പച്ചത്തെറിയുമായി സിപിഎം സൈബര്‍ ഗുണ്ടകള്‍: ആര്‍എംപി നേതാവ് കെകെ രമക്കെതിരെ തെറിവിളിയുടെ പെരുമഴ

ടിപി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയിട്ടും ആ കുടുംബത്തോട് കലിയടങ്ങാതെ സിപിഎം ഗുണ്ടകള്‍. ഇപ്പോള്‍ ഇവര്‍ ടിപിയുടെ ഭാര്യ രമക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ടിപിയെ അവസാനിപ്പിച്ചെങ്കിലും അദ്ദേഹ്തിന്റെ പോരാട്ടം രമ ഏറ്റെടുത്തതാണ് വൈരാഗ്യത്തിന് കാരണം.

ആശയപരമായി നേരിടാതെ അശ്ലീല പരാമര്‍ശങ്ങളുമായി സൈബറിടം നിറയുകയാണ് സഖാക്കള്‍. വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ സിപിഐഎം അക്രമ സംഭവങ്ങള്‍ക്കെതിരെ നടന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുത്തതിനു പിന്നാലെയാണ് രമയ്‌ക്കെതിരായുള്ള അശ്ലീല സൈബര്‍ ആക്രമണം രൂക്ഷണമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.ഡി.എഫ്, ആര്‍.എം.പി.ഐ, സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം വടകരയില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതില്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമുള്ള രമയുടെ ചിത്രങ്ങള്‍ സഹിതമാണ് കേട്ടാലറക്കുന്ന അശ്ലീല പദപ്രയോഗങ്ങളുമായി സൈബര്‍ സഖാക്കള്‍ രംഗത്ത് വന്നത്.

വാലന്റെയിന്‍സ് ഡേയായായ കഴിഞ്ഞ 14ന് യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം കറങ്ങുന്ന ആര്‍.എം.പി.ഐ നേതാവെന്ന രീതിയിലാണ് പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കിലിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ.സി.വേണുഗോപാല്‍ എം.പി, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, ഡി .സി.സി പ്രസിഡണ്ട് ടി .സിദ്ദിഖ്, ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെ.എസ് ഹരിഹരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ചില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് സൈബര്‍മീഡിയയിലൂടെ ടിപിയുടെ ഭാര്യയെ അപമാനിക്കുന്നത്.

കെകെ രമയ്‌ക്കെതിരെ അധിക്ഷേപവുമായി സിപിഐഎം നേതാവ് സിക ഗുപ്തനും രംഗത്ത് എത്തിയിട്ടുണ്ട്. സ്വന്തം ഭര്‍ത്താവ് മരിച്ചാലും സിപിഐഎമ്മിന് ഒരടികൊടുക്കണം എന്നാലോചിക്കുന്ന സ്ത്രീയുടെ മനസ്സ് ചാണകക്കുഴിയെക്കാള്‍ വൃത്തികെട്ടതാണെന്ന് ഗുപ്തന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചു.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കെകെ രമയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ ശ്രമിച്ചവര്‍ തിരശീലയ്ക്ക് പിന്നിലാണ്. ആര്‍എംപി തന്നെയാണോ ടിപി കൊലക്കേസില്‍ എന്ന് അന്വേഷിക്കേണ്ടതാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്

14ന് ഓര്‍ക്കാട്ടേരിയിലെ ആര്‍.എം.പി.ഐ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ കെ.കെ രമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 100 ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ എടച്ചേരി പൊലീസ് കേസെടുത്തു. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ്, പടയങ്കണ്ടി രവീന്ദ്രന്‍, പി. രാജന്‍, ഞാറ്റോത്ത് ബാലകൃഷ്ണന്‍, ഇല്ലത്ത് ദാമോദരന്‍ എന്നിവരുള്‍പ്പെയുള്ളവര്‍ക്കെതിരെയായിരുന്നു കേസ് എടുത്ത്.

Top