‘ദയവായി എന്നെ കൊല്ലരുതേ…’ കേണു പറഞ്ഞ് ദീപിക!!ക്രൂരമായ കൊലപാതക വാര്‍ത്ത ഗുരുഗ്രാമില്‍ നിന്നും

കര്‍വാചൗത്ത് ദിവസം ഗുരുഗ്രാമിനെ ഞെട്ടിച്ച ദീപിക ചൗഹാന്‍ വധക്കേസില്‍ പിടിയിലായ ഭര്‍ത്താവ് വിക്രം ചൗഹാന്‍ പോലീസിനോട് വെളിപ്പെടുത്തിയത് രക്തമുറയുന്ന കാര്യങ്ങള്‍. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോള്‍ വിക്രമിന്റെ കാമുകിയും അയല്‍വാസിയുമായ ഷെഫാലി ബാസിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ നിര്‍ദേശപ്രകാരമാണ് വിക്രം ചൗഹാന്‍ തന്റെ രണ്ടുകുട്ടികളെ നൊന്തുപെറ്റ ദീപികയെ നിഷ്‌ക്കരുണം ഇല്ലാതാക്കിയത്.

മരണത്തിലേക്ക് തള്ളിയിടും മുന്‍പ് തന്റെ പിഞ്ചോമനകള്‍ക്കൊപ്പം ജീവിക്കണമെന്ന് കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ല എന്നാണ് വിക്രമിന്റെ മൊഴി. നിഷ്‌കരുണം കൊലപ്പെടുത്തുന്നതിന് മുന്‍പ് ഭാര്യ പറഞ്ഞ വാക്കുകള്‍ക്ക് പുല്ലു വില പോലും കല്‍പിക്കാതിരുന്ന വിക്രം ക്രൂരതയുടെ പര്യായമായി മാറിയിരിക്കുകയാണ്. ‘ദയവായി എന്നെ കൊല്ലരുത്, എന്റെ കുട്ടികളെ ഞാന്‍ അത്രയധികം സ്‌നേഹിക്കുന്നു’, കാമുകി ആവശ്യപ്പെട്ട പ്രകാരം എട്ടാം നിലയില്‍ നിന്നും തള്ളിയിട്ടു കൊല്ലുന്നതിന് തൊട്ടുമുമ്പ് 32 കാരി ദീപികാ ചൗഹാന്‍ ഭര്‍ത്താവിനോട് കണ്ണീരോടെ പറഞ്ഞ വാക്കുകളാണിത്. എന്നിട്ടും 35 കാരനായ വിക്രം ചൗഹാനെന്ന ക്രൂരന്‍ അത് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒക്ടോബര്‍ 27 ന് ഗുരുഗ്രാമിലെ വാലിവ്യൂ എസ്റ്റേറ്റ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. വിക്രം ചൗഹാന്‍ തന്റെ ഭാര്യ ദീപികാ ചൗഹാനെ ഫ്ളാറ്റില്‍ നിന്നും തള്ളിയിട്ട് വധിക്കുമ്പോള്‍ നാലു വയസ്സുകാരി മകളും അഞ്ചുമാസം പ്രായമുള്ള മകനും ഉറങ്ങുകയായിരുന്നു. സംഭവം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് സൂചന. ഭാര്യയെ ഇയാള്‍ തള്ളിയിടുന്നത് അയല്‍ക്കാരന്‍ കണ്ടിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

കൃത്യം നടത്താന്‍ വിക്രത്തിന് മറ്റൊരാളടെ സഹായവുമുണ്ടായിരുന്നെന്നാണ് സൂചന. ഇത് ആരെന്നത് വെളിവായിട്ടില്ല. സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ മെഡിക്കല്‍ ചെക്കപ്പില്‍ ഭര്‍ത്താവ് വിക്രത്തിന്റെ കൈത്തണ്ടയില്‍ മാന്തിയ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇത് ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നതിന്റെ സൂചനയാണെന്ന് പൊലീസ് പറഞ്ഞു. ഷെഫാലി ബാസിന്‍ എന്നൊരു യുവതിയുമായി വിക്രത്തിന് ബന്ധമുണ്ടായത് ദീപിക കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതും. ഈ യുവതിയുമായുള്ള ബന്ധത്തിന് ദീപിക തടസ്സം നില്‍ക്കുമെന്ന ചിന്ത ഉടലെടുത്തതോടെയാണ് കൊലപാതകം നടത്താന്‍ വിക്രം പദ്ധതിയിടുന്നത്.

ഒക്ടോബര്‍ 27 ന് നടന്ന ക്രൂരമായ കൊലയ്ക്ക് മുന്‍പ് വിക്രം നടത്തിയ മുന്നോരുക്കങ്ങള്‍ തന്നെ ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. അന്നേ ദിവസം കര്‍വാചൗത്തായി ആചരിക്കുകയായിരുന്നു. അന്ന് ദീപിക ഭര്‍ത്താവിനെ വിളിച്ച് താന്‍ ഭര്‍ത്താവിന് വേണ്ടി ഉപവസിക്കുകയാണെന്നും വീട്ടില്‍ എത്തണമോയെന്നും ചോദിച്ചു. വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ ഷെഫാലിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ താന്‍ വശം കെട്ടെന്നും അവരുടെ വീട്ടില്‍ ചെന്ന് എല്ലാം തുറന്നു പറയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വിക്രം അപ്പുറത്തെ കെട്ടിടത്തിലെ ഷെഫാലിയുടെ വീടിന്റെ പടിക്കെട്ടിലേക്ക് ഓടി.

സിസിടിവി ക്യാമറിയില്‍ പതിയാതിരിക്കാന്‍ എലവേറ്റര്‍ ഒഴിവാക്കിയായിരുന്നു വിക്രത്തിന്റെ നീക്കം. ഇതിനിടയില്‍ ഷെഫാലിക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കുകയും ചെയ്തു. പിന്നീട് ഇയാള്‍ സ്വന്തം വീട്ടിലേക്ക് ഓടിയെത്തി. കര്‍വാചൗത്ത് ആഘോഷിക്കാന്‍ മാതാപിതാക്കള്‍ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. അവര്‍ പോകാന്‍ വേണ്ടി രാത്രി 9.30 വരെ കാത്തു. അതിന് ശേഷം ദീപികയെ തന്ത്രപൂര്‍വ്വം ബാല്‍ക്കെണിയിലേക്ക് വിളിച്ചുകൊണ്ടുവന്നു 9.37 ഓടെ തള്ളിത്താഴേയ്ക്കിട്ടു. ‘അവളെ താഴേയ്ക്ക് തള്ളൂ..’ എന്ന് കാമുകിയായ ഷേഫാലി ഭാസിന്‍ തിവാരി മസേജ് അയച്ചതായി പിന്നീട് തെളിഞ്ഞു. താഴേക്ക് എറിഞ്ഞ സേഷം സഹായത്തിനായി അയല്‍ക്കാരെ വിളിച്ചുകൊണ്ട് താഴേയ്ക്ക് വിക്രം പാഞ്ഞെത്തുകയും പെട്ടെന്ന് എടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ഇതിനകം ദീപിക മരിച്ചിരുന്നു.

സംഭവത്തില്‍ ചൊവ്വാഴ്ച ഷെഫാലി ഭാസിന്‍ തീവാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിക്രവും ഷെഫാലിയും തമ്മില്‍ ഗൂഗിള്‍ ടോക്ക്, വാട്‌സ്ആപ്പ്, എന്നിവ വഴി നടത്തിയ സംഭാഷണങ്ങളും പിടിച്ചെടുത്തതോടെയാണ് പൊലീസിന് ഇത് സുസജ്ജമായി നടപ്പിലാക്കിയ ഒരു കൊലപാതകമാണെന്ന് തിരിച്ചറിയാനായത്. ദീപിക മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് 7.43 ന് ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നും അവള്‍ ഒച്ചവെയ്ക്കുന്നതായും ഷെഫാലിക്ക് മെസേജ് അയച്ചിരുന്നു. അവളെ ബാല്‍ക്കെണിയില്‍ നിന്നും എടുത്തെറിയാനായിരുന്നു ഷെഫാലിയുടെ മറുപടി.

ഒമ്പതു മിനിറ്റിന് ശേഷം വീണ്ടും വിക്രം കാര്യം വഷളാകുകയാണെന്ന തരത്തില്‍ മറ്റൊരു മെസേജ് കൂടി അയച്ചതോടെ എന്നാല്‍ അതു തന്നെ ചെയ്യാനായിരുന്നു ഷെഫാലിയുടെ മറുപടി. വിക്രവും ദീപികയും താമസിക്കുന്ന സ്ഥലത്തിന് തൊട്ടപ്പുറത്തുള്ള കെട്ടിടത്തില്‍ താമസിക്കുന്ന ഷെഫാലിയും വിവാഹിതയും ആറുമാസം ഗര്‍ഭിണിയുമാണ്. 2017 മുതല്‍ രണ്ടുപേരും ബന്ധം തുടരുകയാണ്. ഏതാനും മാസം മുമ്പായിരുന്നു ഇരുവരും ദീപികയെ കൊല്ലാന്‍ തീരുമാനിച്ചത്. രണ്ടുപേരുടെയും അവിഹിതമാര്‍ഗ്ഗം സുഗമമായി തുടരുന്നതിനായി ഭാര്യയുമായി വിവാഹബന്ധം വേര്‍പെടുത്തുകയോ അവരെ കൊന്നു കളയുകയോ ചെയ്യാനായിരുന്നു ഷെഫാലി വിക്രത്തോട് പറഞ്ഞുകൊണ്ടിരുന്നത്.

Top