ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 19 യുവതികളെ ഐഎസ് ചുട്ടുകൊന്നു

ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ക്രൂരത വീണ്ടും. ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ചതിന് 19 യസീദി പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടെരിച്ചു. മൊസൂളിലെ ഐഎസ് കേന്ദ്രത്തില്‍ ഇരുമ്പ് കൂട്ടിലടച്ചാണ് ഇവരെ തീകൊളുത്തിയത്.

ലൈംഗിക അടിമകളാകാന്‍ ഒരുക്കമല്ലാത്ത പെണ്‍കുട്ടികളെ വന്‍ ജനക്കൂട്ടത്തിനുമുമ്പില്‍ വച്ച് ഇരുമ്പ് കൂട്ടിലടച്ച് തീകൊളുത്തുകയായിരുന്നു. കൊലപാതകം തടയുന്നതിന് കാഴ്ചക്കാരില്‍ ആരും മുന്നോട്ടു വന്നില്ലെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. അറ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.
2014 ഓഗസ്റ്റ് മുതല്‍ വടക്കന്‍ ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലാണ്. നുറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ക്രൂരമായ ശിക്ഷാവിധി നടപ്പിലാക്കിയതെങ്കിലും ഇരകളെ രക്ഷിക്കാന്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ എ.ആര്‍.എ ന്യൂസിനോട് പറഞ്ഞു.
ഇസ്ലാമിക് സ്‌റ്റേറ്റ് മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ഇതിനകം മൂവായിരം യെസീദി പെണ്‍കുട്ടികളെ ലൈംഗിക അടിമയാക്കിയിട്ടുണ്ട്. ലൈംഗിക അടിമയാക്കി പീഡിപ്പിക്കുന്നത് ഉള്‍പ്പെടെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് യെസീദി ജനത നേരിടുന്നതെന്ന് ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും 1800ല്‍ അധികം വരുന്ന യസീദി പെണ്‍കുട്ടികളേയും ഭീകരര്‍ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കിയിട്ടുണ്ട്. ലൈംഗിക അടിമകളെ വിറ്റ് ഭീകരര്‍ ഭീകരവാദത്തിനുള്ള പണം കണ്ടെത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2014ല്‍ നടന്ന ആക്രമണത്തില്‍ ഐസിസ് ഇറാഖി നഗരമായ മൊസൂള്‍ കീഴടക്കുകയും സ്വയം പ്രഖ്യാപിത ഖലീഫാ ഭരണത്തിന്റെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്‌തിരുന്നു.

Top