മാണിയുടെയും ലീഗിന്റെയും പാപക്കറ കഴുകിപ്പോകില്ലെന്ന് സിപിഐ മുഖപത്രം

CPM-Flag

തിരുവനന്തപുരം: കെഎം മാണിയെ കൂട്ടുപിടിക്കാന്‍ നോക്കുന്ന സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം. കെ.എം.മാണിയും മുസ്ലിം ലീഗിനെയും ഒപ്പം കൂട്ടാനുള്ള സിപിഎം നീക്കം ശരിയല്ലെന്നാണ് സിപിഐ മുഖപ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്.

യുഡിഎഫ് വിട്ടുവന്നാല്‍ മാണിയുടേയും മുസ്ലിം ലീഗിന്റെയും മേലുള്ള പാപക്കറ കഴുകിപ്പോകില്ലെന്നു ജനയുഗം ലേഖനത്തില്‍ പറയുന്നു. സ്ത്രീ സുരക്ഷയ്ക്കു ഗോവിന്ദച്ചാമിയെയും അമിറുല്‍ ഇസ്ലാമിനെയും ഹിന്ദുവര്‍ഗീയത എന്ന കാന്‍സര്‍ ശസ്ത്രക്രിയയ്ക്കു നരേന്ദ്രമോദിയെയും മോഹന്‍ ഭാഗവതിനെയും വിളിക്കുന്നതുപോലെയാണു മാണിയോടുള്ള ചില കേന്ദ്രങ്ങളുടെ പൂതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുമ്മിയാല്‍ തെറിക്കുന്ന മൂക്കുപോലെ ആരെങ്കിലും എഴുതുന്ന മുഖപ്രസംഗമോ ലേഖനമോ കൊണ്ട് ഇടതുമുന്നണിയുടെ പ്രകടനപത്രിക ഭേദഗതി ചെയ്യാന്‍ ആരും വെയില്‍കായേണ്ട. അതിനു മുകളില്‍ ഒരു ചെമ്പരുന്തും റാകിപറക്കില്ലെന്നും ഇടതുമുന്നണിയ്ക്കു മഹാഭൂരിപക്ഷം സമ്മാനിച്ച ജനം അത് അനുവദിക്കില്ലെന്നും ലേഖനം പറയുന്നു.

എവിടെ നന്മയുണ്ടോ അവിടെ ഞാനുണ്ടെന്ന മാണിയുടെ പ്രസ്താവന എവിടെ മന്ത്രിയുണ്ടോ അവിടെ ഞാനുണ്ടെന്നതിന്റെ പാഠഭേദമാണ്. ജനവിരുദ്ധര്‍ക്ക്‌ െഎസ്‌ക്രീം കച്ചവടം നടത്താനും കോടികളുടെ കോഴപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന യന്ത്രം സ്ഥാപിക്കാനുമുള്ള വഴിയമ്പലമല്ല ഇടതുമുന്നണി. അതു ലക്ഷ്യമിട്ടു വരുന്ന ചെമ്പരുന്തുകള്‍ ചരിത്രത്തിന്റ ചവറ്റുകൊട്ടയിലേക്കു ചിറകരിഞ്ഞുവീഴും. മദ്യനയം പൊളിച്ചെഴുതാനുള്ള നീക്കം സ്വാഗതം ചെയ്യുന്നു. പക്ഷേ, സര്‍ക്കാരിനെ ചീത്തയാക്കാന്‍ പൊളിച്ചെഴുത്തുകാര്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കുമെന്നും അതുകൊണ്ട് സൂക്ഷ്മതോടെ വേണമെന്നും ലേഖനം ഓര്‍മപ്പെടുത്തുന്നു.

Top