കൊച്ചി: യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് അതി ക്രൂരമെന്ന് പ്രോസിക്യുഷൻ നൽകുന്ന സൂചന .ദൈവത്തിന്റെ കൈ ഇല്ലായിരുന്നെങ്കിൽ നടിയെ ആക്രമിച്ച കേസ് ഡല്‍ഹിയിലെ നിർഭയ കേസിനേക്കാൾ പ്രഹര ശേഷിയുള്ള ഒന്നായി മാറുമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍. നിര്‍ഭയ സംഭവത്തേക്കാള്‍ പ്രഹരശേഷിയുള്ള തെളിവുകള്‍ ഈ കേസിലുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യുഷന്‍ ഇക്കാര്യം അറിയിച്ചത്.
കേസിലെ മുഖ്യ പ്രതി സുനിൽ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം. ഈ കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ രഹസ്യമായി നടത്തണമെന്നും നടിയുടെ രഹസ്യ മൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിനു നൽകരുതെന്നും കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ അനുവദിക്കണമെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
അതേസമയം കേസില്‍ നടൻ ദിലീപിന്‍റെ റിമാന്‍റ് കാലവധി അങ്കമാലി കോടതി നീട്ടി. ഓഗസ്റ്റ് എട്ട് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. ഇന്ന് നേരിട്ട് ഹാജറാകാതെ ദിലീപിനെ സ്കൈപ്പ് വഴിയാണ് ഹാജറാക്കിയത്. ഇന്നലെ ദിലീപിന്‍റെ ജാമ്യഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.14 ദിവസത്തേക്കാണ് റിമാന്‍റ് കാലവധി നീട്ടിയിരിക്കുന്നത്. സുരക്ഷ പ്രശ്നങ്ങളുടെ പേരില്‍ ദിലീപിനെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജറാക്കുവാന്‍ ഇന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടുകയാണ്. ഇത് കോടതി അംഗീകരിച്ചു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കാവ്യയെ ദിലീപിന്റെ ആലുവയിലുള്ള തറവാട് വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. ദിലീപിന്‍റെ സഹോദരന്‍ അനൂപാണ് അവിടെ താമസിക്കുന്നത്.എഡിജിപി സന്ധ്യയുടെ നേകതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിച്ചെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാന്തതിലാണ് ചോദ്യം ചെയ്യല്‍.മൊഴിയെടുത്തതിന് ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബില്‍ യോഗം ചേർന്നു .കേസില്‍ നിര്‍ണായക വഴിത്തിരിവാണ് കാവ്യയെ ചോദ്യം ചെയ്തതിലൂടെയുണ്ടായിരിക്കുന്നതെന്നാണ് സൂചന. നേരത്തെയും കാവ്യയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു.ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ചോദ്യം ചെയ്യലിനോട് താരം പൂര്‍ണമായും സഹകരിച്ചെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.