ബ്ളോഗ് എഴുതുന്ന സുനിതയുടെ പുരുഷ സുഹൃത്തായ ആള്‍ ആണ്‌ സുനിതയുടെ ചിത്രങ്ങള്‍ മന്ത്രിയുടെ ഹണി ട്രാപ്പില്‍ ഉള്‍പെട്ട് സോഷ്യല്‍ മീഡിയയില്‍ കണ്ടതായി പറയുന്നത്. ഈ പുരുഷ സുഹൃത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും, ബ്ളോഗിനും ആയി നടത്തിയ പ്രശസ്തിക്ക് ഇത്തരത്തില്‍ ഒരു വിവാദം ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഈ വിഷയത്തില്‍ അപകീര്‍ത്തികരമായ ഫേസ് ബുക്ക് പോസ്റ്റുകള്‍ ഇടുകയും, സുനിത എന്ന സ്ത്രീയുടെ ചിത്രം ഉള്‍പെടുത്തി വളരെ അപകീര്‍ത്തികരമായി ബ്ളോഗ്ഗും പുറത്തിറക്കി. ബ്ളോഗിനും പ്രശസ്ഥിക്കും വേണ്ടി സുനിതയും സുനിതയുടെ പുരുഷ സുഹൃത്തും ഒത്തു ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണിതെന്നും സംഭവം അന്വേഷിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി എടുക്കണം എന്നും പരാതിയില്‍ പറയുന്നു. മുമ്പ് ഇന്ത്യാ വിഷനില്‍ ജോലിചെയ്തിരുന്ന ഇപ്പോള്‍ ബ്ളോഗ്ഗ് എഴുതുന്നതുമായ ശ്യാം എന്നയാള്‍ക്കെതിരേ ഇതുമായി വന്ധപ്പെട്ട് അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ടു. സുനിതയുടെ ചിത്രം പുറത്തുവന്നതിനു പിന്നാലെ വിവാദം കൊഴുപ്പിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റും, ബ്ളോഗുമായി ഇറങ്ങി തിരിച്ചയാളായിരുന്നു ശ്യാം എന്നും പരാതിയില്‍ ഉണ്ട്.ഇയാള്‍ക്ക് എതിരെ നിരവധി കേസുകള്‍ ഉള്ളതായും സൂചനയും ഉണ്ട്.

Top