പ്രളയബാധിതരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കൾ സഹായിച്ചാൽ മതി-ഹിന്ദുമഹാ സഭാ നേതാവ്

കൊച്ചി: കേരളത്തിലെ പ്രളയ ദുരന്തത്തെക്കുറിച്ച്  വിദ്വേഷ പ്രചരണവുമായി ഹിന്ദു മഹാസഭ. കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി പറയുന്നു. ഭൂമിയോട് പാപം ചെയ്തവർക്ക് പ്രകൃതി നൽകിയ ശിക്ഷയാണ് പ്രളയമെന്നും ചക്രപാണി പറഞ്ഞു.

”ഞാനും കേരളത്തെ സഹായിക്കാൻ വേണ്ടി ആവശ്യപ്പെടുന്നു. പക്ഷേ പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്ന വരെ മാത്രമേ സഹായിക്കാവൂ. കേരളത്തിലെ ജനങ്ങൾക്ക് കഴിക്കാൻ മറ്റ്
ഭക്ഷണപദാർഥങ്ങൾ ഉണ്ടായിരിക്കുമ്പോൾ, അവർ പശുവിനെ കൊല്ലുകയും അതിന്റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പ്രളയബാധിതരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കൾ സഹായിച്ചാൽ മതിയെന്നും ചക്രപാണി പറഞ്ഞു. മനപൂർവം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചവരോടും റോഡിൽ പശുവിനെ അറുത്തവരോടും ക്ഷമിക്കരുത്. ഗോഹത്യ നടത്തിയ ചിലര്‍ മൂലം നിഷ്കളങ്കരായവരും അപകടത്തിൽപെട്ടു.” – ചക്രപാണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലുണ്ടായ പ്രളയം ബീഫ് കഴിച്ച മലയാളികളുടെ തലയില്‍ വച്ചുകെട്ടാന്‍ ശ്രമിക്കുകയാണ് ഉത്തരേന്ത്യക്കാരായ ഗോമാതാ സ്‌നേഹികള്‍. കേരളത്തില്‍ പ്രളയമുണ്ടായത് മുതല്‍ ഇത്തരം അനേകം പരാമര്‍ശങ്ങളുമായി നിരവധി ഗോ സംരക്ഷകര്‍ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഇതാ പ്രളയ ദുരന്തത്തില്‍ നിന്നും കേരളം കരകയറുന്നതിനിടെ വിവാദ പരാമര്‍ശങ്ങളുമായി ഹിന്ദുമഹാ സഭാ നേതാവ് ചക്രപാണി മഹാരാജും രംഗത്തു വന്നിരിക്കുകയാണ്.കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്നാണ് ചക്രപാണിയുടെ വാദം.

ഭൂമിയോട് പാപം ചെയ്തവര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് പ്രളയം. ഞാനും കേരളത്തെ സഹായിക്കാന്‍ വേണ്ടി ആവശ്യപ്പെടുന്നു. എന്നാല്‍ പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്നവരെ മാത്രമേ സഹായിക്കാവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കഴിക്കാന്‍ മറ്റ് ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടായിരിക്കുമ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ പശുവിനെ കൊല്ലുകയും അതിന്റെ മാംസം കഴിക്കുകയും ചെയ്യുന്നത്.

മനഃപൂര്‍വം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ക്ഷമിക്കരുതെന്നും ചക്രപാണി പറഞ്ഞു. ചില ചീത്ത മനുഷ്യര്‍ മൂലം നിഷ്‌കളങ്കരായവരും അപകടത്തില്‍ പെട്ടു. ബീഫ് കഴിക്കുന്നവരെ സഹായിക്കണമെങ്കില്‍ ഇനി ഒരിക്കലും ബീഫ് കഴിക്കില്ലെന്ന് സത്യം ചെയ്യണമെന്നും ചക്രപാണി ആവശ്യപ്പെട്ടു.

പ്രളയ ദുരന്തത്തില്‍ കേരളത്തിന്റെ കൈ പിടിക്കേണ്ടതിനു പകരം ഹേറ്റ് ക്യാംപയിനുമായി നേരത്തേയും ചിലര്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലുള്ളവര്‍ ബീഫ് കഴിയ്ക്കുന്നതാണ് പ്രശ്‌നം. ഇവരെ രക്ഷിച്ചാല്‍ ബീഫ് ചോദിക്കുമെന്നായിരുന്നു ഗോസംരക്ഷകരുടെ വാദം. പ്രളയം കേരളം അര്‍ഹിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്.

ആദ്യഘട്ടത്തില്‍ ദേശീയ മാധ്യമങ്ങളും കേരളത്തിലെ അവസ്ഥയോട് മുഖം തിരിച്ചു. ബീഫ് നിരോധനത്തിനെതിരെ വ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തിയതിനുള്ള ശിക്ഷയാണെന്നാണ് കേരളത്തിനെതിരെ വരുന്ന വിദ്വേഷ പോസ്റ്റുകള്‍.

നിരവധി പേര്‍ മരിക്കുകയും ഒട്ടേറെ പേരെ കാണാതാകുകയും ചെയ്ത പ്രളയക്കെടുതിയില്‍ നിന്ന് കേരളം ഒറ്റക്കെട്ടായി കരകയറാന്‍ ശ്രമിക്കുമ്പോഴാണ് ചക്രപാണിയെ പോലെയുള്ളവര്‍ വര്‍ഗീയതയും മതവികാരവും മുതലെടുത്ത് വര്‍ഗീയത പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ വ്യാപകമാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറാന്‍ മുതിര്‍ന്നതും ഗോഹത്യയുമൊക്കെ വിഷയമാക്കിയാണ് ഈ വിദ്വേഷ പ്രചരണങ്ങളൊക്കെയും.

Top