മരണ ഗെയിം-ബ്ലൂ വെയില്‍!..കേരളത്തിലും ആശങ്ക .. പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി.അറിഞ്ഞിരിക്കണം… ഇക്കാര്യങ്ങള്‍

തിരുവനന്തപുരം :കൊലയാളി ഗെയിം എന്ന പേരിലറിയപ്പെടുന്ന ബ്ലൂ വെയില്‍ ഗെയിമിന്റെ ആക്രമണം കേരളത്തേയും ഭീതിയിലാഴ്ത്തുന്നു. റഷ്യയില്‍ കൂട്ടക്കുരുതി നടത്തിയ ഗെയിം കേരളത്തില്‍ 2000ത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പാലക്കാട് സ്വദേശികളായ നാല് കുട്ടികള്‍ ചാവക്കാട് കടപ്പുറത്തെത്തിയത് ഗെയിമിന്റെ സ്വാധീനത്തിലാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. പരസ്യ ഏജന്‍സികളാണ് കേരളത്തില്‍ ബ്ലു വെയില്‍ ഗെയിം പ്രചരിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.

കഴിഞ്ഞ ദിവസം പതിനാല് കാരന്‍ മരിച്ചതിന് പിന്നില്‍ പിന്നില്‍ ഈ ഗെയിമായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള മരണം ആദ്യത്തേതെന്നും സ്ഥിരീകരണമുണ്ടായി. മുംബൈയിലാണ് 14 കാരന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ‘ ബ്ലൂ വെയ്ല്‍ ചലഞ്ച് ‘ ആണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു.കുട്ടികളേയും കൗമാരക്കാരേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടർ ഗെയിമുകൾ. ഏറ്റവും ഒടുവിലായി ഇതാ കുട്ടികൾ മുതൽ യുവാക്കൾ വരെ അടിമപ്പെട്ടിരിക്കുന്ന ബ്‌ളൂ വെയിൽ എന്ന ആത്മഹത്യാ ഗെയിം എത്തിയിരിക്കുന്നു. ഇന്റർനെറ്റ് അധിഷ്ഠിത ഗെയിമാണ് ബ്‌ളൂ വെയിൽ. റഷ്യയാണ് ഈ ഗെയിമിന്റെ ഉത്ഭവസ്ഥാനം. അമ്പത് ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരുതരം ചലഞ്ച് ഗെയിമാണിതെന്നാണ് റിപ്പോര്‍ട്ട്.BLUE WHALE DGP

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗെയിമിന്റെ ആദ്യഘട്ടത്തില്‍ ഒരു വെള്ള പേപ്പറില്‍ നീല നിറത്തിലുള്ള തിമിംഗലത്തെ വരയ്ക്കാനാണ് ആവശ്യപ്പെടുക. അന്‍പത് ദിവസത്തിനുള്ളിലാണ് അന്‍പത് ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കേണ്ടത്. കളിക്കാരൻ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. ഗെയിം അഡ്മിനിസ്‌ട്രേറ്റർ ഓരോ ഘട്ടത്തിലും നൽകുന്ന നിർദ്ദേശമനുസരിച്ചാണ് കളിക്കാരൻ ഓരോ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതനാകുന്നത്.

ഒറ്റക്കിരുന്ന് ഭയപ്പെടുത്തുന്ന തരത്തിലുള്ള സിനിമകൾ കാണുക, പുലർച്ചെ ഉണരുക, ക്രയിനിൻ കയറുക, കാലിൽ സൂചി കുത്തിക്കയറ്റുക, കൈകളിൽ മുറിവുണ്ടാക്കുക എന്നിങ്ങനെ തുടങ്ങി അമ്പതാമത്തെ ഘട്ടത്തിലാണ് കളിക്കാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൗമാരക്കാരാണ് ഇതിനോടകംതന്നെ ബ്‌ളൂ വെയിൽ ഗെയിമിന്റെ പ്രേരണയാൽ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

14 നും 18 നും ഇടയിലുള്ളവരാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്. സാങ്കേതിക വിദ്യ ഇത്രയേറെ വളർന്നിട്ടും ഇന്റർനെറ്റിലുള്ള ഇത്തരം ചതിക്കുഴികൾ മനസ്സിലാക്കാൻ കഴിയാതെ പോകുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ചില മാധ്യമങ്ങളിൽ വന്ന വിവരമനുസരിച്ച് നിരവധി ആളുകളാണ് ഇന്ത്യയിൽ ഈ ഗെയിം ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത് .blue wale prod

അതുകൊണ്ടുതന്നെ എല്ലാ രക്ഷിതാക്കളും ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികളുടെ കമ്പ്യൂട്ടറുകൾ, സ്മാർട്ട്‌ഫോണുകൾ എന്നിവയിൽ ഇത്തരം ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അവ നീക്കം ചെയ്യുകയും വേണം. കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടർ ഗെയിം കളിക്കുമ്പോഴും കൂടുതൽ ശ്രദ്ധകൊടുക്കേണ്ടതും വളരെ അത്യാവശ്യമാണ്.
ബ്ലൂ വെയില്‍ ഗെയിം നിരോധിക്കാന്‍ കേന്ദ്രത്തോട് കേരളം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതാണിക്കാര്യം. ഗെയിം ഉപയോഗിക്കുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. അപകടകാരിയായ ഗെയിമിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top