എന്‍റെ കാലത്തും വെടിയുണ്ട കാണാതായിട്ടുണ്ടാകാം, ഇത് അത്രവലിയ കാര്യമൊന്നുമല്ല’.വെടിയുണ്ട കാണാതായത് നിസ്സാരവൽക്കരിച്ച് കോടിയേരി

തിരുവനന്തപുരം: എസ്.എ.പി ക്യാമ്പിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായതിനെ നിസ്സാരവൽക്കരിച്ച് മുൻ ആഭ്യന്തരമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ. പോലീസ് സേനയിൽ വെടിയുണ്ട കാണാതാകുന്നത് അത്യപൂർവ കാര്യമല്ല. കാലാകാലങ്ങളായി വെടിയുണ്ടകൾ കാണാതായിട്ടുണ്ട്. താൻ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്തും കാണാതായിട്ടുണ്ടാകാമെന്നും കോടിയേരി പറഞ്ഞു.

നിയമസഭക്ക് മുന്നിലെത്തുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് ചോർന്നത് പരിശോധിക്കണം. സിഎജിയിൽനിന്ന് തന്നെയാണ് റിപ്പോർട്ട് ചോർന്നതെങ്കിൽ അത് ഗൗരവമുള്ള കാര്യമാണെന്നും കോടിയേരി പറഞ്ഞു. സിഎജി റിപ്പോർട്ടിനെ ഭയക്കുന്നില്ല. സിഎജി റിപ്പോർട്ട് ഉയർത്തി പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്നും കോടിയേരി വിശദമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


എസ്.എ.പി ക്യാമ്പിൽ നിന്ന് 25 തോക്കുകളും 12061വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സി.എ.ജി റിപ്പോർട്ട്.. എന്നാൽ തോക്കുകൾ എസ്എപി ക്യാമ്പിൽ തന്നെ ഉണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ തോക്കുകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പല ക്യാമ്പുകളിലേക്ക് പോയ തോക്കുകൾ എസ്.എ.പി ക്യാമ്പിൽ തന്നെ ശേഖരിച്ചുവച്ചിട്ടുണ്ട്. ഇത് സി..എ..ജി അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് സി.എ.ജിയെ അറിയിച്ചിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു.അതേസമയം വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു.ആയുധങ്ങൾ കാണാതായത് ഉൾപ്പെടെ പൊലീസിനെതിരായ സി.എ.ജിയുടെ ഗുരുതരമായ കണ്ടെത്തലുകളെ കുറിച്ച് നിയമസഭയിൽ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.

അതേസമയം തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ നിന്ന് തോക്കുകൾ കളവുപോയിട്ടില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്. സി.എ.ജി കണ്ടെത്തലുകൾ തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. സി.എ.ജി നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ തോക്കുകൾ കണ്ടെത്തി. സിഎജി റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് മൂന്നുതവണ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചുവെന്നും പൊലീസ് വിശദമാക്കുന്നു.

Top