ഹനാനെ കണ്ണീരു കുടിപ്പിച്ചത് പെയ്ഡ് വാർത്തയും ബ്ളാക്ക് മെയിൽ വാർത്തയും എഴുതുന്ന ഒരു ഓൺലൈൻ ബ്ലോഗ് പത്രം .സത്യം തുറന്ന് പറഞ്ഞ് നൂറുദ്ദീൻ ഷേയ്ഖ്.ഫേക്ക് ന്യൂസും ബ്ളാക്ക്മെയിൽ ന്യുസും എഴുതിയതിനു ബ്രിട്ടീഷ്‌ കോടതി ശിക്ഷിച്ച മുതലാളിയുടെ മഞ്ഞ പത്രം

കൊച്ചി: ഹനാനെ കണ്ണീര് കുടിപ്പിച്ചത് ഒരു പെയ്ഡ് വാർത്തക്കാരന്റെ നെറികെട്ട മാധ്യമ പ്രവർത്തനം എന്ന് ഞെട്ടിക്കുന്ന വിവരം പുറത്ത് .ഹനാനെ കണ്ണീരു കുടുപ്പിച്ചതും ക്രൂരമായി അക്രമിച്ചതും പെയ്ഡ് ബ്ളാക്മെയിൽ വാർത്തക്ക് ലോകത്ത് ആദ്യമായി ശിക്ഷിക്കപ്പെട്ട പത്രമുതലാളിയുടെ പ്സാത്രം ആയിരുന്നു .തിരക്കഥ ആരു പ്ളാൻ ചെയ്തതായിരുന്നു എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു ? എങ്ങിനെയാണ്‌ ആ ഫേക്ക് വാർത്ത ഉണ്ടായത്? ആരായിരുന്നു പിന്നിൽ. ഇതാ വസ്തുതകൾ മറനീക്കി പുറത്തേക്ക്. മലയാളികളെ മുഴുവൻ ചതിച്ച ഫേക്ക് വാർത്തക്കും തെറ്റായ ലൈവ് വീഡിയോക്കും പിന്നിൽ ഒരു മൂന്നാം കിട വ്യവസായമോ അതോ അതിനു പിന്നിൽ ജാതീയ വികാരം ഉണ്ടായിരുന്നോ ?തെളിയേണ്ടിയിരിക്കുന്നു .ഇവരുടെ വ്യാജ വാർത്ത മൂലമായിരുന്നു ഹന എന്ന ആആ പാവം പെൺകുട്ടി തകർന്നു പോയത്..

ഒരു ഓൺലൈൻ പോർട്ടലിന്റെ റിപോർട്ടറും ഞാനുമായിരുന്നു എന്നും എന്നെ അവർ തെറ്റിദ്ധരിപ്പിച്ചു എന്നും തുറന്ന് പറഞ്ഞ് നൂറുദ്ദീൻ ഷേയ്ഖ്. നൂറീന്റെ ലൈവ് വീഡിയോ ആയിരുന്നു ഹനാനെതിരേ ആദ്യം വിമർശനം ഉയർത്തിയത്. 40 ലക്ഷം പേർ കണ്ട ആ വീഡിയോ പെട്ടെന്ന് വൈറലായി കടുത്ത് സൈബർ അക്രമണത്തിലേക്ക് നീങ്ങി. മാത്രമല്ല നൂറുദ്ദീൻ ഇസ്ളാം നാമ ധാരി ആയതിനാൽ സൈബർ അക്രമണത്തിന്റെ മുഴുവൻ പേരു ദോഷവും സമുദായത്തിൽ കെട്ടിവയ്ക്കാൻ പിന്നീട് മൽസരിമയായി. ഇസ്ളാമിക പ്രസ്താനങ്ങളേയും ഫേസ്ബുക്ക് ഗ്രൂപ്പുകളേയും എല്ലാം ടാർജറ്റ് ചെയ്തത് നൂറുദ്ദീന്റെ ഒറ്റ വീഡിയോ വരുത്തിയ ദുരന്തമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ഞാൻ ആ വീഡിയോ ഇറക്കിയത് ഒരു ഓൺലൈൻ പോർട്ടലിന്റെ റിപോർട്ടറുമായി ആലോചിച്ചായിരുന്നു എന്ന് നൂറുദ്ദീൻ പറഞ്ഞു. ഹനാന്റെ വാർത്ത പെയിഡ് വാർത്തയാണ്‌ . അവളുടെ കൈയ്യിലേ മോതിരം വജ്രമോതിരമാണ്‌. ഇത് മാതൃഭൂമിയുടെ പെയിഡ് ന്യൂസ് എന്ന് വരുത്തി തീർക്കണം. ഈ വിധത്തിൽ നീ ഒരു 2 മിനുട്ട് വീഡിയോ തരാമോ..ഈ ഓൺലൈൻ പോർട്ടലിന്റെ റിപോർട്ടർ നീർബന്ധിച്ചു. അങ്ങിനെ ഞാൻ വീഡിയോ കൊടുത്തു. തുടർന്ന് ഈ റിപോർട്ടർ എന്നെ ചതിക്കുകയായിരുന്നു. ഈ പോർട്ടലിന്റെ റിപോർട്ടർ ആയിരുന്നു ഈ വിധത്തിൽ എന്നോട് പറഞ്ഞതും പ്രേരിപ്പിച്ചതും. ഞാൻ കൊടുത്ത് വീഡിയോ അവരുടെ കൈയ്യിൽ ഉണ്ട്. മാത്രമല്ല തമ്മനത്തേക്ക് പെൺകുട്ടി നിന്ന സ്ഥലത്തേക്ക് ബൈക്കിന്‌ ഈ ഓൺലൈൻ മാധ്യമത്തിന്റെ ഇതേ റിപോർട്ടറും ഞാനും ഒന്നിച്ചാണ്‌ പോയത്. എല്ലാത്തിനു തെളിവുകുണ്ട്. ഈ ഓൺലൈൻ മാധ്യമത്തിന്റെ മൈക്ക് വീഡിയോക്ക് പിടിച്ച് കൊടുത്തത് ഞാനാണ്‌. എല്ലാത്തിനും കൃത്യമായ വീഡിയോ, ഓഡിയോ, ഫോൺ രേഖാ വീഡിയോയും തെളിവും ഉണ്ട്.

ഹനാൻ എന്ന പെൺകുട്ടിക്കെതിരെ നൂറുദീന്റെ ലൈവ് വീഡിയോ വന്നതോടെ സമാനതകളില്ലാത്ത.സൈബർ ആക്രമണം ആണ് അവളുടെ ഫേസ്ബുക് പേജിൽ കമെന്റുകളായും വ്യാപകമായി പെൺകുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കൊണ്ടും ആളുകൾ അഴിച്ചുവിട്ടത് .ഹനാന്റെ കഥ വെറുമൊരു പെയ്ഡ് ന്യൂസ് ആണെന്ന് പറഞ്ഞു തെറ്റിധരിപ്പിച്ചു ലൈവ് ഇടാൻ കാരണമായതെന്നും നൂറുദ്ധീൻ പറയുന്നു .എന്നെ കൊണ്ട് എല്ലാം ചെയ്യിച്ചത് അവരായിരുന്നു.എന്നിട്ട് തന്നെക്കൊണ്ട് തന്നെ എല്ലാം ചെയ്യിപ്പിച്ചിട്ടു കഥ തിരിഞ്ഞപ്പോൾ തന്നെ കുറ്റക്കാരനാകുന്ന കള്ളക്കളിക്കെതിരെ ആണ് ഇയാൾ ലൈവ് വീഡിയോയിലൂടെ പ്രതികരിക്കുന്നത് .ഒടുവിൽ ഞാൻ പ്രതിയും എനിക്കൊപ്പം എല്ലാം ആസൂത്രണം ചെയ്ത ഓൺലൈൻ മാധ്യമം രക്ഷപെടുകയും ചെയ്തു. ഇതിനെല്ലാം കൃത്യമായ തെളിവുണ്ട്. പോലീസിനും സൈബർ സെല്ലിനും എല്ലാം കൈമാറും. എന്റെ ഫോൺ കോളുകളും ആ ഓൺലൈൻ മാധ്യമത്തിന്റെ വീഡിയോകളും പരിശോധിക്കണം. ഓഡിയോ റെക്കോഡും ഉണ്ട്. നൂറുദ്ദീന്റെ തുറന്നു പറച്ചിൽ.

Top