വിവാഹമണ്ഡപത്തില്‍ വരന്‍റെ ദാരുണ മരണം; ദാരുണാന്ത്യം നേരില്‍ക്കണ്ട ആഘാതത്തില്‍ നിന്ന് മോചിതയാകാതെ വധു

തോരാത്ത കണ്ണീരും ഒടുങ്ങാത്ത നൊമ്പരവുമായി തന്‍റെ പ്രിയതമന്റെ ദാരുണാന്ത്യം നിസ്സഹായയായി നോക്കിനിന്ന നവവധു ചേതനയറ്റ ആ ശരീരത്തിലേക്ക് മോഹാലസ്യയായി വീഴുകയായിരുന്നു.. കേട്ടവരും കണ്ടവരുമെല്ലാം കണ്ണീര്‍ വാര്‍ത്തു. പഞ്ചാബിലെ മോഗാ പട്ടണത്തിലുള്ള ഫിറോ സ്പ്പൂര്‍ പാലസില്‍ കഴിഞ്ഞ ദിവസം  പര്‍വാന നഗര്‍ നിവാസിയായ ബിസിനസ്സ്കാരന്‍ സൌരഭ് ഖേഡയും (28) അയല്‍ക്കാരിയായ പ്രീതും തമ്മിലുള്ള വിവാഹം നൃത്ത നൃത്യങ്ങളുടെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ വളരെ ആര്‍ഭാടമായിത്തന്നെയായിരുന്നുയായിരുന്നു നടന്നത്. രാത്രി കൃത്യം 12 മണിക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ വധുവായ പ്രീത് വരന്‍ സൌരഭ് നു വരണമാല്യം ചാര്‍ത്തി. അതിനുശേഷം പ്രീതിനെ അണിയിക്കാന്‍ മാലയുമായി മുന്നോട്ടാഞ്ഞ സൌരഭ് ഒരു വശത്തേക്ക് ചരിഞ്ഞു നിലത്തേക്കു മറിയുകയായിരുന്നു. ആളുകള്‍ പരിഭ്രാന്തരായി.. വെള്ളം കൊടുത്തത് സൌരഭിന് കുടിക്കാന്‍ കഴിഞ്ഞില്ല. ശ്വാസം വിടാന്‍ അയാള്‍ ഏറെ ബുദ്ധിമുട്ടി. സ്ത്രീകളുടെ കൂട്ടക്കരച്ചിലായി.. പ്രീത് ബോധാരഹിതയായി നിലംപതിച്ചു.  ഇരുവരെയും കൊണ്ട് വാഹനം ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും സൌരഭിനെ രക്ഷിക്കാനായില്ല. വഴിയില്‍ത്തന്നെ അയാള്‍ മരണമടഞ്ഞു. സൌരഭിന്റെ മരണം Cardiac Arrest ( ഹൃദയ സ്തംഭനം) ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. അപ്രതീക്ഷിതമായ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതയാകാത്ത പ്രീത് ഇപ്പോഴും ആശുപത്രിയിലാണ്. സൌരഭ് അച്ഛനമ്മമാരുടെ ഒരേയൊരു മകനായിരുന്നു. പിതാവ് വീരേന്ദര്‍ ഖേഡ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസി.ബ്രാഞ്ച് മാനേജരും അമ്മ സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയുമാണ്.

Top