സ്ഥലം വിറ്റു കിട്ടിയ പണവുമായി വീട്ടമ്മ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിച്ചെന്നു; പിന്നീട്…

യുവാവിന്റെ വിവാഹ വാഗ്ദാനം വിശ്വസിച്ച് ഇറങ്ങിച്ചെന്ന വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടന്‍ പണി. സ്ഥലം വിറ്റുകിട്ടിയ പണവുമായി എത്തിയ വീട്ടമ്മയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പണം കൈക്കലാക്കിയ ശേഷം നദിയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ വീട്ടമ്മയുടെ കാമുകന്‍ മാന്നാര്‍ സ്വദേശി പ്രവീണ്‍ (36), രണ്ടാം ഭാര്യ മഞ്ജു (32), ആദ്യഭാര്യയിലെ മകന്‍ (17)എന്നിവരെ കരമന പൊലീസ് അറസ്റ്റ് ചെയ്തു.

പുഞ്ചക്കരിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പ്രവീണ്‍ കിള്ളിപ്പാലം സ്വദേശിനിയും ഭര്‍ത്താവിനൊപ്പം താമസിക്കുകയും ചെയ്യുന്ന 53 വയസ്സുള്ള വീട്ടമ്മയുമായി അടുപ്പത്തിലായി. തനിക്ക് ഭാര്യയുള്ള വിവരം മറച്ചുവച്ച് വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ വീട്ടമ്മയുടെ പക്കല്‍നിന്നും പണം തട്ടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഥലംവിറ്റുകിട്ടിയ 1.75 ലക്ഷം രൂപയുമായി കഴിഞ്ഞ 29ന് വീട്ടമ്മ പ്രവീണിനൊപ്പം പോയി. മാന്നാറില്‍ വീടുവാടകയ്ക്ക് എടുത്തു താമസിക്കാമെന്നാണ് പറഞ്ഞിരുന്നത്. ട്രെയിനില്‍ ഒപ്പം ഉണ്ടായിരുന്ന രണ്ടാം ഭാര്യയെയും മകനെയും സഹോദരിയും മകനുമെന്ന് പരിചയപ്പെടുത്തി. മാവേലിക്കരയില്‍ ഇറങ്ങി നാലുപേരും ഭക്ഷണം കഴിച്ചശേഷം സിനിമയ്ക്കുപോയി.

ഇതിനിടെ പണം ചോദിച്ചുവെങ്കിലും വീട്ടമ്മ നല്‍കിയില്ല. രാത്രി 11ന് അച്ചന്‍കോവിലാറിന്റെ മാന്നാര്‍ഭാഗത്തെ പാലത്തില്‍ നാലുപേരും എത്തി. പാലത്തില്‍ ഇരുന്ന വീട്ടമ്മയോട് പ്രവീണ്‍ വീണ്ടും പണം ആവശ്യപ്പെട്ടു. വീട്ടമ്മ വിസമ്മതിച്ചതിനാല്‍ മൂന്നുപേരും ചേര്‍ന്ന് അവരെ 30 അടി താഴ്ചയുള്ള നദിയിലേക്ക് തള്ളിയിടുകയായിരുന്നു.

രണ്ടുമണിക്കൂറിനുശേഷം ഒരു യുവാവാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ മാവേലിക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കരമന പൊലീസില്‍ പരാതി നല്‍കിയത്.

Top