പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്; മോദി സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തെ പിന്നോട്ടടിക്കുന്നുവെന്നും ആരോപണം

ന്യൂഡല്‍ഹി: രാജ്യം 73 ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. #ModiLiesAtRedFort എന്ന ഹാഷ് ടാഗോടുകൂടിയാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ട്വിറ്ററില്‍ ട്രന്‍റിങ്ങില്‍ നില്‍ക്കുന്ന ഹാഷ് ടാഗ് കൂടിയാണിത്.

ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും സമ്പദ് വ്യവസ്ഥയെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജി.എസ്.ടി കൊണ്ടുവന്നപ്പോള്‍ ഒരു രാജ്യത്തിന് ഒരു നികുതി എന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. പക്ഷേ, നികുതി സമ്പ്രദായത്തില്‍ രാജ്യത്ത് ഇപ്പോഴും അഞ്ച് സ്ലാബുകളുണ്ടെന്നും ഒറ്റ നികുതി എന്നത് വളരെ വിദൂരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നടപ്പാക്കിയ ജി.എസ്.ടി, സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നഷ്ടമുണ്ടാക്കി. ഒന്നിലധികം ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ അടച്ചുപൂട്ടി. ഇത് നാം പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. അത് നമ്മുടെ കടമയാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

‘സര്‍ക്കാര്‍ സ്ഥിരതയുള്ളതാകുമ്പോള്‍ മാത്രമേ ലോകം നിങ്ങളെ വിശ്വസിക്കൂ. ഇപ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയെ വളരെ പ്രതീക്ഷയോടെ കാണുന്നു. അവര്‍ ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.’ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്

എന്നാല്‍, രാജ്യത്തെ അന്താരാഷ്ട്ര നിക്ഷേപം കുറയ്ക്കുന്നതിനും പ്രധാന പങ്കാളികളുമായുള്ള വ്യാപാര ബന്ധം നശിപ്പിക്കുന്നതിനും പൂര്‍ണ്ണ ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. രൂപയുടെ മൂല്യം കുറയ്ക്കുന്നതിനും രാജ്യത്തെ കയറ്റുമതി ഇല്ലാതാക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയാണെന്നും അവര്‍ ആരോപിച്ചു.

വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ആഗോള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. സമ്പദ്വ്യവസ്ഥയുടെ അവസ്ഥയും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിലവിലത്തെ ചെലവുകളും കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍ക്ക് ഒരു ചോദ്യം മാത്രമേയുള്ളൂ, പണം എവിടെ?. കോണ്‍ഗ്രസ് ചോദിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ 100 കോടി രൂപ നിക്ഷേപിക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടായിരുന്നു കോണ്‍ഗ്രസിന്‍റെ മറു ചോദ്യം.

കശ്മീരിന് പ്രത്യേക പദവി നിഷ്കര്‍ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചു. പ്രധാനമന്ത്രി മോദിയുടെ ഒരു രാജ്യം ഒരു ഭരണഘടന എന്ന പ്രസ്താവനയെ മറയാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കുന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

Top