എംഎ ബേബിയെ തള്ളിമുഖ്യമന്ത്രി; പോലിസ് ധാര്‍ഷ്ട്യം കാണിച്ചതായി അറിയില്ല

കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് എതിരായ അതിക്രമത്തില്‍എംഎ ബേബിയെ തള്ളി.പോലീസിനെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത് വന്നു .

പോലിസ് ധാര്‍ഷ്ട്യം കാണിച്ചതായി തനിയ്ക്കറിയില്ലെന്നും എന്ത് ധാര്‍ഷ്ട്യമാണ് കാണിച്ചതെന്ന് ബേബിയോട് തന്നെ ചോദിക്കണമെന്നും പിണറായി പറഞ്ഞു.ഇക്കാര്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ പ്രതികരണം. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെ മറ്റു ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. മരിച്ച മകന് നീതിതേടി പൊലിസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ പോലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണെന്നാണ് ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സർക്കാർ ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ആ കുടുംബത്തോടുള്ള കരുതൽ എന്നുമുണ്ടാകും. മകൻ നഷ്ടമായ അമ്മയോട് അനുഭാവം കാണിച്ചിട്ടുണ്ടെന്നും പിണറായി മലപ്പുറത്ത് പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി എം.ബി ഫൈസലിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ചിട്ടില്ല. വലിച്ചിഴച്ചുവെന്ന് വരുത്താൻ ശ്രമമുണ്ടായി. പുറത്തു നിന്ന് എത്തിയവരാണ് സമരം വഷളക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Top