ശാന്തിഗിരി ആശ്രമത്തിൽ കൊലപാതകങ്ങൾ 8!..കൊലപാതക-ലൈംഗീക പീഢന പരമ്പരകൾ എണ്ണി എന്നി പറയുന്ന ഫ്ളക്സ് ബോഡുകൾ പ്രത്യക്ഷപ്പെട്ടു …കരുണാകര ഗുരുവിന്റെ ആശ്രമത്തിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം : ലോകം ബഹുമാനിക്കുന്ന സ്ഥാപകൻ കരുണാകര ഗുരുവിന്റെ ശാന്തിഗിരി ആശ്രമത്തിനെതിരെ ഞെട്ടിക്കുന്ന തെളിവുകൾ ചൂണ്ടിക്കാണിക്കുന്ന ഫ്ളക്സുകൾ ഉയർന്നു .വെറും കുറ്റങ്ങൾ അല്ല കൊലപാതകവും ലൈംഗീക പീഢന പരമ്പരകൾ എണ്ണിപറയുന്ന ഫ്ളക്സുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .ശാന്തിഗിരി ആശ്രമത്തിലെ ഇപ്പോഴത്തെ സ്ഥാപന മേധാവികൾക്കെതിരേ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ഫ്ളക്സ് ബോർഡുകൾ ആശ്രമ പരിസരത്താണ് പ്രത്യക്ഷപ്പെട്ടത് . ഏറെ വിവാദം ഉണ്ടാക്കുന്ന കാര്യങ്ങളാണ്‌ ഫ്ളക്സ് ബോഡിൽ ഉള്ളത്. കൊലചെയ്യപ്പെട്ടവർ 8പേർ, വഴി തെറ്റിച്ച കുടുംബങ്ങൾ 5426, കൈയ്യും കാലും വെട്ടിമാറ്റപ്പെട്ടവർ 2, കൊലപാതക ശ്രമം 18, ലൈംഗീക പീഢനം – കണക്കില്ല, വിവിധ ആശ്രമങ്ങളിൽ തടവിൽ എന്നപോലെ കഴിയുന്ന സന്യാസിനിമാർ 37, സന്യാസം ഉപേക്ഷിച്ച് ജിവനുമായി ഓടിയത് 23, കൊന്ന് തൈക്കാട് ശാന്തി കവാടത്തിൽ കത്തിച്ചത് 6പേരേ, ആശ്രമത്തിൽ നിന്നും കടത്തിയ സ്വർണ്ണം 500 കിലോ, കടത്തിയ പണം 200 കോടി..ഇങ്ങിനെയാണ്‌ ഫ്ളക്സ് ബോർഡിൽ വിളിച്ചുപറഞ്ഞിരിക്കുന്നത് .ഞെട്ടിക്കുന്ന ക്രിമിനൽ പ്രവർത്തികളെക്കുറിച്ച് അക്കമിട്ട് നിരത്തിയിരിക്കയാണ് .Flex Santhigiri

ശാന്തിഗിരി ആശ്രമം നന്മയുടെ വിളനിലം ആയിരിക്കാം അതല്ല ഇവിടുത്തെ വിഷയം. ദൈവീക ചൈതന്യത്തിനു പിന്നിൽ നടക്കുന്ന നിഗൂഢമായ പ്രവർത്തികളാണ്‌ പുറത്തുകൊണ്ടു വരേണ്ടത് ഭക്ത ജനങ്ങൾ പാവനമായി കാണുന്ന ശാന്തിഗിരി ആശ്രമത്തിനു മറ്റൊരു മുഖം കൂടി ഉണ്ടെന്ന് വ്യക്തമാക്കുന്ന വിവാദങ്ങളാണോ പുറത്തേക്ക് വരുന്നത്? ആശ്രമത്തിനുള്ളിൽ നടന്നിരുന്ന പൊട്ടിത്തെറികൾ പുറത്തുവരാൻ തുടങ്ങിയത് ആശ്രമത്തിലേ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്ന ചന്ദ്രസേനന്റെ മരണത്തോടെയാണ്‌. ചന്ദ്ര സേനൻ l ആഴ്ചകൾക്കു മുമ്പ് അപകടത്തിൽ മരിക്കുകയായിരുന്നു. അർദ്ധരാത്രി അദ്ദേഹം സഞ്ചരിച്ച് ബൈക്കിൽ കാർ വന്നിടിച്ചു. കാറിലുണ്ടായിരുന്നവർ ആരായിരുന്നു എന്നറിയില്ല. കാർ നിർത്താതെ പോയി. ഇത് കൊലപാതകമെന്ന് കാട്ടി നിരവധി സാഹചര്യ തെളിവുകൾ നൽകി നവാസ് പായിച്ചിറ നല്കിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നു. ആശ്രമത്തിലെ നിരവധി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പിടിക്കപ്പെടും എന്നു കണ്ടപ്പോൾ നവാസ് പായിച്ചിറയെ വധിക്കാൻ ഭീഷണി മുഴക്കിയിരിക്കുകയാണ്‌ ആശ്രമവുമായി ബന്ധമുള്ളവർ എന്നും പരാതിയിൽ പറഞ്ഞിരിക്കുന്നു .അതിൽ പോലീസ് അന്വോഷണം നടക്കണം സത്യം പുറത്ത് കൊണ്ടുവരണം .കുറ്റവാളികൾ ശിക്ഷിക്കപ്പെടണം .SANTHIGIRI -PAYICHIRA

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശ്രമത്തിലെയും, ഹരി സ്വാമിയുടെയും അധോലോക ബന്ധം, പെൺവാണിഭം, കൊലപാതകങ്ങൾ, വെട്ടി പ്പുകൾ എന്നിവ മരണപ്പെട്ട ചന്ദ്രസേനന്റെ ഒളിക്യാമറയിൽ പതിഞ്ഞിരുന്നുവത്രേ.ആയുർവേദ ചികിത്സയ്ക്ക് എത്തുന്ന കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, നേതാക്കൾ, ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥർ എന്നിവരെ ഹണിട്രാപ്പിൽ (സെക്സ്ട്രാപ്പിൽ) പെടുത്തി കയ്യിൽ വെച്ച് അമ്മാനമാടുന്ന രീതിയാണ് സ്വീകരിച്ചു വരുന്നതെന്നും പറയപ്പെടുന്നു .അടുത്ത ദിവസങ്ങളിൽ നിരവധി പരാതികളുമായി കൂട്തൽപേർ രംഗത്ത് വരാൻ സാധ്യതയുണ്ട്. എന്ത് കേസ് വന്നാലും തനിക്ക് ഒരു ചുക്കും സംഭവിക്കില്ലന്നും ഡി.ജി.പി ലോക്നാഥ് ബഹ്റ തന്റെ സ്വന്തം ആളാണെന്നുമാണ് ഹരി സ്വാമി ഗുണ്ടകളോട് പറഞ്ഞിരിക്കുന്നത്.മാത്രമല്ല ആശ്രമ സ്കൂളിലെ പെൺകുട്ടികളെ സമീപത്തേ ബേക്കറിയുടെ ഒഴിഞ്ഞ മുറിയിൽ വയ്ച്ച് ചൂഷണം നടത്തിയത് പരാതിയിൽ ഉണ്ടായിരുന്നു.കേരളത്തിലെ ആശ്രമങ്ങളുടെയും, സ്വയം പ്രഖ്യാപിത ആൾദൈവങ്ങളുടെയും യഥാർത്ഥ മുഖങ്ങൾ കഴിഞ്ഞ കുറെ നാളുകളായി പൊതു സമൂഹത്തിലും, കോടതികളിലും ചോദ്യം ചെയ്യപ്പെടുകയാണ്.Payichira-complaint-P1

ഇതിൽ ഒരു ആരോപണവും പുറത്ത് വരാതെ ഏറ്റവും രഹസ്യമായി സൂക്ഷിക്കാൻ കഴിവുള്ള ആശ്രമമായിരുന്നു പോത്തൻകോട് ശാന്തിഗിരി ആശ്രമം. എന്നാൽ പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസ് ഈ ആശ്രമത്തിലെയും ഇവിടെത്തെ സ്വയം പ്രഖ്യാപിത സ്വാമിയായ ഹരിയെന്ന വ്യക്തിയുടെയും (ഗുരുരത്നം ജ്ഞാന തപസ്സി) ചില നിഗൂഡതകളും, അപ്രിയ സത്യങ്ങളും തന്റെ ഫെയ്സ് ബുക്കിലൂടെ ധീരമായി തുറന്നെഴ്തി പുറം ലോകത്തെയറിയിച്ചു. ഇതിന്റെ പേരിൽ നവാസിനെ ആശ്രമ ഗുണ്ടകൾ നിരന്തരം ഭീഷണിപ്പെടുത്തുകയും, കഴിഞ്ഞ മാസം കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.ഈ വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. ഇതിനിടയിൽ കഴിഞ്ഞ മാസം തന്നെ ഹരി സ്വാമിയുടെ വിശ്വസ്തനും, ആശ്രമത്തിലെ രഹസ്യ വീഡിയോഗ്രാഫറുമായ ചന്ദ്രസേനനെ ആശ്രമ ഗുണ്ടകൾ കാറിടിച്ചു കൊന്നു. ഇത് സംബന്ധിച്ചും നിരവധി തെളിവുകളുമായി പായ്ച്ചിറ നവാസ് കഴിഞ്ഞ ദിവസം DGP ക്ക് പരാതി നൽകുകയും, DGP ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ വാർത്ത പുറത്തുകൊണ്ടുവന്നത് പ്രവാസിശബദം ഓൺ ലൈൻ ആയിരുന്നു .ഡെയിലി ഇന്ത്യൻ ഹെറാൾഡും നവാസിന്റെ പരാതിയും അതിലെ നടപടിയും പോലീസ് അന്വോഷണവും വിശദമായി കൊടുത്തിരുന്നു . എന്നാൽ വാർത്ത കൊടുത്തതിന്റെ പേരിൽ പ്രവാസി ശബ്ദം പത്രത്തിന്റെ ചീഫ് എഡിറ്റർ ഫിജോ ഹാരിസിനെ കണ്ണൂർ സ്വദേശിയും, ആശ്രമ ഗുണ്ടയുമായ റിജേഷ് കൃഷ്ണ ഭീഷണിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു .

ശാന്തിഗിരി ആശ്രമത്തെ സംബന്ധിക്കുന്ന വാർത്ത നൽകിയാൽ വിവരമറിയും എന്നാണ് ഭീഷണി .കണ്ണൂർ സ്വദേശി ആയ റെന്റ് എ കാർ ബിസിനസ് നടത്തുന്ന റിജേഷ് ഹരി സ്വാമിയുടെ വിശ്വസ്തനാണ്. ഹരി സ്വാമി ഈ റിജേഷിന് സന്യാസി പട്ടം നൽകാമെന്ന് പലപ്പോഴായി ഉറപ്പ് കൊടുത്തിട്ടുണ്ട്.എതിർക്കുന്നവരേ ഒതുക്കുക, ഭീഷണിപ്പെടുത്തുക, കൊല്ലുക, എന്നിവ ആശ്രമത്തിനെതിരേ ഉയരുന്ന വെറും ആരോപണമല്ല. ഹരിസ്വാമി എന്ന ഗുരുരത്നത്തിന്റെ അടുത്തയാളാണിയാൾ. ഇയാളുടെ ഫേസ്ബുക്കിലേ ചിത്രങ്ങൾ എല്ലാം വ്യക്തമാക്കുന്നു.അവരിൽ നിന്നും ലഭിച്ച തെളിവുകൾ മാത്രം മതി ഇത്തരം ശാന്തിഗിരിക്ക് മറ്റൊരു മുഖം ഉണ്ട് എന്ന് മനസിലാക്കാൻ. സ്വാമിക്കായി അനുനയവും ഭീഷണിയും മുഴക്കിയത് ഈ വാർത്തകളിൽ മറ്റൊരു തെളിവുകൂടിയാണ്‌. ഭീഷണിയിൽ ആശ്രമത്തിന്റെ പങ്കു വ്യക്തമാക്കുന്ന ഓഡിയോയും, മെസേജുകളും മാറ്റ് ഞെട്ടിക്കുന്ന തെളിവുകളും ആശ്രമത്തിലെ ചിലരുടെ വികൃതമായ മുഖം വ്യക്തമാക്കുന്നു. ആയത് സമയമാകുമ്പോൾ ഞങ്ങൾ പുറത്തുവിടും. ഭക്തരുടെ സംഭാവനയും കാണിക്കയും വാങ്ങി കെട്ടിപൊക്കിയ കരുണാഗര ഗുരുവിന്റെ മഹത്തായ സന്ദേശങ്ങൾ എല്ലാം ഇത്തരം വൃത്തികേടുകൾ ചെയ്തു നശിപ്പിക്കുന്നവരെ ഞങ്ങൾ തുറന്നു കാട്ടും. ആശ്രമവും, സന്യാസവും എന്നാൽ കോടികളുടെ മോഷണവും, കന്യകമാരുമായുള്ള സഹവാസവും, കൊലയും, ഭീഷണിയുമല്ല എന്ന് വ്യക്തമാക്കാനാണ്‌ ഇത്തരം വൈകൃതമായ മുഖങ്ങളേ തുറന്ന് കാട്ടുന്നത്.പാവനമായ ചിന്തയിൽ രൂപം കൊണ്ട ശാന്തിഗിരി ആശ്രമത്തിനുള്ളിൽ ക്രിമിനലുകൾ ഉണ്ടെങ്കിൽ അവരെ പുറത്ത് കൊണ്ടുവരണം .മാതൃകാപരമായി ശിക്ഷിക്കണം .അധികാരത്തിന്റെയും പണത്തിന്റെയും മറവിൽ നിയത്തെ വെല്ലുവിളിക്കുന്നവരെ പൊതുജനം തിരിച്ചറിയണം .ശാന്തി ഗിരി ആശ്രമത്തിന്റെ മറവിൽ നടക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തികൾ പുറത്തേക്ക് വരുകയാണ് .കൂടുതൽ തെളിവുകൾ ഓരോന്നായി നിയത്തിന്റെ കണ്ണ് തുറക്കാനായി പുറത്തുവരുക തന്നെ ചെയ്യും  .ഉടൻ തന്നെ മറ്റു ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിടുന്നതായിരിക്കും

Top