ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കൊല്ലം: ഉപജീവനത്തിനായി മീൻ വിറ്റ തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദിനെയാണ് പിടികൂടിയത്. കേസിൽ ഗുരുവായൂർ സ്വദേശിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറായിയിലെ പയ്യനാട്ടയിൽ വിശ്വനാഥന്‍ (42) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.  ഹനാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിശ്വനാഥൻ സമൂഹമാധ്യമങ്ങളിൽ ഉന്നയിച്ചതെന്നു പൊലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, വിദ്യാർഥിനിയെ രൂക്ഷമായി അധിക്ഷേപിച്ച പത്തു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

നേരത്തെ വയനാട് സ്വദേശി നൂറുദ്ദീൻ ഷെയ്ഖ് എന്ന യുവാവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. വിദ്യാർഥിനിയെ അധിക്ഷേപിക്കുന്ന പ്രചാരണത്തിൽ പങ്കാളികളായ പത്തു സൈബർ കുറ്റവാളികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വസ്തുത മറച്ചുവച്ചു ഹനാനെ വളരെ മോശമായ ഭാഷയിൽ അപമാനിച്ചവരെയാണു പൊലീസ് ആദ്യഘട്ടത്തിൽ നോട്ടമിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനാണു ഹനാനെ അപമാനിക്കുന്ന തരത്തിലുള്ള വിവരങ്ങൾ തനിക്കു കൈമാറിയതെന്നാണ് നൂറുദ്ദീന്റെ മൊഴി. അതുവരെ ഹനാനെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തിരുന്നതെന്നും ഹനാൻ അഭിനയിക്കാൻ പോവുന്ന സിനിമയുടെ പ്രചാരണത്തിനു വേണ്ടിയാണു തമ്മനം മാർക്കറ്റിൽ കോളെജ് യൂണിഫോമിൽ മീൻ വിൽക്കാൻ എത്തിയതെന്നു പറഞ്ഞു വിശ്വസിപ്പിച്ചതും ഓൺലൈൻ മാധ്യമ പ്രവർത്തകനാണെന്നാണു നൂറുദ്ദീന്റെ നിലപാട്. ഇയാളുടെ മൊഴികൾ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.

സംഭവത്തിൽ നൂറുദീൻ ഷെയ്ഖിനെതിരെ സൈബർ നിയമപ്രകാരം പൊലീസ് കേസെടുത്തതോടെ സൈബർ കുറ്റവാളികളിൽ പലരും അവർ പ്രചരിപ്പിച്ച അപകീർത്തി പോസ്റ്റുകൾ പിൻവലിച്ചു. എന്നാൽ, ഇത്തരക്കാർ നടത്തിയ ദുഷ്പ്രചാരണത്തിന്റെ തെളിവുകൾ വനിതാ കമ്മീഷൻ ശേഖരിച്ചിട്ടുണ്ടെന്നും അതു പൊലീസിനു കൈമാറാൻ തയാറാണെന്നും കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.

Top