അണുബാധ പരിശോധിക്കാന്‍ വസ്ത്രങ്ങളഴിച്ച് രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശനം; തിരുവനന്തപുരത്തെ ഡോക്ടര്‍ പീഡനക്കേസില്‍ പിടിയില്‍

തിരുവനന്തപുരം: ചികിത്സയ്‌ക്കെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം ഉഴമലയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കനകരാജാണ് പോലീസ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൂത്രത്തില്‍ അണുബാധയുമായാണ് ഉഴമലയ്ക്കല്‍ സ്വദേശിനിയായ 22 കാരി ഡോക്ടറെ കാണാന്‍ എത്തിയത്.

ഡോക്ടറോട് രോഗ വിവരം പറഞ്ഞപ്പോള്‍ കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. തനിച്ചാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് വരൂ വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞു. ഇത് കേട്ട യുവതി മറ്റാരും നഴ്‌സ് പോലും ഇല്ലാത്തതുകൊണ്ട് പരിശോധിക്കേണ്ട മരുന്ന് തന്നാല്‍ മതിയെന്ന് പറഞ്ഞു. പിന്നെന്തിനാണ് ഞങ്ങള്‍ എം.ബി.ബി.എസും എടുത്ത് ഇവിടിരിക്കുന്നത് എന്നും മരുന്ന് വേണമെങ്കില്‍ അകത്തേക്ക് വരാനും പറഞ്ഞു. പരിശോധനാ മുറിയിലേക്ക് കയറിയ ഉടന്‍ വാതില്‍ ഡോക്ടര്‍ അടച്ചു. എന്നിട്ട് യുവതിയുടെ വസ്ത്രങ്ങള്‍ മാറ്റി പരിശോധിക്കാന്‍ തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിശോധനയ്ക്കിടയില്‍ തുടയിലും സ്വകാര്യ ഭാഗങ്ങളിലും പലവട്ടം അനാവശ്യമായി തൊട്ടതോടെ പെണ്‍കുട്ടി പരിശോധന നിര്‍ത്താന്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ വീണ്ടും സ്വകാര്യഭാഗങ്ങളില്‍ പിടിക്കാന്‍ തുടങ്ങി. ഇതോടെ യുവതി അലറി വിളിച്ചു കൊണ്ട് ഡോക്ടറെ തള്ളി മാറ്റി പുറത്തേക്ക് ഓടി. പുറത്തെത്തിയ യുവതി സംഭവം നഴ്‌സിനോട് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് രോഗികളും ഒപ്പമുണ്ടായിരുന്നവരും വിവരം തിരക്കി അറിഞ്ഞു.

സംഭവം അറിഞ്ഞതോടെ നാട്ടുകാരും രോഗികളും ചേര്‍ന്ന് ഡോക്ടറെ കൈകാര്യം ചെയ്തു. പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ മുന്‍പും ഇത്തരത്തില്‍ യുവതികളോട് പെരുമാറിയിട്ടുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ തന്നെ പറഞ്ഞു. ഒരു വര്‍ഷമായിട്ടേയുള്ളൂ ഇയാള്‍ ഉഴമലയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയിട്ട്. വനിതാ ജീവനക്കാരോടും ഇയാള്‍ അശ്ലീല വര്‍ത്തമാനം പറയുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു. രോഗികളായെത്തിയ നിരവധി യുവതികള്‍ക്കും ഇത്തരത്തില്‍ ഇയാളുടെ പീഡനമേറ്റിട്ടുണ്ടെന്നാണ് സൂചന. ആത്മാഭിമാനം ഓര്‍ത്ത് അവരാരും ഇക്കാര്യം പുറത്ത് പറയാന്‍ തയ്യാറായിട്ടില്ല.

അതേ സമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതിയുടെ മൊഴി എടുത്തെങ്കിലും അത് ബന്ധുക്കള്‍ക്ക് കൈമാറാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. പൊലീസ് സ്റ്റേഷനില്‍ വച്ച് ഒത്തു തീര്‍പ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പീഡനമേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചിക്തിസ തേടി. ഡോക്ടര്‍ക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Top