കൊല്ലത്ത് കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ചു കൊ്ന്നു

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത് മര്‍ദനമേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബംഗാള്‍ സ്വദേശി മാണിക് റോയി (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തലയ്‌ക്കേറ്റ അടിയാണു മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

പനയഞ്ചേരിയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന മാണിക് റോയിയെ കഴിഞ്ഞ മാസം 24നാണ് അക്രമികള്‍ മര്‍ദ്ദിച്ചത്. സമീപത്തെ വീട്ടില്‍ നിന്നും വാങ്ങിയ കോഴിയേയും കൊണ്ട് വരികയായിരുന്ന മാണിക്കിനെ നാട്ടുകാരില്‍ ചിലര്‍ തടയുകയായിരുന്നു. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഇവര്‍ ആക്രമണം നടത്തിയത്. ക്രൂരമായ മര്‍ദ്ദനത്തില്‍ മാണിക്കിന് സാരമായ പരുക്കേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളാണ് മാണിക്കിന് കോഴിയെ നല്‍കിയതെന്ന് സമീപത്തെ വീട്ടുകാര്‍ വന്ന് പറഞ്ഞതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പരുക്കേറ്റ മാണിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം കുഴഞ്ഞുവീണതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു.

ശശിധരക്കുറുപ്പ് എന്ന അഞ്ചല്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അഞ്ച് പേരാണ് അക്രമം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം. ഇതില്‍ ആസിഫ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Top