ചെന്നിത്തലയുടെ ദേശീയ പദവി വെട്ടാൻ സുധാകരനും സതീശനും!സുധാകരനെ തെറിപ്പിക്കാൻ അണിയറനീക്കം.കണ്ണൂർ ഡിസിസി സുധാകരനും എറണാകുളത്ത്‌ സതീശനും ആലപ്പുഴയിൽ വേണുഗോപാലിനും.ഗ്രൂപ്പ്‌ പട്ടികയിൽ പൊട്ടിത്തെറി.

കൊച്ചി:ഗ്രൂപ്പുകൾക്ക് അതീതമായിട്ടായിരിക്കും ജില്ലാ അധ്യക്ഷൻമാരെ കണ്ടെത്തുകയെന്ന സുധാകരന്റെ വാക്കുകൾ വെള്ളത്തിൽ വരച്ചപോലെ ആയി .സ്വന്തം ഗ്രുപ്പിനു സ്ഥാനം ഉറപ്പിക്കാൻ സുധാകരനും വേണുഗോപാലും സതീശനും അരയും തലയും മുറുക്കി രംഗത്ത് .മറ്റുഗ്രുപ്പുകളെ വെട്ടിനിരത്താനും നീക്കം .കോൺഗ്രസിൽ സ്ഥാനം വെപ്പ് വലിയ പ്രതിസന്ധിയിൽ എത്തി . കെപിസിസി ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഗ്രൂപ്പുകൾ പിടിമുറുക്കിയത് പല ജില്ലകളിലും തർക്കം രൂക്ഷമാക്കി. ഒന്നിലേറെ പേരുകൾ ഉയർന്നുവന്നിരിക്കയാണ് .ഡിസിസി അധ്യക്ഷ നിയമനം സംബന്ധിച്ച ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ സുധാകരൻ ദില്ലിയിൽ തുടരുകയാണ്. എ,ഐ ഗ്രൂപ്പുകൾ നൽകിയ പട്ടികകൾ അദ്ദേഹം ഹൈക്കമാന‍റിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ ചർച്ചകൾ സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനേയും അദ്ദേഹം കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.

ഡിസിസി പ്രസിഡന്റ്‌ നിയമനത്തിന്‌ എ, ഐ ഗ്രൂപ്പുകൾ നൽകിയ പട്ടിക വെട്ടാൻ ഡൽഹിയിൽ നീക്കം. രമേശ്‌ ചെന്നിത്തലയുടെ ദേശീയപദവിയും ത്രിശങ്കുവിൽ. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന്‌ നീക്കിയതിന്‌ സമാശ്വാസമായാണ്‌ ചെന്നിത്തലയ്‌ക്ക്‌ രാഹുൽ ഗാന്ധി പുതിയ പദവി വാഗ്‌ദാനം ചെയ്‌തത്‌. തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല നൽകുമെന്നായിരുന്നു ശ്രുതി. പിന്നീട്‌ ഹൈക്കമാൻഡിൽനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. അഴിച്ചുപണിയിൽ ചെന്നിത്തലയുടെ ‘ചവിട്ടിപ്പിടിത്തം’ ഇത്‌ മൂലമാണെന്ന പ്രചാരണം ശക്തമാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൂപ്പുകൾക്കുള്ളിലെ തർക്കം മുതലെടുത്ത്‌ പട്ടികയിൽ കത്തിവയ്‌ക്കാനുള്ള തന്ത്രത്തിന്‌ കെ സുധാകരനും വി ഡി സതീശനും ചേർന്ന്‌ രൂപം നൽകി. ഗ്രൂപ്പുകളുടെ പട്ടികയുമായി ഡൽഹിയിൽ എത്തിയ കെ സുധാകരൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഇടങ്കോലിട്ട്‌ നിൽക്കുന്ന ചില എംപിമാർ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. വെള്ളിയാഴ്‌ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഡൽഹിയിലെത്തും. തുടർന്ന്‌ ഇരുവരുടെയും യോജിച്ച നീക്കത്തിന്‌ വേഗമേറും. ചർച്ച ഡൽഹിയിലേക്ക്‌ മാറിയതോടെ ഡിസിസി പ്രസിഡന്റ്‌ പദം ലക്ഷ്യമിട്ട പലരും നിരാശരാണ്‌. തിരുവനന്തപുരത്ത്‌ പട്ടികയിലുള്ള മുൻ എംഎൽഎ ടി ശരത്‌ചന്ദ്രപ്രസാദ്‌ ആത്മഹത്യാ ഭീഷണി ആവർത്തിച്ചതായാണ്‌ വിവരം.

കെ സുധാകരനും വി ഡി സതീശനും കെ സി വേണുഗോപാലും സ്വന്തം നോമിനികളെ ഉൾക്കൊള്ളിക്കാനുള്ള തിരക്കിലാണ്‌. എ, ഐ ഗ്രൂപ്പിന്‌ അഞ്ച്‌ ജില്ല വീതവും ബാക്കി കെ സുധാകരനടക്കമുള്ളവർ വീതിച്ചെടുക്കാനുമാണ്‌ സാധ്യത. കണ്ണൂരിൽ കെ സുധാകരനും എറണാകുളത്ത്‌ വി ഡി സതീശനും ആലപ്പുഴയിൽ കെ സി വേണുഗോപാലും നോമിനികളെ നിർദേശിച്ചു. വയനാട്‌ വനിതയ്‌ക്കാണ്‌. കോട്ടയം അടക്കമുള്ള ജില്ലയിൽ എ ഗ്രൂപ്പിൽ തർക്കം രൂക്ഷമാണ്‌. വർക്കിങ്‌ പ്രസിഡന്റ്‌ കൊടിക്കുന്നിൽ സുരേഷ്‌ സ്വന്തം നോമിനിക്കായി പിടിമുറുക്കി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ ജില്ലകളിൽ തർക്കം രൂക്ഷമാണ്‌. ആലപ്പുഴയിൽ രമേശ്‌ ചെന്നിത്തലയുടെ വിശ്വസ്‌തനായ ബാബു പ്രസാദിനെയാണ്‌ നിർദേശിച്ചത്‌. ഇത്‌ കെ സി വേണുഗോപാൽ അംഗീകരിക്കാനിടയില്ല. കണ്ണൂരിൽ കെ സുധാകരൻ നിർദേശിച്ച പേരിനെ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച്‌ എതിർത്തു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിലും ഐ ഗ്രൂപ്പിനുള്ളിലും തർക്കമാണ്‌. ജില്ലകളിൽ പര്യടനം നടത്താനുള്ള സുധാകരന്റെ തീരുമാനം ഉപേക്ഷിച്ചു. ജില്ലകളിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിച്ചെങ്കിലും മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ, വി എം സുധീരൻ തുടങ്ങിയവരെ പാടെ അവഗണിച്ചു. എ, ഐ ഗ്രൂപ്പുകളും വി ഡി സതീശൻ, കെ സുധാകരൻ സഖ്യവും ചേർന്ന്‌ ഡിസിസികൾ പങ്കിടുമെന്നാണ്‌ സൂചന. കെ സി വേണുഗോപാൽ നിർദേശിക്കുന്ന ചിലരും കടന്നുകൂടും.

Top