ടേക്ക് ഓഫില്‍ കുഞ്ചാക്കോയും ഫഹദും അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ; ലാഭവിഹിതം കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും

മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്ന ടേക്ക് ഓഫില്‍ നായകന്മാരായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ചിത്രത്തിലെ പ്രതിഫലം പോലും ഭാഗമാകാതെ എന്തുകൊണ്ട് ടേക്ക് ഓഫിന്റെ ഭാഗമായെന്ന് മനസു തുറക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

കുഞ്ചാക്കോ ബോബന് ചോക്ലേറ്റ് ഹീറോയില്‍ നിന്നും വില്ലനിലേക്ക് മാറ്റം ലഭിച്ച സിനിമയായിരുന്നു ട്രാഫിക്. രാജേഷ് പിള്ള സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിന്റെ പ്രമേയവും അവതരണവും മലയാള സിനിമയ്ക്ക് പരിചിതമായിരുന്നില്ല. എന്നാല്‍ പരീക്ഷണ സിനിമകള്‍ക്കു മുന്നില്‍ മുഖം തിരിക്കാതെ പ്രേക്ഷകര്‍ ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു. രാജേഷ് പിള്ളയുടെ അടുത്ത ചിത്രത്തിലും സഹകരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ അന്നേ വാക്കു നല്‍കിയിരുന്നു. പുതിയ ചിത്രത്തിന്റെ കാര്യങ്ങള്‍ ഒരുക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് സംവിധായകന്‍ ഈ ലോകത്തേടു വിട പറഞ്ഞത്. പിന്നീട് ഈ ചിത്രം അടുത്ത സുഹൃത്തുക്കള്‍ ഏറ്റെടുത്തതോടെയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ഈ ചിത്രത്തിലേക്ക് എത്തിയത്. –

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലാഭം പ്രതീക്ഷിച്ചല്ല താന്‍ ഈ സിനിമയുടെ ഭാഗമായതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം കൊണ്ടു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. രാജേഷിന്റെ കുടുംബത്തെയും സഹായിക്കും. കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വീടു നഷ്ടപ്പെട്ട കുടുംബത്തിനാണ് ആദ്യം സഹായം നല്‍കുന്നത്. ചോക്ലേറ്റ് ഹീറോയായിട്ടാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലേക്കെത്തിയത്. വര്‍ഷങ്ങളെടുത്താണ് ആ ഇമേജില്‍ നിന്നും മോചനം നേടിയത്. ഈയ്യിടെയായി താരം ചെയ്യുന്നതെല്ലാം സീരിയസ് വേഷങ്ങളാണ്. ഇനി അതില്‍ നിന്നൊരു മാറ്റമായിരിക്കും വരാന്‍ പോകുന്നതെന്നാണ് താരം അറിയിച്ചിട്ടുള്ളത്. വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് നടനെന്ന നിലയില്‍ തനിക്ക് സംതൃപ്തി ലഭിക്കുന്നതെന്നും താരം പറയുന്നു. –

ലാഭം പ്രതീക്ഷിച്ചല്ല താന്‍ ഈ സിനിമയുടെ ഭാഗമായതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് . മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം കൊണ്ടു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. രാജേഷിന്റെ കുടുംബത്തെയും സഹായിക്കും. കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വീടു നഷ്ടപ്പെട്ട കുടുംബത്തിനാണ് ആദ്യം സഹായം നല്‍കുന്നത്. ചോക്ലേറ്റ് ഹീറോയായിട്ടാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലേക്കെത്തിയത്. വര്‍ഷങ്ങളെടുത്താണ് ആ ഇമേജില്‍ നിന്നും മോചനം നേടിയത്. ഈയ്യിടെയായി താരം ചെയ്യുന്നതെല്ലാം സീരിയസ് വേഷങ്ങളാണ്. ഇനി അതില്‍ നിന്നൊരു മാറ്റമായിരിക്കും വരാന്‍ പോകുന്നതെന്നാണ് താരം അറിയിച്ചിട്ടുള്ളത്. വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് നടനെന്ന നിലയില്‍ തനിക്ക് സംതൃപ്തി ലഭിക്കുന്നതെന്നും താരം പറയുന്നു. –

Top