ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം;തീവ്രവാദത്തിന് മൊബൈൽ ആപ്പ് നിർമ്മാണം:ബെംഗളൂരുവിൽ ഡോക്ടർ അറസ്റ്റില്‍

ബെംഗളൂരു:ബംഗളൂരുവിൽ നിന്നും ഒരു ഡോക്ടറിനെ എൻഐഎ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.ബംഗളുരുവിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിൽ ഒഫ്‍താൽമോളജിസ്റ്റായി ജോലി ചെയ്യുന്ന 28കാരൻ അബ്‌ദുൾ റഹ്‌മാനാണ് ഇപ്പോൾ എൻ.ഐ.എയുടെ പിടിയിലായിരിക്കുന്നത്. പരിക്ക് പറ്റിയ ഐസിസ് തീവ്രവാദികളുടെ ചികിത്സയിൽ സഹായിക്കാനായി ഇയാൾ മൊബൈൽ ആപ്പ്ളിക്കേഷൻ തയ്യാറാക്കാൻ സഹായിച്ചു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ എൻ.ഐ.എയ്ക്ക് ലഭിച്ചിരുന്നു.ഇതുകൂടാത ഭീകരവാദികൾക്ക് ആയുധ സഹായം നൽകുന്നതുമായി ബന്ധപ്പെട്ടും ഇയാൾ ആപ്പ് നിർമിക്കാൻ സഹായം നൽകിയിരുന്നു.

സംഘർഷമേഖലകളിൽ പരിക്കേറ്റ ISIS പോരാളികളെ സഹായിക്കുന്നതിനായി ഡോക്ടറായ അബ്ദുർ ഒരു ആപ്പ് വികസിപ്പിച്ചെടുത്തിരുന്നു. ഐസിസ് തീവ്രവാദികളുടെ ചികിത്സയ്ക്കായി 2014 തുടക്കത്തിൽ സിറിയയിലെ ഒരു ഐസിസ് മെഡിക്കൽ ക്യാമ്പ് അബ്ദുർ സന്ദർശിച്ചതായും ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് 10 ദിവസം ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർക്കൊപ്പം താമസിച്ചതായും എൻഐഎ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2020 മാർച്ചിൽ കശ്മീരി ദമ്പതികളെ അറസ്റ്റ് ചെയ്ത ശേഷം ദില്ലി പോലീസ് സ്‌പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത കേസിൽ നിന്നുമാണ് ഈ കേസിലേക്ക് അന്വേഷണം ആരംഭിക്കുന്നത്. നിരോധിത തീവ്രവാദ സംഘടനയായ ഐസിസിന്റെ ഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയുമായി (ഐ‌എസ്‌കെപി) ഈ ദമ്പതികൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

എൻ‌ഐ‌എയുടെ മറ്റൊരു കേസിൽ തിഹാർ ജയിലിൽ കിടന്നിരുന്ന അബ്ദുല്ല ബസിവുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.കേസ് എൻ‌ഐ‌എ ഏറ്റെടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാദിയ അൻവർ ഷെയ്ക്ക്, നബീൽ സിദ്ദിഖ് ഖത്രി എന്നീ രണ്ട് പ്രതികളെ കൂടി പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. എൻ‌ഐ‌എയുടെ അന്വേഷണത്തിൽ ഇന്ത്യയിലെ ഐസിസ് / ഐ‌എസ്‌കെപിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിന്റെ (സി‌എ‌എ) പ്രതിഷേധത്തിന്റെ മറവിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള ഗൂഡാലോചന ഇവർ നടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.

ഈ വർഷം മാർച്ചിൽ ഡൽഹിയിലെ ജാമിയ നഗറിൽ നിന്നും അറസ്റ്റിലായ കാശ്മീരി ദമ്പതികളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അബ്‌ദുൾ റഹ്‌മാനെക്കുറിച്ചുള്ള വിവരങ്ങൾ ഏജൻസിക്ക് ലഭിച്ചത്.ഭീകരവാദ ആശയങ്ങൾഇന്ത്യയിൽ പ്രചരിപ്പിക്കാൻ കാശ്മീരി ദമ്പതികളുമായും മറ്റ് സിറിയൻ ഐസിസ് ഭീകരരുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു ഇയാൾ. 2014ൽ സംഘർഷങ്ങളിൽ പരിക്കേറ്റ ഐസിസ് ഭീകരവാദികളെ ചികിത്സിക്കാൻ ഇയാൾ സിറിയയിലേക്ക് പോയിരുന്നു എന്നും അവിടെ പത്ത് ദിവസക്കാലം ഭീകരവാദികളോടൊപ്പം കഴിഞ്ഞ ശേഷം അബ്‌ദുൾ റഹ്‌മാൻ ഇന്ത്യയിലേക്ക് തിരിച്ചുവന്നു എന്നും എൻ.ഐ.എ കണ്ടെത്തി.ISIS ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് കർണാടകയിൽ താവളമാക്കിയതായി യുഎൻ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ  ബംഗളൂരു ബസവങ്ങുടി സ്വദേശിയായ അബ്ദുർ റഹ്മാനാണ് അറസ്റ്റിലായിരിക്കുന്നത്.

Top