കമിതാക്കളെ വെടിവച്ചു കൊന്നു; മൃതദേഹങ്ങള്‍ ഭാരമുള്ള കല്ല് കെട്ടി മുതലകള്‍ നിറഞ്ഞ നദിയില്‍ തള്ളി;ദുരഭിമാനക്കൊലയെന്ന് പോലീസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേന ജില്ലയിലെ രത്തന്‍ബസായ് ഗ്രാമത്തില്‍ കമിതാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളില്‍ ഭാരമുള്ള കല്ല് കെട്ടി മുതലകള്‍ നിറഞ്ഞ നദിയില്‍ തള്ളി. . പതിനെട്ടുകാരിയായ ശിവാനി തോമര്‍, ഇരുപത്തൊന്നുകാരനായ രാധേശ്യാം തോമര്‍ എന്നിവരെയാണ് വെടിവച്ചു കൊന്ന് നദിയില്‍ തള്ളിയത്. സംഭവം ദുരഭിമാനക്കൊലയാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. രാധേശ്യാമുമായുള്ള ശിവാനുയുടെ പ്രണയത്തെ എതിര്‍ത്തിരുന്ന വീട്ടുകാരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം.

രാധേശ്യാമിനെയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെയും കാണാനില്ലെന്നു വ്യക്തമാക്കി യുവാവിന്റെ പിതാവ് നല്‍കിയ പരാതിയാണ് കൊലപാതകം പുറത്ത് വന്നത്. ഇരുവരും ഒളിച്ചോടിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇവരെ കണ്ടതായി ഒരാള്‍ പോലും മൊഴി നല്‍കാതെ വന്നതോടെയാണ് പൊലീസിനു സംശയം തോന്നിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ശിവാനിയുടെ പിതാവിനെയും ബന്ധുക്കളെയും പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇരുവരെയും കൊലപ്പെടുത്തിയതായി അവര്‍ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. ജൂണ്‍ മൂന്നിന് ഇരുവരെയും വെടിവച്ചു കൊന്നെന്നാണ് കുടുംബം പൊലീസിനു നല്‍കിയ മൊഴി. തുടര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ വലിയൊരു കല്ലില്‍ക്കെട്ടി നദിയില്‍ ഒഴുക്കിയതായും മൊഴി നല്‍കി.

 

Top