ബിരാജിന് കുട്ടികളുണ്ടാവില്ലെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു, ഭര്‍ത്താവ് നാട്ടില്‍ നില്‍ക്കാന്‍ തീരുമാനിച്ചതോടെ ജീതുവും കാമുകനും കുടുങ്ങി: ഭാര്യയെ കത്തിച്ചു കൊന്നകേസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ജീതുവും ബിരാജും വിവാഹിതരായത്. ഗള്‍ഫിലായിരുന്ന ബീരാജു വിവാഹത്തിനു ശേഷവും ഗള്‍ഫിലേക്ക് പോയി. ഇടയ്ക്ക് ലീവില്‍ വരും. ജീതുവിന്റെയും ബിരാജുവിന്റെയും ജീവിതം വളരെ സന്തോഷത്തോടെയായിരുന്നു മുന്നോട്ടു പോയത്. അസ്വാരസ്യങ്ങള്‍ ഒന്നുപോലും ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് രണ്ട് വര്‍ഷം മുമ്പ് ബിരാജു നാട്ടില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചത്. നാട്ടില്‍ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ജോലിയായിരുന്നു. ആറു മാസം മുമ്പാണ് ബിരാജു സ്വന്തം വീട്ടില്‍ നിന്നും മാറി വാടകയ്ക്ക് താമസമാക്കിയത്. ഈ കാലയളവിലാണ് സംശയങ്ങള്‍ ഇവര്‍ക്കിടയില്‍ തല ഉയര്‍ത്തിയത്. പിന്നെ കാണുന്നതും കേള്‍ക്കുന്നതും എല്ലാം സംശയത്തിന്റെ വഴിയിലൂടെയായി.

ജീതുവിന് കോടാലിയില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ബിരാജ് അറിഞ്ഞതോടെ ഉള്ളില്‍ കുടികൊണ്ടത് കൊടും പക. ഇതിനിടെ ജീതുവിന് തൈറോയ്ഡ് തകരാറുണ്ടെന്നും ഇതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ബിരാജു കണ്ടെത്തി. കുട്ടികള്‍ ഉണ്ടാകാത്തത് ബിരാജുവിന് കൗണ്ട് കുറവുള്ളതിനാലാണെന്ന് ജീതു ബന്ധുക്കളോട് കള്ളം പറഞ്ഞതായും ബിരാജ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.ജീതു ശമ്പളത്തെ കുറിച്ചൊന്നും ബിരാജുവുമായി സംസാരിക്കാറില്ലെന്നും ബിരാജ് പറയുന്നു. മനസിലെ സംശയങ്ങളും വിദ്വേഷങ്ങളും ഉള്ളിലൊതുക്കി ആര്‍ക്കും സംശയം ഇല്ലാത്ത വിധം ഇരുവരും ജീവിച്ചു. സുഹൃത്തുക്കളൊന്നിച്ച് കമ്പനി കൂടല്‍ ബിരാജുവില്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ മാര്‍ച്ച് 25ന് വീടിനടുത്ത ചെങ്ങാലൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി അല്‍പ്പ സമയത്തിനകം തിരിച്ചെത്തി ഭാര്യയുടെ ഫോണ്‍ പരിശോധിച്ചു. കോടാലിയിലെ സുഹൃത്തിന് മോബൈലില്‍ നിന്നും സന്ദേശം അയച്ചതായി മനസിലാക്കിയ ബിരാജിന്റെ സമതല തെറ്റി ക്രൂരനായി.
പിന്നീട് ഭാര്യയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി യുവാവിനെ രാത്രി തന്നെ വിളിച്ചു വരുത്തി. മുറിക്കകത്ത് ഭാര്യയോടൊപ്പം പൂട്ടിയിട്ട് സുഹൃത്തുക്കളെ വിളിച്ചു വരുത്തി. താനില്ലാത്ത സമയം ഭാര്യ മറ്റൊരാളെ വിളിച്ചു വരുത്തിയതാണെന്ന് പ്രചരിപ്പിച്ചു. യുവാവിനെ മര്‍ദ്ദിച്ചവശനാക്കി.ഫോട്ടോകളും വീഡിയോയും ചിത്രീകരിച്ചു. ഉത്സവപ്പറമ്പില്‍ നിന്നും പൊലീസിനെ വിളിച്ചു വരുത്തി. യുവാവിനെ പൊലീസില്‍ എല്‍പ്പിച്ചു. ജീതുവിന്റെയും യുവാവിന്റെയും രക്ഷിതാക്കളെ പൊലീസ് വിളിച്ചു വരുത്തി. സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്റ്റേഷനില്‍ വെച്ചാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇതിനായി കുടുംബക്കോടതിയില്‍ സംയുക്ത ഹര്‍ജി നല്‍കി. ഞാന്‍ ജീവിച്ച് കാട്ടിക്കൊടുക്കാം എന്ന് ബിരാജുവിനോട് ജീതു പറഞ്ഞുവത്രെ. ഒരു മാസത്തിനകം താന്‍ ഗള്‍ഫില്‍ പോകുമെന്നും അതുവരെയെങ്കിലും ജീതുവിനോട് സുഹൃത്തായ യുവാവുമായി ബന്ധം പാടില്ലെന്നും ബിരാജു അപേക്ഷിച്ചുവെന്നും പറയുന്നു. പക്ഷേ ജീതു യുവാവിനൊടൊപ്പം ബൈക്കില്‍ പോകുന്നത് ബിരാജു കണ്ടതോടെ പകയായി. ഇതോടെ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം ആത്മഹത്യ ചെയ്യണമെന്ന് കരുതിയെങ്കിലും പിന്നീട് വേണ്ടെന്ന് വച്ച് നാടുവിട്ടത്.

Top