ഹാദിയ സേലത്തെ ഹോമിയോ കോളേജില്‍ എത്തി; ഷെഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമെന്ന് പൊലീസ്; മുഴുവന്‍സമയ സുരക്ഷ വേണ്ടെന്ന് ഹാദിയ

സേലം: ഹാദിയ സേലത്തെ ഹോമിയോ കോളേജില്‍ എത്തി. പഠനം തുടരാന്‍ സുപ്രീം കോടതി അനുവദിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് ഉച്ചയോടെ പുറപ്പെട്ട ഹാദിയ സേലത്തെത്തി. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ ഹാദിയയെ റോഡുമാര്‍ഗമാണ് ഇവിടെയെത്തിച്ചത്. കോടതി വിധിയുണ്ടായിരുന്നതിനാല്‍ വിഐപി സുരക്ഷയാണ് തമിഴ്‌നാട് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഹാദിയയെ സേലത്ത് എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതി ഉത്തരവു പാലിക്കണമെന്നും നടപടികള്‍ വൈകരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചു. രാവിലെ പതിനൊന്നോടെയാണ് ഹാദിയയുമായി പൊലീസ് സംഘം കേരള ഹൗസില്‍നിന്ന് വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. 1.20ന്റെ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു കോയമ്പത്തൂരിലേക്കുള്ള യാത്ര.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളജ് ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റും, മറ്റുള്ള വിദ്യാര്‍ഥികളെ പോലെ മാത്രമേ ഹാദിയയ്ക്കു ലഭ്യമാകൂ. എന്നാല്‍ ഹാദിയയ്ക്കു ചുറ്റും തമിഴ്‌നാട് പൊലീസിന്റെ ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും. വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണു സുരക്ഷാചുമതല. ഹാദിയെ കാണുന്നതില്‍നിന്നു സന്ദര്‍ശകര്‍ക്കു വിലക്കില്ല. എന്നാല്‍, ഷെഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയില്ല. സുപ്രീംകോടതി വിലക്കിയിട്ടില്ലെന്നും ഹോസ്റ്റലിലെത്തി ഹാദിയയെ കാണുമെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു.

ഹോമിയോ കോളജില്‍ തുടര്‍പഠനത്തിന് എത്തിയ തനിക്ക് മുഴുവന്‍ സമയ സുരക്ഷ ആവശ്യമില്ലെന്ന് ഹാദിയ. എന്നാല്‍ തല്‍ക്കാലം പൊലീസ് കൂടെയുണ്ടാകുമെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. ഷെഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടു. ഒരു ദിവസം അനുവദിക്കാമെന്ന് പൊലീസ് പറഞ്ഞതായി ഹാദിയ പറഞ്ഞു. സേലത്തെ കോളജിലെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഹാദിയ. ഹാദിയയുടെ സംരക്ഷണം പൊലീസിനെ ഏല്‍പ്പിച്ചെങ്കിലും സുപ്രാം കോടതി ആരെയും രക്ഷകര്‍ത്താവായി വിധിയില്‍ പറഞ്ഞിട്ടില്ല. പ്രായപൂര്‍ത്തിയായ വ്യക്തിക്ക് രക്ഷകര്‍്തതാവിന്റെ ആവശ്യം ഇല്ലെന്ന നിഗമനത്തിലാണ് കോടതി എ്തതിയത്.

ഹാദിയയ്ക്ക് ആവശ്യമെങ്കില്‍ മുഴുവന്‍സമയ സുരക്ഷയൊരുക്കുമെന്ന് സേലം ഡിസിപി സുബ്ബലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കോളജ് അധികൃതരും ഹാദിയയും ആവശ്യപ്പെടുന്നതനുസരിച്ചു തീരുമാനമെടുക്കും. ഷെഫിന്‍ ജഹാനു സന്ദര്‍ശനം അനുവദിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്‍ അശോകന് ഹാദിയയെ കാണുന്നതില്‍ തടസമില്ലെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഷെഫിന്‍ ജഹാന്‍ ഹാദിയയെ കാണാന്‍ ശ്രമിച്ചാല്‍ അതു തടയുമെന്ന് പിതാവ് അശോകന്‍ പറഞ്ഞു. അതിനായി നിയമനടപടി ആലോചിക്കുന്നുണ്ട്. ഷെഫിന്റെ തീവ്രവാദബന്ധത്തെക്കുറിച്ച് സ്ഥിരീകരിക്കേണ്ടത് കോടതിയാണ്. ഹാദിയയെ കാണാന്‍ സേലത്തു പോകുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും അശോകന്‍ പറഞ്ഞു.

Top