വ്യാജ വാഹന രജിസ്‌ട്രേഷന്‍: തനിക്ക് പറ്റിയതെറ്റെന്ന് ഫഹദ് ഫാസില്‍; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

പുതുച്ചേരി വാഹന റജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യം നേടിയത് കൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് രാവിലെ പത്തുമണിയോടെ പോലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഫഹദ് ഹാജരായിരുന്നു.

ചോദ്യം ചെയ്യലിന് തുടര്‍ന്നാണ് ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആള്‍ ജാമ്യത്തിലും 50,000 രൂപ ബോണ്ടിലും പിന്നീട് ഫഹദിനെ വിട്ടയച്ചു. പൂര്‍ണമായി കുറ്റസമ്മതം നടത്തുന്ന നിലപാടാണ് അദ്ദേഹം ചോദ്യം ചെയ്യലില്‍ സ്വീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് അറിയാതെ പറ്റിയ തെറ്റാണെന്നും വാഹന രജിസ്ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം നോക്കുന്നത് മറ്റുള്ളവരാണെന്നും അദ്ദേഹം ചോദ്യം ചെയ്യലില്‍ അറിയിച്ചു. നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു കേസിലാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. എത്ര രൂപ പിഴയടയ്ക്കാനും ഒരുക്കമാണെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു.

എന്നാല്‍, മറ്റൊരു വാഹനം കൂടി വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതില്‍ കൂടി വൈകാതെ ക്രൈംബ്രാഞ്ച് അന്വേഷണമുണ്ടാകും. നിലവിലുള്ള കേസിനൊപ്പം തന്നെ ഈ കേസും ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വഞ്ചനാ കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഫഹദ് ഫാസിലിനെതിരേ കേസെടുത്തത്. എന്നാല്‍, ഇതിന് പിന്നാലെ ഫഹദ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തയുടന്‍ വിട്ടയച്ചത്.

പുതുച്ചേരിയില്‍ ഇല്ലാത്ത ഒരു വിലാസത്തിലാണ് ഫഹദ് രണ്ട് കാറുകളും രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ആദ്യ കേസ് പുറത്തുവന്നപ്പോള്‍ തന്നെ പിഴയടക്കാന്‍ ഫഹദ് സന്നദ്ധത അറിയിക്കുകയും 17 ലക്ഷം രൂപ പിഴയടയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒന്നര കോടി രൂപയുടെ ബെന്‍സും ഇത്തരത്തില്‍ രജിസ്ട്രേഷന്‍ ചെയ്തത് കണ്ടെത്തിയത്.

കേസ് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി ഫഹദിനെ ഇന്ന് തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

Top