പാക്കിസ്ഥാന് പ്രഹരം !..പാകിസ്താനെ തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി.കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്‌റ്റേ

ഹേഗ്:പാക്കിസ്ഥാന് പ്രഹരം !. ഇന്ത്യന്‍ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. കേസില്‍ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാകിസ്താനോട് കോടതി ആവശ്യപ്പെട്ടു. റോണി ഏബ്രഹാമിെന്‍റ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യയുടെയും കുല്‍ഭൂഷണ്‍ ജാദവിെന്‍റയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ അന്താരാഷ്ട്ര കോടതി ജാദവിെന്‍റ വധശിക്ഷ സ്റ്റേ ചെയ്തത്.പാകിസ്താന്‍ തിരിച്ചടി നല്‍കി വാദങ്ങളെല്ലാം കോടതി തള്ളി. കേസില്‍ കോടതിയുടെ അന്തിമ വിധി ഉണ്ടാകുന്നത് വരെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് പാകിസ്താനോട് രാജ്യാന്തര കോടതി ആവശ്യപ്പെട്ടു. പാകിസ്താനോട് നടപടികളെ കുറിച്ച് കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചു. ജാദവിന് നിയമസഹായം നല്‍കാനുള്ള അവസരം ഉണ്ടാകണം. സ്വന്തം പൗരനെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാവില്ലെന്ന പാകിസ്താന്റെ വാദം കോടതി തള്ളി. പാകിസ്താന്റെ അധികാരപരിധി വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. വിയന്ന കരാര്‍ ലംഘനം നടന്നുവെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച കോടതി തീവ്രവാദ വിഷയങ്ങളിലടക്കം അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഇടപെടാനാകുമെന്നും പാകിസ്താനോട് പറഞ്ഞു . കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്ര, നിയമ സഹായം ലഭിക്കാന്‍ അര്‍ഹതയും അവകാശവുമുണ്ട്.
അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷന്‍ ജഡ്ജ് റോണി എബ്രഹാമാണ് വിധി പ്രസ്താവിച്ചത്. 11 അംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ സംഘവും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.
ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ദിവസം വാദം കേട്ടതിന് പിന്നാലെ അടയന്തരമായി വിധി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. പാകിസ്താന്‍ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് നടത്തിയതെന്ന് ഇന്ത്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ബോധിപ്പിച്ചിരുന്നു. വിയന്ന കണ്‍വെന്‍ഷന്‍ ആര്‍ട്ടിക്കള്‍ 36ന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തിയതെന്നാണ് ഇന്ത്യ പ്രധാനമായും ആരോപിച്ചത്. നീതിന്യായ കോടതി വിധി വരും മുമ്പ് തന്നെ പാകിസ്താന്‍ വധശിക്ഷ നടപ്പാക്കുമെന്ന ആശങ്കയുണ്ടെന്നും ഇന്ത്യ അറിയിച്ചതോടെ ഉടന്‍ വിധി പ്രഖ്യാപിക്കുമെന്നായിരുന്നു കോടതി പറഞ്ഞത്.
മുന്‍ നാവിക സേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതും വിചാരണ നടത്തി ശിക്ഷവിധിച്ചതും പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചിരുന്നില്ല. നിയമസഹായം നല്‍കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍ അനുവദിച്ചില്ല. നയതന്ത്ര പ്രതിനിധിയെ ജാദവിനെ കാണിക്കാനുള്ള അനുമതിയും നല്‍കിയില്ലെന്നും ഇന്ത്യ ആരോപിച്ചിരുന്നു. വധശിക്ഷ വിധിച്ച നടപടി കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. അറസ്റ്റ് നടന്ന വിവരവും പാക് പട്ടാള കോടതിയുടെ ഉത്തരവും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇന്ത്യ യുഎന്‍ കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയുടെ വാദങ്ങളെല്ലാം തന്നെ രാജ്യാന്തര കോടതി അംഗീകരിച്ചു.

 

Top