കൊച്ചി: നാറ്റ്വെസ്റ്റ് ഗ്രൂപ്പിന്‍റെ ആഗോള കെയ്പബിലിറ്റി കേന്ദ്രമായ നാറ്റ്വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യ (മുന്‍ ആര്‍ബിഎസ് ഇന്ത്യ) 11-ാമതു നാറ്റ്വെസ്റ്റ് ഗ്രൂപ്പ് എര്‍ത്ത് ഹീറോസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷന്‍ “എര്‍ത്ത് ഗാര്‍ഡിയന്‍” അവാര്‍ഡ് കരസ്ഥമാക്കി. കടുവ, ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണയായാണ് അവാര്‍ഡ്. “ജൈവവൈവിധ്യം -കാലാവസ്ഥ തീവ്രത കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തവും, സ്വീകരക്കേണ്ട ശ്രമങ്ങളും ഉയര്‍ത്തേണ്ട അടിത്തറയാണ് പ്രതിരോധ ശേഷിയുള്ള പ്രകൃതി” എന്നതാണ് 2021 അവാര്‍ഡിന്‍റെ ആശയം. എട്ടു വിജയികളെ ഓണ്‍ലൈന്‍ ചടങ്ങിലൂടെ ആദരിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച യുഎന്‍ കണ്‍വെന്‍ഷന്‍ സെക്രട്ടറി ജനറല്‍ ഇവോനെ ഹിഗ്യൂരോ ആയിരുന്നു മുഖ്യ അതിഥി. 2021-ലെ എര്‍ത്ത് ഹീറോസ് അവാര്‍ഡിന് പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷനെ പരിഗണിച്ചതില്‍ നാറ്റ്വെസ്റ്റ് ഗ്രൂപ്പിനോട് നന്ദിയുണ്ടെന്നും ഫൗണ്ടേഷന്‍റെ സംരക്ഷണ ശ്രമങ്ങള്‍ക്കൊപ്പം പ്രദേശ വാസികളെയും കൂടി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി അവര്‍ക്കും നേട്ടത്തിന് വക നല്‍കാന്‍ ശ്രമിക്കുന്നുവെന്നും ഈ അവാര്‍ഡിലൂടെ നാറ്റ്വെസ്റ്റ് ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇത്തരം വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള അവരുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷന്‍ മെമ്പര്‍ സെക്രട്ടറിയും പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടറുമായ വൈശാക് ശശികുമാര്‍ പറഞ്ഞു. നാറ്റ്വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യയുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകുന്നതിലും രാജ്യത്തെ ജൈവവൈവിധ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള സമര്‍പ്പണത്തിനും കഠിനാധ്വാനത്തിനും എല്ലാ വിജയികള്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കുന്നതിലും താന്‍ സന്തുഷ്ടയാണെന്നും ആഗോള പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികളോട് പോരാടുന്നത് തുടരുന്നതിനിടയിലും വന്യജീവികളുടെയും അവയെ പിന്തുണയ്ക്കുന്ന സമൂഹങ്ങളുടെയും ഭാവി സുരക്ഷിതമാക്കാന്‍ പരിശ്രമിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മ്മിക്കേണ്ടതും പ്രധാനമാണെന്നും ഇവോനെ ഹിഗ്യൂരോ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഈയിടെ ഇന്‍റര്‍ഗവര്‍മെന്‍റല്‍ പാനല്‍ പുറത്തിറക്കിയ “കാലാവസ്ഥ വ്യതിയാനം 2021: ഫിസിക്കല്‍ സയന്‍സ് അടിസ്ഥാനം” എന്ന റിപ്പോര്‍ട്ട് കാലാവസ്ഥാ പ്രതിസന്ധിയുടെ മാറ്റാനാവാത്ത പ്രത്യാഘാതങ്ങളെ സൂചിപ്പിക്കുന്നു, ഇത് ലോകത്തിലെ എല്ലാ നയ നിര്‍മാതാക്കള്‍ക്കും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ലോകത്ത്, പ്രത്യേകിച്ച് ഇന്ത്യയില്‍ ആഗോള താപനവും കാലാവസ്ഥ വ്യതിയാനങ്ങളും തടയുന്നതിനുള്ള ശ്രമങ്ങള്‍ ഉയരേണ്ടതുണ്ടെന്നും പ്രകൃതി, പൈതൃകം, വന്യജീവി ആവാസ വ്യവസ്ഥ എന്നിവയെ സംരക്ഷിച്ച് ഒരു നല്ല മാറ്റം കൊണ്ടുവരണമെന്നും ഇന്ത്യയുടെ ജൈവവൈവിധ്യവും നിര്‍ണായകമായ പ്രകൃതി ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള മികച്ച പ്രവര്‍ത്തനത്തിന് നാളത്തെ നേതാക്കളെ തിരിച്ചറിയാനും അംഗീകരിക്കാനും കൂടുതല്‍ പ്രചോദനം നല്‍കാനുമുള്ള ഒരു മാര്‍ഗമാണ് എര്‍ത്ത് ഹീറോസ് അവാര്‍ഡുകളെന്നും 2021ലെ വിജയികളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയാണെന്നും കൂടുതല്‍ ഇന്ത്യക്കാര്‍ ഇതിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കുകയാണെന്നും നാറ്റ്വെസ്റ്റ് ഇന്ത്യ ഫൗണ്ടേഷന്‍ മേധാവിയും സുസ്ഥിര ബാങ്കിങ് ഇന്ത്യ മേധാവിയുമായ എന്‍.സുനില്‍ കുമാര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്ന് നാറ്റ്വെസ്റ്റ് ഗ്രൂപ്പ് തിരിച്ചറിഞ്ഞിരിക്കുന്നു ആഗോള പ്രസ്ഥാനം എന്ന നിലയില്‍ സംരക്ഷണവും സുസ്ഥിരത വെല്ലുവിളിയും പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം കാര്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പിന്തുണയാണ് എര്‍ത്ത് ഹീറോസ് അവാര്‍ഡ് എന്നും ജൈവവൈവിധ്യത്തിനും സംരക്ഷണത്തിനുമുള്ള സംഭാവനകള്‍ ഇനിയും പ്രോല്‍സാഹിപ്പിക്കുമെന്നും നാറ്റ്വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യ മേധാവി പുനിത് സൂദ് പറഞ്ഞു. 2011-ല്‍ സ്ഥാപിതമായ നാറ്റ്വെസ്റ്റ് ഗ്രൂപ്പ് എര്‍ത്ത് ഹീറോസ് അവാര്‍ഡ് (മുന്‍ ആര്‍ബിഎസ് എര്‍ത്ത് ഹീറോസ് അവാര്‍ഡ്) പതിനൊന്നാം വര്‍ഷവും ഇന്ത്യയിലെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി പ്രയത്നിക്കുന്ന ചാമ്പ്യന്‍മാര്‍ക്കുള്ള ദേശീയ പ്ലാറ്റ്ഫോമായി തുടരുന്നു. കണ്‍സര്‍വേഷന്‍ സയന്‍സ്, മാനേജ്മെന്‍റ്, മാധ്യമം, സര്‍ക്കാര്‍ എന്നിവയില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സ്വതന്ത്ര ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.,,,
കൊച്ചി: ഇന്ഡ്സ്ഇന്ഡ് ബാങ്ക് ഉത്സവ കാലത്ത് ഇടപാടുകാര്ക്ക് കൂടുതല് സേവനങ്ങള് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാര്ഡ് ഇഎംഐ സൗകര്യം ആരംഭിച്ചു.,,,
കൊച്ചി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പില്‍ സിബി വര്‍ഗിസ് (32) നെയാണ് എറണാകുളം റൂറല്‍,,,
കളമശേരി : ദേശീയ പാതയിൽ കളമശേരി എച്ച്എംടി സിഗ്നൽ കവലയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം എടവണ്ണ കരിപാലി വീട്ടിൽ,,,
കൊച്ചി :പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി.നവംബര്‍ മൂന്ന് വരെ 14 ദിവസത്തേക്കാണ് എറണാകുളം,,,
കൊച്ചി : 5 ജി അധിഷ്ഠിത സ്മാര്ട്ട് സിറ്റി സംവിധാനങ്ങളുടെ പൈലറ്റ് പദ്ധതിക്കായി മുന്നിര ടെലികോം സേവന ദാതാക്കളായ വീയും,,,
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്നിര കമ്പനിയായ ഗോദ്റെജ് ആന്ഡ് ബോയ്സ്, പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള വര്ധിച്ചുവരുന്ന ആശങ്കയെ ചെറുക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു.,,,
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ വലിയ പ്രീമിയം ബൈക്കുകള്‍ക്കായുള്ള പുതിയ ബിഗ്വിങ് ഷോറും ആലുവ തായിക്കാട്ടുകരയില്‍ ആരംഭിച്ചു.,,,
എറണാകുളം : മോന്‍സണ്‍ മാവുങ്കല്‍ ഇടപാടുകാരെ കബളിപ്പിക്കാന്‍ ഉപയോഗിച്ച എച്ച്എസ്ബിസി ബാങ്കിന്റെ സീല്‍ പതിച്ച വ്യാജരേഖ അമേരിക്കയിലെ ഒരു ബന്ധു,,,
എറണാകുളം : മോന്സന് മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി പുറത്ത്.ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍,,,
കൊച്ചി: 2030 ഓടെ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്റെ അവസരം ഓയോ പ്രതീക്ഷിക്കുന്നതായി ആഗോള ഇക്വിറ്റി റിസേര്‍ച്ച് സ്ഥാപനമായ ബേണ്‍സ്റ്റീന്റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കമ്പനിയുടെ 90 ശതമാനം വരുമാനവും ഇന്ത്യയില്‍നിന്നായിരിക്കുമെന്നും ഇന്ത്യയെ മുഖ്യ വളര്‍ച്ച വിപണിയായി അവര്‍ കാണുന്നുവെന്നും ബേണ്സ്റ്റീന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു കോവിഡ് 19 കാലത്തെ അതിജീവിക്കുവാന്‍ ഓയോയെ സഹായിച്ചുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഹ്രസ്വകാല താമസസൗകര്യ വിപണി 2019-ലെ 1,267 ബില്യണ്‍ ഡോളറില്‍നിന്ന് 2030 ഓടെ 1,907 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്റെ അവസരമാണ് ഓയോ കാണുന്നത്. ലോകത്ത് സമ്പത്ത് വര്‍ധിക്കുന്നതും പ്രതിശീര്‍ഷവരുമാനം ഉയരുന്നതും, ഇടത്തരക്കാരുടെ എണ്ണം വര്‍ധിക്കുന്നതും ആഗോള യാത്ര-ടൂറിസം വ്യവസായത്തിലും ഹ്രസ്വകാല താമസസൗകര്യ വിപണിയിലും ഓയോയ്ക്ക് അനുകൂലമായ അവസരമൊരുക്കുകയാണെന്ന് ബേണ്സ്റ്റീന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓയോ യൂണിറ്റുകളുടെ ലാഭത്തിലെ സംഭാവന 2019-20 സാമ്പത്തിക വര്‍ഷത്തിലെ 5.1 ശതമാനത്തില്‍നിന്ന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 18.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സ്ഥിരതയുള്ള നിരക്കുകള്‍, ഡിസ്കൗണ്ടിലെ കുറവ് തുടങ്ങിയവയെല്ലാം ലാഭം വര്‍ധിപ്പിക്കാന്‍ ഇടയാക്കി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ ബുക്കിംഗ് മൂല്യം 170 ശതമാനം വര്‍ധിച്ചപ്പോള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് മൂലം 67 ശതമാനം കുറവുണ്ടായി. ചെലവു കുറച്ചുതുവഴി കമ്പിയുടെ മാര്‍ജിന്‍ 33 ശതമാനത്തില്‍ സ്ഥിരത നേടിയെന്ന് ബേണ്സ്റ്റീന് റിപ്പോര്‍ട്ട് പറയുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ വരുമാനം 70 ശതമാനം കുറഞ്ഞ് 4,157 കോടി രൂപയായിയെങ്കിലും നഷ്ടം ഗണ്യമായി കുറയ്ക്കുവാന്‍ കമ്പനിക്കു കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം മുന്‍വര്‍ഷമിതേ കാലയളവിലെ 13,122 കോടി രൂപയില്‍നിന്ന് 3,943 കോടി രൂപയായി താഴ്ന്നു. ചെലവുകള്‍ ഗണ്യമായി കുറയ്ക്കുവാന്‍ സാധിച്ചതാണ് കാരണം. കമ്പനിയുടെ 80 ശതമാനം വരുമാനവും ആവര്‍ത്തിച്ചുള്ളതോ പുതിയ ഇടപാടുകാരില്‍നിന്നോ ആണെന്ന് ബേണ്സ്റ്റീന് റിപ്പോര്‍ട്ട് പറയുന്നു. ഓയോ ഹോട്ടല്‍സ് ആന്ഡ് ഹോംസ് ഇന്ത്യന്‍ മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിരിക്കുകയാണ്. ഇഷ്യു വഴി 8,430 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.,,,
കൊച്ചി : കൊച്ചിയിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ ഐ ടി മാനേജറടക്കം ഏഴ് പേർ പിടിയിൽ. ഐ ടി പ്രൊഫഷണലുകൾക്കും,,,